Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

തൃശൂരിലെ സുരേഷ് ഗോപിയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമാണെന്ന് പരസ്യമായി ഇടത് പക്ഷ നിലപാട് കൈക്കൊള്ളാറുള്ള ഇപ്പോള്‍ ഏഷ്യാന‍െറ്റില്‍ പ്രവര്‍ത്തികുന്ന ഉണ്ണി ബാലകൃഷ്ണന്‍. സുരേഷ് ഗോപിയുടെ വിജയം ഏതാനും വോട്ടര്‍മാരെ അധികമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കൃത്രിമമായി നേടിയ വിജയമൊന്നുമല്ല. സുരേഷ് ഗോപിയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2025, 05:38 pm IST
in Kerala

തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയം ആധികാരികമാണെന്ന് പരസ്യമായി ഇടത് പക്ഷ നിലപാട് കൈക്കൊള്ളാറുള്ള ഇപ്പോള്‍ ഏഷ്യാന‍െറ്റില്‍ പ്രവര്‍ത്തികുന്ന ഉണ്ണി ബാലകൃഷ്ണന്‍. സുരേഷ് ഗോപിയുടെ വിജയം ഏതാനും വോട്ടര്‍മാരെ അധികമായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത് കൃത്രിമമായി നേടിയ വിജയമൊന്നുമല്ല. സുരേഷ് ഗോപിയെ ന്യായീകരിക്കാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഉണ്ണി ബാലകൃഷ്ണന്‍.

ഇതോടെ സുരേഷ് ഗോപിയുടെ വിജയം കൃത്രിമവോട്ടുകളിലൂടെ സംഘടിപ്പിച്ചെടുത്ത വിജയമായിരുന്നുവെന്ന ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയുടെ വി.എസ്. സുനില്‍ കുമാറിന്റെ വാദത്തെ ഒരു ഇടത് മാധ്യമപ്രവര്‍ത്തകന്‍ തന്നെ തള്ളിയിരിക്കുകയാണ്.

75000 വോട്ടിന്റെ നല്ല ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചുവന്നത്. എന്തുകൊണ്ടാണ് സുരേഷ് ഗോപി ഇത്രയും വലിയ ഭൂരിപക്ഷത്തിന് ജയിച്ചത്? ഇടത് പക്ഷക്കാരനായ സുരേഷ് ഗോപി ഒരിയ്‌ക്കലും ജയിച്ചുവരില്ല എന്ന് പ്രവചിച്ച മാധ്യമപ്രവര്‍ത്തകനായിരുന്നു താനെന്നും പക്ഷെ തന്നെയും മറ്റ് മാധ്യമപ്രവര്‍ത്തകരെയും ഞെട്ടിച്ചുകൊണ്ട് സുരേഷ് ഗോപി വിജയം വരിച്ചുവെന്നും ഉണ്ണി ബാലകൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ചാനലില്‍ അവതരിപ്പിക്കുന്ന ഒരു പ്രത്യേക പരിപാടിയിലായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ ഈ വെളിപ്പെടുത്തല്‍.

സുരേഷ് ഗോപിയ്‌ക്ക് തൃശൂരില്‍ ആധികാരികമായി വിജയിക്കാന്‍ വേണ്ട എല്ലാ രാഷ്‌ട്രീയ സാഹചര്യവും അവിടെ നിലനിന്നിരുന്നു എന്നതാണ് വാസ്തവം. ആ രാഷ്‌ട്രീയ സാഹചര്യം രൂപപ്പെടുത്തുന്നതില്‍ എല്‍ഡിഎഫിനും പങ്കുണ്ട് യുഡിഎഫിനും പങ്കുണ്ട്.

കെ. മുരളീധരന്‍ തൃശൂരിന് ഫിറ്റായ സ്ഥാനാര്‍ത്ഥിയല്ല

കെ. മുരളീധരന്‍ തൃശൂരിന് ഒരിയ്‌ക്കലും ഫിറ്റായ സ്ഥാനാര്‍ത്ഥിയല്ല. ഒരു രാത്രിയില്‍ വടകരയില്‍ നിന്നും തൃശൂരിലേക്ക് മുരളീധരനെ ഷിഫ്റ്റ് ചെയ്യുന്നു. ആ സമയത്ത് തൃശൂരില്‍ സിറ്റിംഗ് എംപിയായ ടി.എന്‍. പ്രതാപന്‍ ഒരു റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയിരുന്നു. അവിടെ മതിലെഴുത്ത് നടന്നിരുന്നു. പോസ്റ്ററൊട്ടിക്കല്‍ നടന്നിരുന്നു. മുരളീധരന്റെ തൃശൂരിലേക്കുള്ള വരവ് വൈകിയുള്ള വരവായിരുന്നു. അത് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. മുരളീധരന്റെ രംഗപ്രവേശം തന്നെ ആഹ്ളാദ ഭരിതമായിരുന്നില്ല. ഉത്സാഹഭരിതമായിരുന്നില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുരളീധരന്‍ മുന്‍പന്തിയിലായിരുന്നില്ല. ഇതോടെ മുരളീധരന്‍ തോറ്റുപോകുമെന്ന് ആശങ്കയുണ്ടായി. ഇതോടെ മുസ്ലീം ന്യൂനപക്ഷം മുരളീധരന്‍ തോറ്റുപോകുമെന്ന് ഭയന്നു. അതോടെ അവര്‍ വോട്ട് സുനില്‍കുമാറിന് നല്‍കാമെന്ന് കരുതി. അതോടെ തൃശൂരിലെ മുസ്ലിംവോട്ട് ബാങ്ക് ഭിന്നിച്ചു. അതിന് മുന്‍പെല്ലാം കോണ്‍ഗ്രസിനനുകൂലമായാണ് മുസ്ലിം വിഭാഗം ഇതിന് മുന്‍പ് വോട്ട് ഒറ്റക്കെട്ടായി ചെയ്തത്. ജില്ലയിലെ പല കോണ്‍ഗ്രസുകാര്‍ക്കും കെ. മുരളീധരനോട് എതിര്‍പ്പുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പത്മജ ബിജെപിയിലേക്ക് പോയതും തിരിച്ചടിയായി.

ഇടത്പക്ഷം  ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സുരേഷ് ഗോപിയെ തുണച്ചു

വി.എസ്. സുനില്‍കുമാര്‍ രംഗപ്രവേശം ചെയ്തതോടെ സുനില്‍കുമാര്‍-മുരളീധരന്‍ പോരാട്ടം ആയിരിക്കും ഉണ്ടാകുക എന്ന് എല്ലാവരും കരുതി. തൃശൂരിലെ പിന്നാക്കവിഭാഗം, ക്രിസ്ത്യന്‍ ന്യൂനപക്ഷം, മുസ്ലിം ന്യൂനപക്ഷം എന്നിവര്‍ ഇടത്പക്ഷത്തിനും കോണ്‍ഗ്രസിനും ഉള്ള വോട്ട് ബാങ്ക് ഒന്നാണ്. ഈ വോട്ട് ബാങ്ക് പിളര്‍ന്നു. ഇതിന്റെ മെച്ചവും സുരേഷ് ഗോപിയ്‌ക്കായി. എന്തിനാണ് ഇത്രയും കരുത്തുള്ള മത്സരത്തിന് എന്തിനാണ് ഇടത് പക്ഷം ഇറങ്ങിപ്പുറപ്പെട്ടത്? ഇതാണ് പ്രശ്നമായത്. ഇതാണ് സുരേഷ് ഗോപിക്ക് അനുകൂലമായത്. 100 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് എന്ന വിഷയവും സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി. ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ ,നാട്ടിക എന്നിവിടങ്ങളിലെ ഈഴവ വോട്ടുകള്‍ സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി വീണു. ക്രിസ്ത്യന്‍ വോട്ടുബാങ്കും കുറച്ചൊക്കെ മാനേജ് ചെയ്യാന്‍ സുരേഷ് ഗോപിയ്‌ക്ക് കഴിഞ്ഞു.

വോട്ടര്‍പട്ടിക തിരിമറിയെന്ന കുറ്റപ്പെടുത്തലിലൂടെ യുഡിഎഫും എല്‍ഡിഎഫും സ്വന്തം തെറ്റുകള്‍ മറയ്‌ക്കുന്നു

വോട്ടര്‍പട്ടികയിലുണ്ടായ തിരിമറിയിലൂടെയാണ് സുരേഷ് ഗോപി വിജയിച്ചത് എന്ന് വരുത്തിതീര്‍ക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുമ്പോള്‍, സുരേഷ് ഗോപിയ്‌ക്ക് ജയിക്കാന്‍ സ്വയം അവര്‍ സൃഷ്ടിച്ച സാഹചര്യമുണ്ടല്ലോ അത് മറക്കരുത്. സുരേഷ് ഗോപിയെ കുറ്റം പറയുന്നത് വഴി അത് തമസ്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. – ഉണ്ണികൃഷ്ണന്‍ പറയുന്നു.

 

 

Tags: Muslim votesezhava votesKaruvannur BankUnni Balakrishnan2024 loksabha electionsActor Suresh GopiSGThrissur pooramVS Sunilkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരംമുടക്കിയതിനെക്കുറിച്ച് ഒച്ചവെച്ച വിഎസ് സുനില്‍ കുമാറിന് സീറ്റില്ല, പകരം തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന ദുര്‍ബല സ്ഥാനാര്‍ത്ഥി

Kerala

എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റ് മുസ്ലിം വോട്ട് കിട്ടാനുള്ള വിലകുറഞ്ഞ രാഷ്‌ട്രീയക്കളിയെന്ന് മുസ്‌ലിം ലീഗ്

Kerala

ഔദ്യോഗിക വാഹനം എത്താന്‍ വൈകി ; ഓട്ടോറിക്ഷയില്‍ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തവനൂരില്‍ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാഗണപതി ഹോമത്തില്‍ സുരേഷ് ഗോപി പങ്കെടുത്തപ്പോള്‍
Kerala

ആദ്ധ്യാത്മിക ശക്തിയില്‍ കേരളം കരുത്തു നേടും : സുരേഷ് ഗോപി

പള്ളിപ്പുറത്ത് നടന്ന റോസ്ഗര്‍ മേളയില്‍ നിയമനം ലഭിച്ച
ഉദ്യോഗാര്‍ത്ഥികള്‍ സുരേഷ് ഗോപിക്കൊപ്പം
Kerala

ജോലി നിയമനത്തിലൂടെ യുവാക്കള്‍ രാജ്യത്തോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.