ഗുവാഹത്തി : നുഴഞ്ഞുകയറ്റക്കാർക്ക് പുതിയ ഐഡന്റിറ്റി നൽകാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . നുഴഞ്ഞുകയറ്റക്കാരോട് പാർട്ടിക്ക് ഇത്രയധികം സ്നേഹമുണ്ടെങ്കിൽ എന്തുകൊണ്ട് അവരെ രാഹുൽ ഗാന്ധിയുടെ വീട്ടിൽ താമസിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗൗരവ് ഗൊഗോയ് അടുത്തിടെ നുഴഞ്ഞുകയറ്റക്കാരെ ‘നാ ആസാമികൾ’ (പുതിയ ആസാമികൾ) എന്ന് വിളിച്ചിരുന്നു . അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥലം നൽകണം, കാരണം ഞങ്ങളുടെ വീട്ടിൽ അവർക്ക് സ്ഥാനമില്ല.അസാമികൾക്കാവശ്യമായ സൗകര്യങ്ങൾ നൽകാൻ ഞങ്ങൾക്ക് കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ, പുതിയ ആസാമികൾ എന്ന് വിളിക്കപ്പെടുന്നവർക്ക് എങ്ങനെ ഈ സൗകര്യങ്ങൾ നൽകാൻ കഴിയും?
ഗൊഗോയിക്ക് അവരെക്കുറിച്ച് ഇത്രയധികം ആശങ്കയുണ്ടെങ്കിൽ, “ഈ ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് അയയ്‌ക്കണം. സർക്കാർ ഭൂമി കയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി ഒഴിപ്പിക്കൽ നടപടി തുടരുക തന്നെ ചെയ്യും . അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വീണ്ടും അധികാരത്തിൽ വരും, എന്നിട്ടും കുടിയൊഴിപ്പിക്കൽ തുടരും , ആരും വിഷമിച്ചിട്ട് കാര്യമില്ല ‘ – ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
















