Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാഠപുസ്തകങ്ങളിൽ വളച്ചൊടിച്ച ചരിത്രം തിരുകി കയറ്റുന്ന കേരള സർക്കാരിന്റെ ശ്രമത്തെ രൂക്ഷമായി വിമർശിച്ച് എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2025, 09:21 pm IST
in Kerala

തിരുവനന്തപുരം : SCERT പാഠപുസ്തകങ്ങളിലൂടെയും അധ്യാപക കൈപ്പുസ്തകത്തിലൂടെയും കേരളത്തിലെ വിദ്യാർത്ഥികൾകിടയിൽ വളച്ചൊടിച്ച ചരിത്രം പ്രചരിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ ശ്രമങ്ങളെ എബിവിപി ശക്തമായി അപലപിച്ചു. നാലാം ക്ലാസിലെ പരിസര പഠനത്തിന്റെ പാഠപുസ്തകങ്ങളിലും അധ്യാപകർക്കുള്ള കൈപുസ്തകങ്ങളിലും വ്യാജ പ്രചാരണങ്ങളും ഗുരുതരമായ പിശകുകളും അടങ്ങിയിട്ടുണ്ട്.

അതിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തതാണ് എന്ന അവകാശവാദവും ഉൾപ്പെടുതിയിട്ടുണ്ട്. കൂടാതെ പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ ഭൂപടത്തിൽ നിന്ന് അസമിന്റെയും ജാർഖണ്ഡിന്റെയും പേരുകൾ മനഃപൂർവ്വം ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസം അധിനിവേശ ശ്രമത്തെ രഹസ്യമായി പിന്തുണയ്‌ക്കാനുമുള്ള ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ ഒഴിവാക്കൽ.

മാത്രമല്ല വനവാസിൾ ഏറേ താമസിക്കുന്ന ജാർഖണ്ഡിനോടുള്ള അവരുടെ രോഷവും ഇതിൽ പ്രകടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന കേരള സർക്കാർ പാഠപുസ്തകങ്ങളിലും അധ്യാപക കൈപ്പുസ്തകത്തിലും വ്യാജ ചരിത്രവും പ്രചാരണങ്ങളും പ്രസിദ്ധീകരിച്ച് യുവതലമുറയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു എന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു.

ധീരനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമനിയിലേക്ക് ഒളിച്ചോടിയതാണ് എന്ന ഗുരുതരമായ അവകാശവാദം പുസ്തകത്തിൽ ഉന്നയിച്ച് അദ്ദേഹത്തിന്റെ  പ്രതിച്ഛായയെ നശിപ്പിക്കാൻ അവർ ശ്രമിച്ചു, ഇത് വെറും നുണപ്രചാരണമാണ്. പുസ്തകത്തിൽ അച്ചടിച്ച ഭാരതത്തിന്റെ ഭൂപടത്തിലെ പിശകുകൾ ആകസ്മികമാണെന്ന് തോന്നുന്നില്ല, മറിച്ച് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത് എന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശവിരുദ്ധ ശക്തികളുടെ കരാളഹസ്ഥം ഇതിന് പിന്നിൽ ഉണ്ട് എന്നും അസമിനെ ഒഴിവാക്കുന്നതിലൂടെ, അസമിനെ കീഴടക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തിന് സിപിഎം വ്യക്തമായ പിന്തുണ നൽകുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ ഭാവിയായ വിദ്യാർത്ഥികളെ വഴിതെറ്റിച്ചുകൊണ്ട് സിപിഎം അവർ പിന്തുടരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള വിശ്വസ്തതയും കൂറും പ്രകടമാക്കിയിരിക്കുകയാണ്. അക്കാദമിക് രംഗം രാഷ്‌ട്രീയവൽക്കരിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു ഹീനകൃത്യം നടന്നു എന്നത് ആശങ്കാജനകമാണ് എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പറഞ്ഞു. ദേശവിരുദ്ധരുടെ മനസ്സിൽ നിന്ന് വിഭാവനം ചെയ്യപ്പെടുന്ന വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഭരണകക്ഷിയുടെ വലിയ തന്ത്രമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു എന്നും ഈ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുസംബന്ധിച്ച് എബിവിപി ദേശീയ വിദ്യാഭ്യാസ വകുപ്പിനും എൻസിഇആർടി ഡയറക്ടർക്കും കേരള വിദ്യാഭ്യാസ മന്ത്രിക്കും എബിവിപി പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: wrong historycpmeducationSchoolABVPscert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ കത്തില്‍ നടന്ന നിയമനങ്ങള്‍ വ്യാപകം; നിയമനടപടിക്ക് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷൻ

Kerala

സി.പി.എം കമ്മറ്റി ഓഫീസിൽ തമ്മിൽ തല്ല്: സിപിഎം അംഗത്തിന്റെ വാരിയെല്ല് തല്ലിയൊടിച്ച് ബ്രാഞ്ച് സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.