ന്യൂദൽഹി : ഇന്ന് രാവിലെയാണ് ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്. ദൽഹിയിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പൊതുചർച്ചയ്‌ക്കിടെയാണ് ആക്രമണം നടന്നത്. രേഖ ഗുപ്തയെ അക്രമി അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമി ആദ്യം മുഖ്യമന്ത്രിക്ക് ഒരു പേപ്പർ നൽകിയ ശേഷം അവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
രേഖ ഗുപ്തയുടെ വീട്ടിൽ ഒരു പൊതു വിചാരണ നടത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു പേപ്പർ നൽകാനെന്ന വ്യാജേന അക്രമി അവരുടെ അടുത്തേക്ക് വന്ന് അവരെ ആക്രമിച്ചു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൊതു വിചാരണയിൽ ഉണ്ടായിരുന്ന ഒരാൾ അവരെ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സംഘർഷത്തിൽ രേഖ ഗുപ്തയുടെ തല മേശയുടെ വക്കിൽ ഇടിച്ചു അവർക്ക് പരിക്കേറ്റു.
അതേ സമയം രേഖ ഗുപ്തയെ ആക്രമിച്ച രാജേഷ് ഖിംജി സക്രിയയ്‌ക്ക് 41 വയസ്സുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായി. നിലവിൽ പ്രതിയെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. കൂടാതെ 41 കാരനായ രാജേഷ് ഖിംജി ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ്. ഇയാളുടെ ഒരു ബന്ധു ജയിലിലാണെന്നും അദ്ദേഹത്തെ മോചിപ്പിക്കാൻ അപേക്ഷ കൊണ്ടുവന്നിരുന്നുവെന്നും വൃത്തങ്ങൾ പറയുന്നു.
ഇതിനു പുറമെ പോലീസ് രാജേഷിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ രാജേഷ് ഒരു നായ സ്നേഹിയാണെന്നും ദൽഹി എൻസിആറിലെ തെരുവ് നായ്‌ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതിയുടെ സമീപകാല വിധിയിൽ അസ്വസ്ഥയാണെന്നും ഇയാളുടെ അമ്മ ഭാനു പറഞ്ഞതായി പോലീസ് അറിയിച്ചു. ഇപ്പോൾ ഖിംജിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ദൽഹി പോലീസ് ഗുജറാത്ത് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അതേ സമയം മുഖ്യമന്ത്രി രേഖ ഗുപ്തയുടെ തലയ്‌ക്ക് പരിക്കേറ്റതായും അവർ ചികിത്സയിലാണെന്നും ദൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
















