ന്യൂദല്‍ഹി:ബിജെപിയ്‌ക്കുള്ളിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചില യുട്യൂബര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. ആര്‍എസ്എസ് ബിജെപി നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന രീതിയിലുള്ള ചില വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ ചില ശക്തികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
മോദിയെ അധികാരത്തില്‍ നിന്നും താഴെ വീഴ്‌ത്താന്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ ബിജെപി നേതാക്കള്‍ തമ്മിലും ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ തമ്മിലും ഭിന്നതകളുണ്ടെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമം തുടങ്ങുമെന്ന് നേരത്തെ മുന്നറിയിപ്പുകള്‍ പുറത്തുവന്നിരുന്നു. അമേരിക്കയിലെ വമ്പന്‍ ബിസിനസ് കുടുംബങ്ങളും സിഐഎ, പെന്‍റഗണ്‍ ഉദ്യോഗസ്ഥരും ആയുധക്കച്ചവടക്കാരും ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട ഒരു രഹസ്യ അധികാരസംഘമാണ് ഡീപ് സ്റ്റേറ്റ്. ദുര്‍ബലമായ രാജ്യങ്ങളിലെ ഭരണം അട്ടിമറിച്ച് ഡീപ് സ്റ്റേറ്റിന് ഇഷ്ടമുള്ള പാവ സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റുക ഇവരുടെ രീതിയാണ്. അതിനാണ് ഡീപ് സ്റ്റേറ്റ് എല്ലാ രാജ്യങ്ങളിലും സാമ്പത്തികസഹായം നല‍്കി എന്‍ജിഒ സംഘടനകളെ വെച്ചിരിക്കുന്നത്. ആ രാജ്യത്തെ ഭരണം അട്ടിമറിക്കാനുള്ള രഹസ്യവിവരങ്ങള്‍ സംഘടിപ്പിച്ചു നല്‍കുക, അതത് സര്‍ക്കാരിനെതിരായി പ്രചാരവേലകള്‍ രഹസ്യമായി സംഘടിപ്പിക്കുക എന്നിവ ഇത്തരം എൻജിഒ കളുടെ ജോലിയാണ്. അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന് തന്നെ ഇന്ത്യയില്‍ ആയിരക്കണക്കിന് എന്‍ജിഒകള്‍ ഉണ്ട്. ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ് ജോര്‍ജ്ജ് സോറോസ്. ജോ ബൈഡന്‍ അധികാരത്തില്‍ നിന്നും പുറത്തായപ്പോള്‍ ഡീപ് സ്റ്റേറ്റ് ദുര്‍ബലമായി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില നേതാക്കളും അവരുടെ വാലാട്ടികളായ ബിസിനസുകാരും ആയുധക്കച്ചവടക്കാരും ചേര്‍ന്ന് മറ്റൊരു ഡീപ് സ്റ്റേറ്റും അവിടെ പ്രവര്‍ത്തിക്കുന്നതായി അറിയുന്നു.
എന്തായാലും ഡീപ് സ്റ്റേറ്റ് ശക്തികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിത്തുടങ്ങി. പൊടുന്നെയാണ് കഴിഞ്ഞ ദിവസം ഒരു യൂട്യുബര്‍ പൊന്തിവന്നത്. പേര് മഹേനെര്‍ സിങ്ങ് എന്നാണ്. രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണപ്പരാതിക്ക് മറുപടി പറയുന്നതില്‍ അനുരാഗ് താക്കൂറിന് വീഴ്ച പറ്റിയെന്നും അതിന്റെ പേരില്‍ മോദി അനുരാഗ് താക്കൂറിനെ ചീത്ത വിളിച്ചു എന്നുമാണ് മഹേനെര്‍ സിങ്ങ് തന്റെ യുട്യൂബ് വീഡിയോയില്‍ പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ ഇങ്ങിനെ ഒരു സംഭവമേ നടന്നിട്ടില്ല. ബിജെപിയ്‌ക്കുള്ളില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് മഹേനെര്‍ സിങ്ങിന്റെ ഈ വീഡിയോയുടെ ലക്ഷ്യം.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലും പ്രിയങ്കയുടെ മണ്ഡലത്തിലും വോട്ട് ചോര്‍ച്ച നടന്നിട്ടുണ്ടെന്നും ഇവിടെയെല്ലാം നിരവധി വ്യാജ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു എന്നുമായിരുന്നു അനുരാഗ് താക്കൂര്‍ നടത്തിയ വിമര്‍ശനം. എന്തുകൊണ്ട് വോട്ട് മോഷണത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ മാത്രം വിശദീകരണം ചോദിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ മുടന്തന്‍ ചോദ്യം.
മഹേന്ദ്ര സിങ്ങ് എന്ന യൂട്യൂബര്‍ (വലത്ത്) മോദി അനുരാഗ് താക്കൂറിനെ ചീത്ത വിളിക്കുന്നതായി എഐയില്‍ സൃഷ്ടിച്ച ചിത്രം (ഇടത്ത്)
എന്തായാലും ബിജെപിക്കാര്‍ മഹേന്ദ്രസിങ്ങുമാരെ കരുതിയിരിക്കുക എന്ന് ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ഉപദേശിക്കുകയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍.
















