Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ന്യൂസ് 18ന് അറിയേണ്ടത് ഫോറന്‍സിക് പരിശോധനാഫലം….നൂറ് സ്ത്രീകള്‍, നാനൂറ്, ആയിരം, 22000 സ്ത്രീകള്‍….എല്ലാം ആവിയായിപ്പോയി

കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 10:47 pm IST
in India
ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ബെംഗളൂരു: കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്. ധര്‍മ്മസ്ഥല കേസില്‍ തുടക്കം മുതല്‍ ഒരു മുഴുവന്‍ സമയറിപ്പോര്‍ട്ടറെ അവിടെ നിര്‍ത്തി വാര്‍ത്ത കവര്‍ ചെയ്ത ന്യൂസ് 18 മലയാളം എന്ന ചാനല്‍ ഇപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ അനുകൂല ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷപുലര്‍ത്തുന്നു. മാത്രമല്ല, ഇപ്പോഴും ഈ ചാനല്‍ വിശ്വസിക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചന കാരണം അന്വേഷണം അട്ടിമറിച്ചു എന്നാണ്. അല്ലാതെ പറഞ്ഞ കഥകളെല്ലാം നുണയാണെന്ന് ശുചീകരണത്തൊഴിലാളി സമ്മതിചിട്ടും ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടന്നു എന്ന് വിശ്വസിക്കാന്‍ ഇവര്‍ തയ്യാറല്ല. ഇനി അതില്‍ നിന്നും ഈ ധര്‍മ്മസ്ഥല കേസിന് ബലം കൂട്ടുന്ന ഫലം പുറത്തു വരുമെന്ന് കാത്തിരിക്കുന്നത് എത്ര ദുരന്തമാണ്. ഒരു സുപ്രസിദ്ധ ഹിന്ദുക്ഷേത്രനഗരി ബലാത്സംഗകേന്ദ്രവും കൊലപാതകേന്ദ്രവും ആണെന്ന് കണ്ടെത്താനുള്ള ആവേശം.

ന്യൂസ് 18 എന്ന ചാനല്‍ ആയിരുന്നു ധര്‍മ്മസ്ഥല പ്രശ്നത്തില്‍ മുന്‍പന്തിയില്‍ നിന്നരുന്നത്. എന്തായിരുന്നു ഈ ചാനലിന്റെ അജണ്ട? ആദ്യം നൂറുകണക്കിന് പെണ്‍കുട്ടികളെ കുഴിച്ചിട്ടു എന്ന് പറഞ്ഞത്. ക്രമേണ നാനൂറ് പെണ്‍കുട്ടികളുടെ ജഡങ്ങള്‍, ആയിരം പെണ്‍കുട്ടികളുടെ ജഡങ്ങള്‍ എന്നിങ്ങനെ മരണസംഖ്യ കൂടിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയില്‍ കാണാതായ മൊത്തം 22000 പെണ്‍കുട്ടികള്‍ക്ക് വരെ ധര്‍മ്മസ്ഥലയുമായി ബന്ധമുണ്ടെന്ന് ചില യൂട്യൂബര്‍മാര്‍ ആരോപിച്ചിരുന്നു. ഇങ്ങിനെയെല്ലാം കഥ പറഞ്ഞശേഷം റഡാര്‍ ജെസിബി സംവിധാനം ഉപയോഗിച്ച് 17 പ്ലോട്ടുകള്‍ 80 അടിവരെ താഴെ കുഴിച്ച് മറിച്ചിട്ടും  ഇവിടുത്തെ ആറാം പ്ലോട്ടില്‍ നിന്നും ലഭിച്ച ഒരു അസ്ഥിക്കൂടം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞത്  കെട്ടുകഥയാണെന്ന് പറഞ്ഞിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ നാണക്കേട് മറയ്‌ക്കാന്‍ വീണ്ടും അബദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. എന്തായാലും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് എന്ന ചെറിയ മത്സ്യത്തില്‍ ഈ ഗൂഢാലോചന ഒതുങ്ങും എന്ന് തോന്നുന്നില്ല. എംബിബിഎസിന് പഠിക്കുന്ന മകള്‍ അനന്യഭട്ട് ധര്‍മ്മസ്ഥലയില്‍ ക്ഷേത്രദര്‍ശനത്തിന് വന്നപ്പോള്‍ കൊല്ലപ്പെട്ടു എന്ന് പ്രസ്താവനയിറക്കിയ സുജാതഭട്ടിനെക്കുറിച്ച് ഒട്ടേറെ പുതിയ കഥകള്‍ പുറത്തുവരുന്നു. അനന്യഭട്ട് എന്ന ഒരാള്‍ ഇല്ലെന്നും സൂചനകള്‍ പുറത്തുവരുന്നു.

ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതപരിവര്‍ത്തനലോബികള്‍, മാവോയിസ്റ്റുകള്‍, ചില ന്യൂനപക്ഷ ഭീകരവാദ സംഘടനകള്‍ തുടങ്ങിയവരെല്ലാം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ചില മലയാളിപെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിരുന്നു. ആരാണ് ഈ മലയാളിപെണ്‍കുട്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് അറിയേണ്ടതുണ്ട്. ഈ മലയാളിപെണ്‍കുട്ടികളുടെ പേരില്‍ ആരായിരുന്നു രംഗത്ത് വരേണ്ടിയിരുന്നത്? ഈ ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

ന്യൂസ് 18ന്റെ അവസാന വീഡിയോ:

Tags: religious conversion lobbywhistleblowerKarnatakaSITDharmasthalaDharmasthala caseDharmasthala mass burial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾ രക്ഷപ്പെടാൻ സാധ്യത; എസ്ഐടി ഉള്ളതിനാൽ സർക്കാർ നിസഹായവസ്ഥയിൽ, വിമർശനം തുടർന്ന് ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.