Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദസ്തുതി, ദിവ്യൗഷധ ഫലം

ദിവസം 26  യുദ്ധകാണ്ഡം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Aug 11, 2025, 09:34 am IST
inSamskriti

കുംഭകർണ്ണനുമേൽ രാമനുണ്ടായ വിജയത്തിന് ശേഷം, ദേവന്മാർ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തുനിന്നും പൂക്കൾ പൊഴിച്ചു. നാരദമുനി ആകാശത്ത് പ്രത്യക്ഷപ്പെട്ട് രാമന്റെ ദിവ്യസ്വഭാവത്തെ പുകഴ്‌ത്തി. രാമനെ പരമാത്മാവായി, കാലത്തിനും മായയ്‌ക്കും അതീതനായി വിശേഷിപ്പിച്ചു. രാമനെ നിത്യസത്യമായ പരംപൊരുളായി, ശിവനായി, വിഷ്ണുവായി, സൃഷ്ടിയുടെ അടിസ്ഥാനമായി, പ്രശംസിച്ചു സ്തുതിച്ചു. രാമനോട്  ഇപ്പോൾ എർപ്പെട്ടിട്ടുള്ള ധർമ്മരക്ഷാ ദൗത്യം  തുടരാൻ ആവശ്യപ്പെട്ടു. നാരദൻ രാമനോട് തന്റെ മോക്ഷത്തിനായും എപ്പോഴും രാമന്റെ മഹത്വം പാടി സത്സംഗത്തിൽ തുടരാൻ തനിക്ക് കഴിയണമേയെന്നും പ്രാർത്ഥിച്ചു. രാവണനുമായുള്ള യുദ്ധത്തിൽ വിജയിക്കുവാനുള്ള ആശീർവാദം നൽകി നാരദൻ അപ്രത്യക്ഷനായി.

കുംഭകർണ്ണന്റെ മരണവാർത്തയറിഞ്ഞ് രാവണൻ വിലപിച്ചു. അപ്പോൾ രാവണന്റെ മക്കൾ, അതികായനടക്കമുള്ള യോദ്ധാക്കൾ യുദ്ധത്തിനുപോകാൻ സന്നദ്ധരായി. പിന്നീട് നടന്നത് അതിഘോരയുദ്ധം തന്നെയായിരുന്നു. കൂട്ടത്തിൽ നിരവധി വാനരർ കൊല്ലപ്പെട്ടു. അംഗദൻ ഹനുമാന്റെയും നീലന്റെയും സഹായത്തോടെ ത്രിശിരസ്സിനെയും മറ്റ് ദാനവരെയും കൊന്നു. അതികായന് കിട്ടിയിരുന്ന  ഒരു ദിവ്യവരവും ആയുധകവചവും കാരണം അയാളെ തോൽപ്പിക്കുക അസാദ്ധ്യമായിരുന്നു. അപ്പോൾ വായുഭഗവാൻ ലക്ഷ്മണനോട് ബ്രഹ്മാസ്ത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചു. രാമനെ ധ്യാനിച്ച് ലക്ഷ്മണൻ അതുപയോഗിച്ച് അതികായനെ നിഷ്പ്രയാസം കൊന്നു. വാനരന്മാർ അതികായന്റെ തല ഒരു വിജയഛിഹ്നമെന്നമട്ടിൽ കൊണ്ടുനടന്ന് ആഘോഷിച്ചു.

ഇന്ദ്രജിത്തിന്റെ വിജയം

രാവണൻ നിരാശനായിരിക്കുമ്പോൾ ഇന്ദ്രജിത് പിതാവിനെ ആശ്വസിപ്പിച്ച്, നിഗൂഢമായ ഒരു യജ്ഞം നടത്തി മായികങ്ങളായ മന്ത്രശക്തികൾ നേടി യുദ്ധത്തിനിറങ്ങി. യുദ്ധക്കളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ട്  അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടു. നിരവധി വാനരന്മാരെ കൊന്നൊടുക്കി അവസാനം രാമനെയും ലക്ഷ്മണനെയും പോലും അബോധാവസ്ഥയിലാക്കി. താൻ വിജയിച്ചതായി വിശ്വസിച്ച് ഇന്ദ്രജിത്ത് കൊട്ടാരത്തിലേക്ക് മടങ്ങി. യുദ്ധഭൂമിയിൽ, വീണും ചത്തും കിടക്കുന്ന പോരാളികൾക്കിടയിൽ ഹനുമാനും വിഭീഷണനും തിരഞ്ഞ് നടക്കുമ്പോൾ ജാംബവാനെ ഏറെ പരിക്കുകളോടെ കണ്ടെത്തി. അപ്പോൾ ജംബവാൻ ഹനുമാൻ ജീവനോടെയുണ്ടെന്നറിഞ്ഞ് സന്തോഷിച്ച് രാമലക്ഷ്മണന്മാർ മയങ്ങിവീണുവെങ്കിലും ഇനിയും പ്രതീക്ഷയ്‌ക്ക് വഴിയുണ്ടെന്ന്  പ്രഖ്യാപിച്ചു. ഹനുമാനോട് അങ്ങ് വടക്ക് ഋഷഭപർവ്വതത്തിലെത്തി അവിടെനിന്ന് പെട്ടെന്ന് വിശല്യകരണി, സന്ധാനകരണി, സുവർണകരണി, മൃതസഞ്ജീവിനി എന്നീ നാല് ദിവ്യഔഷധങ്ങൾ, കൊണ്ടുവരാൻ നിർദ്ദേശിച്ചു.

കാലനേമിയും രാവണനും 

ഔഷധ സസ്യങ്ങൾ കണ്ടുപിടിച്ച് കൊണ്ടുവരുന്നതിൽ ഹനുമാൻ വിജയിക്കുമെന്ന് ഭയന്ന്, രാവണൻ രഹസ്യമായി കാലനേമിയെ സമീപിച്ച്, ഹനുമാന്റെ ദൗത്യം വൈകിപ്പിക്കാൻ ഒരു ഋഷിയായി വേഷം മാറി ഹനുമാനെ ചതിക്കുവാൻ ആവശ്യപ്പെട്ടു. അപ്പോൾ കാലനേമി രാവണനോട് ഹിതോപദേശമായി സീതയെ ഉപേക്ഷിക്കാനും അങ്ങിനെ യുദ്ധം അവസാനിപ്പിക്കാനും  ഉപദേശിച്ചെങ്കിലും, രാവണൻ അതിക്രുദ്ധനായി അവനെ ഭീഷണിപ്പെടുത്തി. ഹനുമാന്റെ കൈകൾകൊണ്ടുള്ള മരണം രാവണന്റെ കൈകൊണ്ടുള്ള മരണത്തേക്കാൾ ശുഭകരമാണെന്ന് കണ്ട് കാലനേമി രാവണന്റെ ആജ്ഞ നിറവേറ്റാമെന്നു സമ്മതിച്ചു.

കാലനേമി വ്യാജമായ ഒരു ആശ്രമം സൃഷ്ടിച്ച്, അതിലെ ഋഷിയായി വേഷം മാറിയിരുന്നു. ഔഷധമെടുക്കാനുള്ള യാത്രയയ്‌ക്കിടയിൽ ദാഹജലം തേടിയ ഹനുമാൻ കാലനേമിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. സമയം ഏറെയെടുത്ത് കാലനേമി ഹനുമാനെ ദൗത്യം നിർവ്വഹിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു വഞ്ചിക്കാൻ ശ്രമിച്ചു. കൂടുതൽ ജലത്തിനായി ഹനുമാൻ സമീപത്തെ ഒരു പൊയ്‌കയിലേക്ക് പോയപ്പോൾ, ഒരു മുതല ആക്രമിക്കാനെത്തി. ഹനുമാൻ പെട്ടെന്ന്തന്നെ അതിനെ കൊന്നപ്പോൾ ആ ജീവിയുടെ ജീവസത്ത പുറത്തുവന്നു സംസാരിച്ചു. ശാപമേറ്റ ഒരു അപ്സരസ്സായ അവളെ  അങ്ങിനെ ഹനുമാൻ മോചിപ്പിച്ചു, കാലനേമിയുടെ വഞ്ചനയെന്തെന്നും ആശ്രമം വ്യാജമാണെന്നും അവൾ വെളിപ്പെടുത്തി. ഹനുമാൻ ആശ്രമത്തിൽ തിരിച്ചെത്തി, കാലനേമിയെ ഒറ്റയടിക്ക് കൊന്നു.

ദിവ്യൗഷധ ഫലം

ഋഷഭശൃംഗത്തിലെ സസ്യജാലങ്ങൾക്കിടയിൽ ഔഷധസസ്യങ്ങൾ വ്യക്തമായി കണ്ടെത്താൻ കഴിയാതിരുന്നതിനാൽ, ഹനുമാൻ ആ പർവ്വതം മുഴുവനും അടിയോടെ പറിച്ച് കയ്യിൽ പിടിച്ചുകൊണ്ട് പെട്ടെന്ന് പറന്ന് ലങ്കയിൽ മടങ്ങിയെത്തി. ഔഷധസസ്യങ്ങളുടെ സുഗന്ധം ഏറ്റപാടെ രാമനും ലക്ഷ്മണനും ഉൾപ്പെടെയുള്ള എല്ലാ പോരാളികളും പരിക്കേറ്റ വാനരന്മാരും ബോധം തെളിഞ്ഞുണർന്നു. ഹനുമാൻ താമസംവിനാ പർവ്വതത്തെ തിരികെപൊക്കിയെടുത്ത്കൊണ്ടുപോയി പുന:സ്ഥാപിച്ചു. അന്തരിച്ച വാനരക്കൂട്ടം ഔഷധക്കാറ്റിന്റെ പ്രഭാവത്താൽ ജീവനോടെ എഴുന്നേറ്റു വന്നെങ്കിലും യുദ്ധത്തിൽ മരിച്ചു കടലിൽ വീണുമുങ്ങിയ രാക്ഷസന്മാരുടെ ശവങ്ങൾക്ക് ഔഷധങ്ങളുടെ ഗുണം ലഭിച്ചില്ല.

കുംഭനും  നികുംഭനും

ജീവൻ തിരിച്ചുകിട്ടിയ വാനരന്മാർ ലങ്കാനഗരത്തിന്റെ  അടിസ്ഥാന സൗകര്യങ്ങളൊക്കെ നിഷ്ഠൂരം നശിപ്പിച്ചു. രാവണൻ കുംഭനെയും നികുംഭനെയും യുദ്ധത്തിനായി പറഞ്ഞയച്ചു. നിരവധി രാക്ഷസ യുദ്ധവീരന്മാരോടൊപ്പം അവർ അതിഭീകരമായി യുദ്ധം ചെയ്തു. അംഗദനും സുഗ്രീവനും ദാനവ യോദ്ധാക്കളിൽ ഭൂരിഭാഗത്തെയും കൊന്നൊടുക്കി. സുഗ്രീവൻ കുംഭനെ കൊന്നു; ഹനുമാൻ നികുംഭനേയും കൊന്നു. രാക്ഷസസേന അമ്പേ പരാജയപ്പെട്ട് തങ്ങൾക്കുണ്ടായ നഷ്ടം രാവണനോട് ചെന്നു പറഞ്ഞു.

പിന്നീട് രാവണൻ അതിശക്തനായ അസ്ത്രവിദ്യാവിദഗ്‌ദ്ധൻ മകരാക്ഷനെ യുദ്ധത്തിനയച്ചു. അവൻ മായികങ്ങളായ നാഗാസ്ത്രങ്ങൾ ഉപയോഗിച്ച് വാനരന്മാരെ ഭയപ്പെടുത്തി. രാമൻ പെട്ടെന്നുതന്നെ യുദ്ധക്കളത്തിന്റെ ചുമതലയേറ്റ് മകരാക്ഷന്റെ രഥം നശിപ്പിച്ച്, അഗ്നേയാസ്ത്രം ഉപയോഗിച്ച് അവനെ കൊന്നു. രാവണൻ അതിക്രുദ്ധനായി, സ്വയം യുദ്ധത്തിന് തയ്യാറായി, പക്ഷേ ഇന്ദ്രജിത് പിതാവിനെ ശാന്തനാക്കി, ശത്രുക്കളെ തോല്പിച്ച്, താൻ താമസംവിനാ യുദ്ധം അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തു.

മായാ സീത

ഇന്ദ്രജിത് സൈന്യവുമായി യുദ്ധക്കളത്തിൽ പ്രവേശിച്ചപ്പോൾ, ലക്ഷ്മണൻ രാമനോട് അവന്റെ മായികതന്ത്രങ്ങൾക്കെതിരായി ബ്രഹ്മാസ്ത്രം ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. നിരായുധ ശത്രുക്കൾക്കെതിരായി ആയുധം ഉപയോഗിക്കുന്നത് അനുചിതമാണെന്ന് പറഞ്ഞ് നിരസിച്ച്, രാമൻ, സ്വയം ഇന്ദ്രജിതിനെ നേരിടാൻ തയ്യാറായി. ഇന്ദ്രജിത് ഒരു മായാസീതയെ സൃഷ്ടിച്ച്, തന്റെ രഥത്തിൽ വച്ച്  പരസ്യമായി അവളെ വാളുകൊണ്ട് വെട്ടിക്കൊന്നു. അക്കാഴ്ച കണ്ട വാനരന്മാരും ഹനുമാനും വല്ലാതെ സങ്കടപ്പെട്ടു. അവർ സീതാദേവി മരിച്ചു എന്ന് തന്നെ വിശ്വസിച്ചു. അവർ വിവരം രാമനെ അറിയിച്ചപ്പോൾ രാമൻ ബോധം കെട്ടുവീണു. ലക്ഷ്മണനും ഹനുമാനും രാമനെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഇന്ദ്രജിത്തിന് നികുംഭിലയിൽ യജ്ഞം നടത്താനുള്ള സാവകാശം കിട്ടാനായി ചെയ്യുന്ന വെറും മായാപ്രയോഗമാണിതെന്നു മനസ്സിലാക്കിയ വിഭീഷണൻ അവരെ സമാധാനിപ്പിച്ചു. രാമനോട് ഇന്ദ്രജിത്തിന്റെ യജ്ഞം എങ്ങിനെയെങ്കിലും മുടക്കണം എന്ന്  ആവശ്യപ്പെട്ടു. ലക്ഷ്മണനേയും വിഭീഷണനേയും വാനരന്മാരെയും ഇന്ദ്രജിത്തിന്റെ  യജ്ഞം മുടക്കുവാനായി എന്തും ചെയ്തുകൊള്ളാൻ രാമൻ അനുവാദം നല്കി.

Tags: GodsSage NaradaVictoryCelebrationflowersRamapraisedSkyRamayanam JeevamruthamKumbhakarna
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

പാരീസില്‍ ഈഫല്‍ ടവറിനടുത്ത് ആളുകല്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കലാപ സമാനമായ സാഹചര്യമുണ്ടായപ്പോള്‍. തെരുവില്‍ തീ കത്തിയുയരുന്നതും കാണാം
Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ വിജയം: ആഘോഷം കലാപമായി

Kerala

യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കിയുളള പടക്കങ്ങള്‍ പൊട്ടിക്കവെ അപകടത്തില്‍ ബാലന്‍ മരിച്ചു

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.