Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിയും പ്രതിപക്ഷവും ഇരട്ട പെറ്റ സന്തതികള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 22, 2025, 06:44 am IST
in Editorial

അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ 30 ദിവസത്തിലേറെ ജയില്‍വാസം അനുഭവിക്കുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് വലിയ കോലാഹലം സൃഷ്ടിക്കുകയുണ്ടായി. ഭരണഘടനയുടെ നൂറ്റി മുപ്പതാം ഭേദഗതിയാണിത്. പ്രതീക്ഷിച്ചതു പോലെ തന്നെ പ്രതിപക്ഷ കക്ഷികള്‍ ഈ ബില്ലിനെതിരെ രംഗത്തുവന്നു. ബില്ല് ഭരണഘടനാ വിരുദ്ധവും കാടത്തവുമാണെന്നും മറ്റും ആക്ഷേപിച്ച പ്രതിപക്ഷ നേതാക്കള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരെ ജയിലിലടയ്‌ക്കാനും, സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കുറ്റപ്പെടുത്തുകയുണ്ടായി. ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് നിയമമായെന്ന മട്ടിലാണ് പ്രതിപക്ഷം ബഹളംവച്ചത്. ബില്ല് വിശദമായി പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടിരിക്കുകയാണ്.

വിചിത്രമായ പെരുമാറ്റമാണ് ബില്ലിനെതിരെ കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ഒരാള്‍ നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ പ്രതികളായ പാര്‍ട്ടിയിലെ യുവരാജാവിനെയും അമ്മയെയും പ്രീതിപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നത് മനസ്സിലാക്കാം. പക്ഷേ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് എന്‍. കെ. പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റില്‍ വല്ലാതെ ധാര്‍മിക രോഷം കൊണ്ടത് എന്തിനാണാവോ? പൊതുരംഗത്ത് അഴിമതി ഇല്ലാതാക്കണമെന്ന് ചാനല്‍ ചര്‍ച്ചകളിലും മറ്റും ഈ നേതാവ് ഘോരഘോരം പ്രസംഗിക്കുന്നത് മലയാളികള്‍ കണ്ടിട്ടുണ്ട്. എന്നിട്ടാണ് അഴിമതിയുടെ സംരക്ഷകനെപ്പോലെ പെരുമാറിയത്. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ അത് പാസാകണമെങ്കില്‍ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇപ്പോഴത്തെ നിലയ്‌ക്ക് എന്‍ഡിഎക്ക് അതില്ല. എന്നിട്ടും പ്രതിപക്ഷം ബഹളംവച്ചത് അഴിമതിയോടുള്ള അവരുടെ ആസക്തിയാണ് കാണിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ തങ്ങളുടെ ഭരണാധികാരികള്‍ ഭാവിയിലും ശിക്ഷിക്കപ്പെടരുതെന്ന് പ്രതിപക്ഷം ഉറപ്പാക്കുകയാണോയെന്ന് ആരും സംശയിച്ചു പോകും.

രാജ്യത്തെ രാഷ്‌ട്രീയ- ഭരണരംഗം അഴിമതി മുക്തമാക്കി ധാര്‍മികമായി ഉയര്‍ത്താനുള്ള ലക്ഷ്യമാണ് ഈ ബില്ലിനുള്ളത്. ഇങ്ങനെയൊരു സ്ഥിതിവിശേഷം നിലവില്‍ വരാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. അഴിമതി ജന്മാവകാശമായി കാണുന്നവരാണ് അവര്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഈ ബില്ലിലൂടെ ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് എംപി പ്രിയങ്ക വാദ്ര പറഞ്ഞത്. എങ്കില്‍ പിന്നെ എന്തിനാണ് രോഷപ്രകടനം?

പ്രതിപക്ഷത്തെ ചില കക്ഷികള്‍ ഈ ബില്ല് നിയമമാക്കാന്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. യുപിഎ ഭരണകാലത്ത് ആകാശത്തും ഭൂമിയിലും പാതാളത്തിലും ഒരുപോലെ അഴിമതി നടത്തിയ കോണ്‍ഗ്രസും കൂട്ടാളികളും ഇനിയും അക്കാലം തിരിച്ചുവരുമെന്ന് വ്യാമോഹിക്കുന്നുണ്ടാവും.

അഴിമതി കേസുകളില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും ജയിലില്‍ കിടന്നും ഭരണം നടത്തുന്ന രീതി ഒഴിവാക്കപ്പെടേണ്ടതുണ്ട്. ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന്റെയും മന്ത്രിമാരുടെയും കാര്യത്തില്‍ രാജ്യം ഇത് കണ്ടതാണ്. കുറ്റക്കാരായി കണ്ടെത്തുന്നതുവരെ അയോഗ്യത പാടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അധികാരം ഉപയോഗിച്ച് അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണിത്. ഇതിന് അന്ത്യം കുറിക്കേണ്ടതുണ്ട്. ബില്ല് നിയമമായാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. അതിനു നില്‍ക്കാതെ പരാക്രമം കാണിക്കുന്നത് കോണ്‍ഗ്രസിന്റെയും മറ്റും തനിനിറം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവരുന്നു.

Tags: Corruptionopposition coalition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

ലോട്ടറി ക്ഷേമനിധി ബോര്‍ഡ് അഴിമതി: 6 കോടി രൂപ കത്തിച്ചെന്ന് പ്രതി സംഗീത്,നോട്ട് നിരോധനം പ്രശ്‌നമായെന്ന് മൊഴി

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)
India

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.