തിരുവനന്തപുരം:ലവ് ജിഹാദിന് ഇരയായി ആത്മഹത്യ ചെയ്ത കോതമംഗലത്തെ സോന എല്‍ദോസ് എന്ന 23കാരി കടന്നുപോയത് ‘കേരള സ്റ്റോറി’യിലെ ഗീതാഞ്ജലി മേനോന്‍ എന്ന കഥാപാത്രം കടന്നുപോകുന്ന അതേ പ്രതിസന്ധികളിലൂടെയെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നു. കേരള സ്റ്റോറി പ്രൊപ്പഗണ്ട ചിത്രമെന്ന് വാദമുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് തിരിച്ചടിയാവുകയാണ്.ലവ് ജിഹാദിനിരയായി റെമീസ് എന്ന കാമുകനിലൂടെ ആത്മഹത്യയിലെത്തിയ സോന എല്‍ദോസിന്റെ ജീവിതകഥ.
കേരള സ്റ്റോറി എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡ് നല്‍കിയപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ക്ക് ഹാലിളകി. ഒരു പ്രൊപ്പഗണ്ട സിനിമയായ കേരള സ്റ്റോറിക്ക് അവാര്‍ഡ് കൊടുത്തതില്‍ നടി ഉര്‍വ്വശി വരെ വിമര്‍ശിച്ചു. പക്ഷെ കേരള സ്റ്റോറി സത്യമാണെന്ന് കോതമംഗലത്തെ 23 വയസ്സുള്ള സോന എന്ന പെണ്‍കുട്ടിയുടെ തൂങ്ങിമരണത്തിലൂടെ തെളിയുകയായിരുന്നു.
“മതം മാറ്റാന്‍ വേണ്ടി അവളെ ചൂഷണം ചെയ്തു,” – സോനയുടെ സംസ്കാരം കഴിഞ്ഞ ശേഷം അവളുടെ കൂട്ടുകാരിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആൺസുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. തുടര്‍ന്നാണ് സോന എല്‍ദോസ് എന്ന ടിടിസി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചത്.
എന്റെ മോള് അവനെ ജീവൻ കൊടുത്ത് സ്നേഹിച്ചു, പക്ഷെ അവന് മതമായിരുന്നു പ്രധാനം”; – ലവ് ജിഹാദില്‍ കുടുങ്ങിയ സോനയുടെ അമ്മ പറഞ്ഞ വാക്കുകളാണിത്. സോനയുടെ അമ്മയുടെ വാക്കുകൾ കേട്ട് കേരളത്തിലെ പല അമ്മമാരും ഞെട്ടി. അത് തന്നെയാണ് കേരള സ്റ്റോറി എന്ന സിനിമയുടെ കഥ. കാരണം കേരള സ്റ്റോറി സിനിമയിൽ കേന്ദ്ര കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണന് പുറമെ മറ്റൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു. ഗീതാഞ്ജലി മേനോൻ എന്ന കഥാപാത്രമായിരുന്നു അത്. സിനിമയിൽ ഈ കഥാപാത്രത്തിന് സംഭവിച്ചത് തന്നെയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്ന സോനയ്‌ക്കും സംഭവിച്ചത്. ഗീതാഞ്ജലി എങ്ങനെയാണോ ഇവന്മാരുടെ ട്രാപ്പിൽ വീണത്, അക്ഷരാർത്ഥത്തിൽ അതേ രീതിയിലാണ് സോനയും റെമീസിന്റെ ട്രാപ്പിൽ വീണത്. . സോനയും റമീസും തമ്മിൽ ആലുവ യുസി കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. .
സോനയോട് റമീസും കുടുംബവും എന്താണോ ചെയ്തത്, അതുതന്നെയാണ് ഈ സിനിമയിൽ ഗീതാഞ്ജലിയുടെ കഥാപാത്രത്തോട് വില്ലന്മാർ ചെയ്തത്. കേരള സ്റ്റോറി എന്ന സിനിമയില്‍ ഗീതാഞ്ജലി മേനോന്‍ എന്ന കഥാപാത്രം സോനയെ പോലെ തന്നെ ആത്മഹത്യ ചെയ്യുകയാണ്.
എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കേരള സ്റ്റോറി ഒരു വര്‍ഗ്ഗീയ സിനിമ ആണെന്നാണ്. ഇപ്പോഴും കേരളത്തിലെ ഇടത് ബുദ്ധിജീവികളായ സിനിമക്കാര്‍ വാദിക്കുന്നതും കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട സിനിമയാണ് എന്നാണ്.
















