പാലക്കാട്:യെമനില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിലുളള മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ മോചന വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. തങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ലെന്നും കടമമാത്രമാണ് നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളാണ് ഉപയോഗപ്പെടുത്തിയതെന്ന് കാന്തപുരം പ്രതികരിച്ചു.
അതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷയില്‍, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസവും നിലപാട് കടുപ്പിച്ചിരുന്നു.വധശിക്ഷയ്‌ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് അബ്ദുല്‍ ഫത്താ മെഹദി വീണ്ടും ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതയായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുല്‍ ഫത്താഹ് മെഹ്ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്‌ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും ചൂണ്ടിക്കാട്ടി. വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെ ആണ് തലാലിന്റെ സഹോദരന്‍ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.
യെമനില്‍ നഴ്‌സായി ജോലി ചെയ്യവെ 2017 ജൂലൈ 25ന് സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊല ചെയ്തത്.തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു.
















