Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

രാഹുല്‍ ഗണ്ഡിക്കിത് എന്തുപറ്റി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 06:40 am IST
in Main Article

വായില്‍ വന്നത് കോതയ്‌ക്ക് പാട്ട് എന്നു കേട്ടിട്ടില്ലെ? അതുപോലെയാണിപ്പോള്‍ രാഹുല്‍ഗണ്ഡിയുടെ അവസ്ഥ. എന്തുപറയുന്നു. ആരെക്കുറിച്ച്, എപ്പോള്‍ പറയന്നു എന്നൊന്നും പറയാനൊക്കില്ല. എന്തും പറയും. അതാണ് മൂന്നുവര്‍ഷം മുമ്പ് ഭാരത് ജോഡോ യാത്രയില്‍ വച്ച് കാച്ചിയത്. ചൈന 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്നു. അത് ഭാരതത്തിന്റെ ഭൂമിയാണെന്നാണ് പറഞ്ഞത്. ലഖ്‌നൗ കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ വിഷയം എത്തിയപ്പോഴാണ് സുപ്രീംകോടതിയില്‍ നിന്നും ചോദ്യമുയര്‍ന്നത്. ‘എവിടെ നിന്ന് കിട്ടി ഈ വിവരം? യഥാര്‍ഥ ഭാരതീയന് ഇങ്ങനെ പറയാന്‍ കഴിയുമോ?’ എന്ന സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണല്ലോ. ഇത് ഇന്‍ഡി മുന്നണിയും ഏറ്റെടുത്തു. ഇന്‍ഡി മുന്നണിയിലെ സിപിഎം-സിപിഐ കക്ഷികള്‍ നിലപാട് വ്യക്തമാക്കിയതായി കേട്ടിട്ടില്ല. പക്ഷേ സഹോദരി പ്രിയങ്ക വാദ്രക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ? അവര്‍ ചോദിച്ചു, പൗരത്വത്തെക്കുറിച്ച് ചോദിക്കാന്‍ സുപ്രീംകോടതിക്കെന്തധികാരം’ എന്ന്. പ്രസക്തം തന്നെ ചോദ്യം!

എന്തെങ്കിലും വിശ്വസനീയ തെളിവുകളെ അടിസ്ഥാനമാക്കിയാണോ നിങ്ങളുടെ പ്രസ്താവനകള്‍? ഇത്തരം കാര്യങ്ങള്‍ എന്തുകൊണ്ടാണു നിങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് എന്നും കോടതി ചോദിച്ചിട്ടുണ്ട്. കൈയേറിയെന്നു നിങ്ങളെങ്ങനെ അറിഞ്ഞു? എന്താണ് അതിനുള്ള വിശ്വസനീയ രേഖ, കോടതിയുടെ ഇമ്മാതിരി ചോദ്യങ്ങളെങ്കിലും കേട്ടഭാവമില്ല.

അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നു കരുതി നിങ്ങള്‍ക്ക് എന്തും പറയാനാവില്ല, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മശിഹ എന്നിവര്‍ മുന്നറിയിപ്പു നല്കിയിരുന്നു. എന്തെങ്കിലും വിശ്വസനീയമായ തെളിവുകളെ അടിസ്ഥാനമാക്കിയാണോ നിങ്ങളുടെ പ്രസ്താവനകള്‍ എന്നു ചോദിച്ച സുപ്രീംകോടതി, ഒരു യഥാര്‍ത്ഥ ഭാരതീയന്‍ ഇങ്ങനൊന്നും പറയില്ലെന്നും വ്യക്തമാക്കിയിരുന്നു.

ആറു മാസത്തെ അധ്വാനവും ഏഴടി പൊക്കത്തില്‍ അടുക്കിവച്ച രേഖകളുടെ ബലവും ഉന്നയിച്ച കാര്യങ്ങളില്‍ പിഴവു പാടില്ലെന്ന ശാഠ്യവും ഇതിനായി നടത്തിയ ഗൃഹപാഠത്തിന്റെ കൃത്യതയും രാഹുലില്‍ തെളിഞ്ഞു. ഉന്നയിച്ച ചോദ്യങ്ങളില്‍നിന്നു മറുപടി നല്‍കേണ്ടവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയാത്തവിധം കൃത്യതയുള്ള കണക്കും തെളിവുമായിരുന്നു ബലമെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതെന്തൊക്കെ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

കറുത്ത സഞ്ചിയുമായിട്ടായിരുന്നു രാഹുലിന്റെ ഇരുപ്പ്. രാഹുല്‍ സംസാരിക്കുമ്പോള്‍ പിന്നണിയില്‍ പ്രദര്‍ശിപ്പിക്കേണ്ട ‘പ്രസന്റേഷന്‍’ ഉള്‍പ്പെടെ തയാറായിരുന്നു. സഞ്ചിയിലെ തടിയന്‍ ഫയലുകള്‍ നിരത്തിവച്ചായിരുന്നു രാഹുലിന്റെ മാധ്യമസമ്മേളനം. സംസാരിച്ചപ്പോഴൊക്കെയും അവ കയ്യിലെടുത്ത് രാഹുല്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടി. ഇതു കണ്ടോ? ഇത് കണ്ടോ എന്ന ചോദ്യവും.

കോണ്‍ഗ്രസില്‍ സാധാരണമായ നേതാക്കളുടെ തിക്കുംതിരക്കുമില്ലാത്ത വേദിയില്‍, ഏകനായി നിന്നാണു രാഹുല്‍ സംസാരിച്ചത്. രാഹുലിനു മാത്രമായി ഒറ്റ സീറ്റാണു വേദിയില്‍ സജ്ജമാക്കിയിരുന്നത്. മുതിര്‍ന്ന നേതാക്കളടക്കം സദസ്സില്‍ മാധ്യമങ്ങളോടൊപ്പം ഇരുന്നു. സഞ്ചിയില്‍ കണ്ട ഫയലുകള്‍ പരിശോധിച്ചു പഠിച്ചതു തെളിമയോടെ അവതരിപ്പിച്ചു. ഇതിന്റെ പിന്നിലാരാണ്. സാം പത്രോഡയോ കെ.സി. വേണുഗോപാലോ എന്നേ സംശയമുള്ളൂ. രണ്ടായാലും പരമാബദ്ധവും ശുദ്ധ ഭോഷ്‌കുമാണെന്ന് പറയാതിരിക്കാനാവില്ല.

അവതരണം കഴിഞ്ഞ് ചോേദ്യാത്തരവേളയിലേക്കു കടക്കുംമുന്‍പേ, തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥരില്‍നിന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് അനൗദ്യോഗിക സന്ദേശമെത്തി. അതില്‍ തന്നെ രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ കനം പ്രകടമായി. സ്വയം സാക്ഷ്യപ്പെടുത്തി തെളിവു നല്‍കണമെന്ന കമ്മിഷന്റെ വാദത്തിനും ഉറച്ചവാക്കുകളിലായിരുന്നു രാഹുലിന്റെ മറുപടി:
‘ഞാനൊരു രാഷ്‌ട്രീയക്കാരനാണ്. ജനസമക്ഷം അവതരിപ്പിച്ചതു കമ്മിഷന്റെ തന്നെ രേഖയാണ്. ഞാന്‍ ചൂണ്ടിക്കാട്ടിയതു തെറ്റാണെന്നു പറയാത്തത് എന്തുകൊണ്ടാണ്. സത്യം നിങ്ങള്‍ക്കറിയാം.’.
തന്റെ സഹോദരനെ സുപ്രീംകോടതി ജഡ്ജിമാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടെന്നു പറഞ്ഞ പ്രിയങ്ക, യഥാര്‍ത്ഥ ഭാരതീയനാരെന്നെ് സുപ്രീംകോടതി ജഡ്ജിമാരാണോ തീരുമാനിക്കുന്നതെന്നും ചോദിച്ചു.

അടുത്ത കാലത്തൊന്നും രാജ്യം കാണാത്ത തരത്തിലാണ് കോണ്‍ഗ്രസും നെഹ്‌റു കുടുംബവും സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ രംഗത്തു വന്നത്. 2000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന കൈയേറിയതിനു തെളിവു നല്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനോട് രാഹുലോ കോണ്‍ഗ്രസോ പ്രതികരിച്ചിട്ടുമില്ല. പക്ഷേ തന്റെ കൈയില്‍ വലിയൊരു ബോംബുണ്ടെന്നുപറഞ്ഞാണ് രാഹുല്‍ രംഗത്തുവന്നത്. അതെന്താണെന്നല്ലെ. തെരഞ്ഞെടുപ്പു കമ്മിഷനെതിരെയായിരുന്നു അത്. ഇപ്പറഞ്ഞ കാര്യങ്ങള്‍ എഴുതി തരൂ എന്ന കമ്മിഷന്റെ ആവശ്യത്തെ അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ഇന്നലെ വരെ വോട്ടിംഗ് മെഷീനെക്കുറിച്ചായിരുന്നു ആക്ഷേപം. ഇന്നത് വോട്ടര്‍ പട്ടികയ്‌ക്കെതിരെ.

കര്‍ണാടകയിലെ ഒരു മണ്ഡലത്തില്‍ മാത്രം വന്‍ അട്ടിമറി നടന്നു. മഹാരാഷ്‌ട്രയില്‍ അസാധാരണ പോളിങ് നടന്നു. 5 മണി കഴിഞ്ഞ് വോട്ടിങ് ശതമാനം കുതിച്ചുയര്‍ന്നു. 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ എത്തിയെന്നും വീട്ടുനമ്പര്‍ 0 എന്ന വിലാസത്തിലും ഒട്ടേറെ പേര്‍ വന്നുവെന്നും രാഹുല്‍ ആരോപിച്ചു. അഞ്ച് മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്ത് വോട്ടുമോഷണം നടന്നത്. വോട്ടര്‍ പട്ടികയില്‍ വ്യാജവിലാസങ്ങളുള്ള ഒട്ടേറെ പേര്‍ ഉണ്ടായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ പലമാര്‍ഗങ്ങളിലൂടെ മോഷ്ടിച്ചു. 25 സീറ്റുകളില്‍ ബിജെപി ജയിച്ചത് 33000ല്‍ താഴെ വോട്ടുകള്‍ക്ക്. അധികാരം ഉറപ്പാക്കിയത് 25 സീറ്റുകളിലെ അട്ടിമറിയിലൂടെ. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നയം മാറ്റിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. 15 വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞത്രേ കൈനോക്കിയിട്ട് ഇയാള്‍ പ്രധാനമന്ത്രിയാകുമെന്ന്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഫലം വരാത്തതിലുള്ള വേവലാതിയാണിയാള്‍ക്ക്. കൈയിലിരുന്നതുമില്ല, മനസ്സില്‍ കണ്ടതുമില്ലാത്ത അവസ്ഥയില്‍ കരഞ്ഞു തീര്‍ക്കുകയേ നിവൃത്തിയുള്ളൂ.

Tags: Rahul GandhiElection Commission of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

India

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

പുതിയ വാര്‍ത്തകള്‍

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.