Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ന്യൂസ് 18ന് അറിയേണ്ടത് ഫോറന്‍സിക് പരിശോധനാഫലം….നൂറ് സ്ത്രീകള്‍, നാനൂറ്, ആയിരം, 22000 സ്ത്രീകള്‍….എല്ലാം ആവിയായിപ്പോയി

കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 10:47 pm IST
inIndia
ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ധര്‍മ്മസ്ഥലയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞ ശുചീകരണത്തൊഴിലാളി

ബെംഗളൂരു: കേരളത്തിലെ മാധ്യമങ്ങള്‍ ഇനിയും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരിയായ വീരേന്ദ്രഹെഗ്ഗഡ്ഡെയെ കുടുക്കാന്‍ കഴിയാത്തതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ നിരാശയിലാണ്. മാത്രമല്ല, ഇപ്പോള്‍ അവര്‍ പ്രതീക്ഷ മുറുകെപ്പിടിക്കുന്നത് 17 പ്ലോട്ടുകള്‍ കുഴിച്ചതില്‍ ആറാം പ്ലോട്ടില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിലാണ്. ധര്‍മ്മസ്ഥല കേസില്‍ തുടക്കം മുതല്‍ ഒരു മുഴുവന്‍ സമയറിപ്പോര്‍ട്ടറെ അവിടെ നിര്‍ത്തി വാര്‍ത്ത കവര്‍ ചെയ്ത ന്യൂസ് 18 മലയാളം എന്ന ചാനല്‍ ഇപ്പോഴും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ അനുകൂല ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷപുലര്‍ത്തുന്നു. മാത്രമല്ല, ഇപ്പോഴും ഈ ചാനല്‍ വിശ്വസിക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചന കാരണം അന്വേഷണം അട്ടിമറിച്ചു എന്നാണ്. അല്ലാതെ പറഞ്ഞ കഥകളെല്ലാം നുണയാണെന്ന് ശുചീകരണത്തൊഴിലാളി സമ്മതിചിട്ടും ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടന്നു എന്ന് വിശ്വസിക്കാന്‍ ഇവര്‍ തയ്യാറല്ല. ഇനി അതില്‍ നിന്നും ഈ ധര്‍മ്മസ്ഥല കേസിന് ബലം കൂട്ടുന്ന ഫലം പുറത്തു വരുമെന്ന് കാത്തിരിക്കുന്നത് എത്ര ദുരന്തമാണ്. ഒരു സുപ്രസിദ്ധ ഹിന്ദുക്ഷേത്രനഗരി ബലാത്സംഗകേന്ദ്രവും കൊലപാതകേന്ദ്രവും ആണെന്ന് കണ്ടെത്താനുള്ള ആവേശം.

ന്യൂസ് 18 എന്ന ചാനല്‍ ആയിരുന്നു ധര്‍മ്മസ്ഥല പ്രശ്നത്തില്‍ മുന്‍പന്തിയില്‍ നിന്നരുന്നത്. എന്തായിരുന്നു ഈ ചാനലിന്റെ അജണ്ട? ആദ്യം നൂറുകണക്കിന് പെണ്‍കുട്ടികളെ കുഴിച്ചിട്ടു എന്ന് പറഞ്ഞത്. ക്രമേണ നാനൂറ് പെണ്‍കുട്ടികളുടെ ജഡങ്ങള്‍, ആയിരം പെണ്‍കുട്ടികളുടെ ജഡങ്ങള്‍ എന്നിങ്ങനെ മരണസംഖ്യ കൂടിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകയില്‍ കാണാതായ മൊത്തം 22000 പെണ്‍കുട്ടികള്‍ക്ക് വരെ ധര്‍മ്മസ്ഥലയുമായി ബന്ധമുണ്ടെന്ന് ചില യൂട്യൂബര്‍മാര്‍ ആരോപിച്ചിരുന്നു. ഇങ്ങിനെയെല്ലാം കഥ പറഞ്ഞശേഷം റഡാര്‍ ജെസിബി സംവിധാനം ഉപയോഗിച്ച് 17 പ്ലോട്ടുകള്‍ 80 അടിവരെ താഴെ കുഴിച്ച് മറിച്ചിട്ടും  ഇവിടുത്തെ ആറാം പ്ലോട്ടില്‍ നിന്നും ലഭിച്ച ഒരു അസ്ഥിക്കൂടം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

ശുചീകരണത്തൊഴിലാളി തന്നെ താന്‍ പറഞ്ഞത്  കെട്ടുകഥയാണെന്ന് പറഞ്ഞിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ നാണക്കേട് മറയ്‌ക്കാന്‍ വീണ്ടും അബദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. എന്തായാലും ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ട് എന്ന് തന്നെയാണ് കരുതപ്പെടുന്നത്. മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധര്‍മ്മസ്ഥലയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് എന്ന ചെറിയ മത്സ്യത്തില്‍ ഈ ഗൂഢാലോചന ഒതുങ്ങും എന്ന് തോന്നുന്നില്ല. എംബിബിഎസിന് പഠിക്കുന്ന മകള്‍ അനന്യഭട്ട് ധര്‍മ്മസ്ഥലയില്‍ ക്ഷേത്രദര്‍ശനത്തിന് വന്നപ്പോള്‍ കൊല്ലപ്പെട്ടു എന്ന് പ്രസ്താവനയിറക്കിയ സുജാതഭട്ടിനെക്കുറിച്ച് ഒട്ടേറെ പുതിയ കഥകള്‍ പുറത്തുവരുന്നു. അനന്യഭട്ട് എന്ന ഒരാള്‍ ഇല്ലെന്നും സൂചനകള്‍ പുറത്തുവരുന്നു.

ഈ ഗൂഢാലോചനയ്‌ക്ക് പിന്നില്‍ മതപരിവര്‍ത്തനലോബികള്‍, മാവോയിസ്റ്റുകള്‍, ചില ന്യൂനപക്ഷ ഭീകരവാദ സംഘടനകള്‍ തുടങ്ങിയവരെല്ലാം ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ചില മലയാളിപെണ്‍കുട്ടികളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് ശുചീകരണത്തൊഴിലാളി പറഞ്ഞിരുന്നു. ആരാണ് ഈ മലയാളിപെണ്‍കുട്ടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് അറിയേണ്ടതുണ്ട്. ഈ മലയാളിപെണ്‍കുട്ടികളുടെ പേരില്‍ ആരായിരുന്നു രംഗത്ത് വരേണ്ടിയിരുന്നത്? ഈ ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

ന്യൂസ് 18ന്റെ അവസാന വീഡിയോ:

Tags: KarnatakaSITDharmasthalaDharmasthala caseDharmasthala mass burialreligious conversion lobbywhistleblower
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

India

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

India

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.