Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതുസിവില്‍ കോഡ് അനിവാര്യമാക്കുന്ന വിധി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 21, 2025, 06:59 am IST
in Editorial

പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി ഇന്നത്തെ ലോകത്ത് ജീവിക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഋതു മതിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഇത്തരം വിവാഹത്തിന് അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തരവ് പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരെ 2012 ല്‍ ഭാരത പാര്‍ലമെന്റ് പോക്‌സോ നിയമം പാസാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലമായി നിലനില്‍ക്കുന്ന ഈ നിയമത്തെയും ഇപ്പോഴത്തെ വിധിയിലൂടെ സുപ്രീംകോടതി നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പെണ്‍കുട്ടി മൈനര്‍ ആയതിനാല്‍ ലൈംഗികവേഴ്ചയ്‌ക്ക് അനുമതി കൊടുക്കാനുള്ള പ്രാപ്തിയില്ല എന്നതിനാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ‘പോക്‌സോ’ നിയമത്തില്‍ ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കേസുകളില്‍, ‘ഇര’യുടെ സമ്മതം ഉണ്ടെങ്കില്‍പ്പോലും ഗൗരവമുള്ള കുറ്റകൃത്യമാണ്. ഇതൊക്കെ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എന്തുകൊണ്ട് കാണാതെപോയെന്ന് മനസ്സിലാവുന്നില്ല.

രാജ്യത്തെ നിയമമനുസരിച്ച് 18 തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹിതയാവാന്‍ കഴിയില്ലെന്നിരിക്കെ മുസ്ലിം വ്യക്തി നിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും കണക്കിലെടുക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും കോടതി തള്ളിയിരിക്കുന്നു. ഇതില്‍ നിയമപ്രശ്‌നമൊന്നും ഇല്ലെന്നും, അഥവാ ഉണ്ടെങ്കില്‍തന്നെ അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത്തരം നിയമ പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്ന, ഉന്നയിക്കേണ്ട ഒരു കേസിന്റെ കാര്യത്തില്‍ കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിര്‍ഭാഗ്യകരം എന്നു മാത്രമേ പറയാനുള്ളൂ.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്കു പുറമേ ദല്‍ഹി ഹൈക്കോടതിയുടെയും വിധിക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ അപ്പീല്‍ നല്‍കിയത്. ബലാത്സംഗമാണ് നടന്നതെങ്കില്‍ മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായി എന്നത് പോക്‌സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലും സുപ്രീംകോടതി വിധി കണക്കിലെടുത്തതായി തോന്നുന്നില്ല. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് കുറ്റകരമാണോ എന്നൊക്കെ സുപ്രീംകോടതി വിധിയില്‍ ചോദിച്ചിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് പറയാതെ വയ്യ. മാനസികമായി പക്വത വരാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ തീരുമാനിക്കുന്നത്. പ്രായപൂര്‍ത്തി എന്നത് ശാരീരികമായി മാത്രം നിര്‍ണയിക്കാവുന്ന ഒന്നല്ലെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതിലേക്കൊന്നും കോടതിയുടെ കണ്ണു പോയിട്ടില്ലെന്നുണ്ടോ? എങ്കില്‍ അത് വലിയ പാളിച്ച തന്നെയാണ്.

നിയമത്തിനു മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന തത്ത്വത്തിനെതിരാണ് ‘പ്രായപൂര്‍ത്തിയാവാത്ത’ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി. ഇത് അങ്ങേയറ്റം വിവേചനപരമാണ്. രാജ്യത്തെ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ നിയമപരമായി പ്രായപൂര്‍ത്തിയാവുന്നത് 18 വയസ്സിലും ആണ്‍കുട്ടികള്‍ 21 വയസ്സിലുമാണ്. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കൊണ്ടുവരുന്നത് ഒട്ടും അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ രാജ്യത്തെ നിയമത്തിനുമേല്‍ മത നിയമത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുകയായിരിക്കും. മുസ്ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇസ്ലാമിക മതമൗലികവാദികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഈ കോടതിവിധിയോടെ അംഗീകരിക്കപ്പെടുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമപരമായി അനുമതി നല്‍കിയാല്‍ അത് മതത്തിന്റെ പേരില്‍ നടക്കുന്ന ലൈംഗിക പീഡനവും ചൂഷണവും വ്യാപകമാക്കും. ജനസംഖ്യാപരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് വഴിയൊരുക്കും. മതേതരത്വത്തിന്റെയും വനിതാ വിമോചനത്തിന്റെയു മൊക്കെ വക്താക്കള്‍ ഇപ്പോഴത്തെ കോടതിവിധി കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ കാപട്യം പുറത്തുകൊണ്ടുവരുന്നുണ്ട്. മതമൗലികവാദികളെ ഭയന്നാണ് ഇവര്‍ പ്രതികരിക്കാത്തത്. വര്‍ഗീയ വോട്ടുബാങ്കിന്റെ ആനുകൂല്യം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും മിണ്ടുന്നില്ല. പല കാരണങ്ങളാല്‍ ഇപ്പോഴത്തെ വിധി പുനഃ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.

Tags: Supreme CourtCommon Civil Code mandatory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.