Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതുസിവില്‍ കോഡ് അനിവാര്യമാക്കുന്ന വിധി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 21, 2025, 06:59 am IST
inEditorial

പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി ഇന്നത്തെ ലോകത്ത് ജീവിക്കുന്ന സാമാന്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഋതു മതിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഇത്തരം വിവാഹത്തിന് അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വിചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തരവ് പരമോന്നത നീതിപീഠം പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെതിരെ 2012 ല്‍ ഭാരത പാര്‍ലമെന്റ് പോക്‌സോ നിയമം പാസാക്കിയിരുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലമായി നിലനില്‍ക്കുന്ന ഈ നിയമത്തെയും ഇപ്പോഴത്തെ വിധിയിലൂടെ സുപ്രീംകോടതി നോക്കുകുത്തിയാക്കിയിരിക്കുകയാണ്. പെണ്‍കുട്ടി മൈനര്‍ ആയതിനാല്‍ ലൈംഗികവേഴ്ചയ്‌ക്ക് അനുമതി കൊടുക്കാനുള്ള പ്രാപ്തിയില്ല എന്നതിനാല്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ‘പോക്‌സോ’ നിയമത്തില്‍ ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കേസുകളില്‍, ‘ഇര’യുടെ സമ്മതം ഉണ്ടെങ്കില്‍പ്പോലും ഗൗരവമുള്ള കുറ്റകൃത്യമാണ്. ഇതൊക്കെ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എന്തുകൊണ്ട് കാണാതെപോയെന്ന് മനസ്സിലാവുന്നില്ല.

രാജ്യത്തെ നിയമമനുസരിച്ച് 18 തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹിതയാവാന്‍ കഴിയില്ലെന്നിരിക്കെ മുസ്ലിം വ്യക്തി നിയമത്തിന്റെ മാത്രം പിന്‍ബലത്തില്‍ അത് സാധിക്കുമോ എന്ന നിയമപ്രശ്‌നമെങ്കിലും കണക്കിലെടുക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ആവശ്യവും കോടതി തള്ളിയിരിക്കുന്നു. ഇതില്‍ നിയമപ്രശ്‌നമൊന്നും ഇല്ലെന്നും, അഥവാ ഉണ്ടെങ്കില്‍തന്നെ അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത്തരം നിയമ പ്രശ്‌നങ്ങള്‍ ഉന്നയിക്കാവുന്ന, ഉന്നയിക്കേണ്ട ഒരു കേസിന്റെ കാര്യത്തില്‍ കോടതി ഇങ്ങനെ നിര്‍ദ്ദേശിച്ചിരിക്കുന്നത് നിര്‍ഭാഗ്യകരം എന്നു മാത്രമേ പറയാനുള്ളൂ.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്കു പുറമേ ദല്‍ഹി ഹൈക്കോടതിയുടെയും വിധിക്കെതിരെയാണ് ബാലാവകാശ കമ്മീഷന്‍ അപ്പീല്‍ നല്‍കിയത്. ബലാത്സംഗമാണ് നടന്നതെങ്കില്‍ മുസ്ലിം വ്യക്തി നിയമപ്രകാരം പ്രായപൂര്‍ത്തിയായി എന്നത് പോക്‌സോ കുറ്റം ഒഴിവാക്കാനുള്ള കാരണമല്ലെന്ന് ദല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലും സുപ്രീംകോടതി വിധി കണക്കിലെടുത്തതായി തോന്നുന്നില്ല. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നത് കുറ്റകരമാണോ എന്നൊക്കെ സുപ്രീംകോടതി വിധിയില്‍ ചോദിച്ചിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് പറയാതെ വയ്യ. മാനസികമായി പക്വത വരാത്ത ഒരു പെണ്‍കുട്ടി എങ്ങനെയാണ് ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ തീരുമാനിക്കുന്നത്. പ്രായപൂര്‍ത്തി എന്നത് ശാരീരികമായി മാത്രം നിര്‍ണയിക്കാവുന്ന ഒന്നല്ലെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഇതിലേക്കൊന്നും കോടതിയുടെ കണ്ണു പോയിട്ടില്ലെന്നുണ്ടോ? എങ്കില്‍ അത് വലിയ പാളിച്ച തന്നെയാണ്.

നിയമത്തിനു മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന തത്ത്വത്തിനെതിരാണ് ‘പ്രായപൂര്‍ത്തിയാവാത്ത’ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന സുപ്രീംകോടതി വിധി. ഇത് അങ്ങേയറ്റം വിവേചനപരമാണ്. രാജ്യത്തെ നിയമമനുസരിച്ച് പെണ്‍കുട്ടികള്‍ നിയമപരമായി പ്രായപൂര്‍ത്തിയാവുന്നത് 18 വയസ്സിലും ആണ്‍കുട്ടികള്‍ 21 വയസ്സിലുമാണ്. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കൊണ്ടുവരുന്നത് ഒട്ടും അഭിലഷണീയമല്ല. അങ്ങനെ ചെയ്താല്‍ രാജ്യത്തെ നിയമത്തിനുമേല്‍ മത നിയമത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുകയായിരിക്കും. മുസ്ലിം പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇസ്ലാമിക മതമൗലികവാദികള്‍ ഉന്നയിക്കുന്ന ആവശ്യമാണ് ഈ കോടതിവിധിയോടെ അംഗീകരിക്കപ്പെടുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് നിയമപരമായി അനുമതി നല്‍കിയാല്‍ അത് മതത്തിന്റെ പേരില്‍ നടക്കുന്ന ലൈംഗിക പീഡനവും ചൂഷണവും വ്യാപകമാക്കും. ജനസംഖ്യാപരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്കും ഇത് വഴിയൊരുക്കും. മതേതരത്വത്തിന്റെയും വനിതാ വിമോചനത്തിന്റെയു മൊക്കെ വക്താക്കള്‍ ഇപ്പോഴത്തെ കോടതിവിധി കണ്ടില്ലെന്നു നടിക്കുന്നത് അവരുടെ കാപട്യം പുറത്തുകൊണ്ടുവരുന്നുണ്ട്. മതമൗലികവാദികളെ ഭയന്നാണ് ഇവര്‍ പ്രതികരിക്കാത്തത്. വര്‍ഗീയ വോട്ടുബാങ്കിന്റെ ആനുകൂല്യം ആഗ്രഹിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും മിണ്ടുന്നില്ല. പല കാരണങ്ങളാല്‍ ഇപ്പോഴത്തെ വിധി പുനഃ പരിശോധിക്കേണ്ടതുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമായ ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നത്.

Tags: Supreme CourtCommon Civil Code mandatory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

സെപ്റ്റംബർ 5ലെ മാർച്ച് റദ്ദാക്കി പാറ്റപാർട്ടി; തീരുമാനം സുപ്രീംകോടതിയെ അറിയിച്ചു, സ്വാഗതം ചെയ്ത് ചീഫ് ജസ്റ്റിസ്

India

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.