Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാളെയാണ് കര്‍ക്കടകത്തിലെ തിരുവോണം; വീണ്ടെടുക്കാം പിള്ളേരോണത്തെ

നാളെയാണ് കര്‍ക്കടകത്തിലെ തിരുവോണം. അതാണ് പിള്ളേരോണമായി കേരളക്കര പണ്ടു കൊണ്ടാടിയിരുന്നത്. ചിങ്ങത്തിലെ പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുമ്പൊക്കെ തുടക്കമായിരുന്നത് പിള്ളേരോണം മുതലായിരുന്നു.

പ്രീതി നായര്‍ by പ്രീതി നായര്‍
Aug 8, 2025, 06:11 am IST
in Samskriti

കുട്ടികള്‍ക്ക് മാത്രമായി ഒരോണം, അതാണ് ഓണത്തുമ്പികളുടേയും ഓണപ്പാട്ടിന്റെയും ഓര്‍മ്മകളുണര്‍ത്തുന്ന പിള്ളേരോണം. കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ചിങ്ങത്തിരുവോണം പോലെ വരില്ലെങ്കിലും സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും പണ്ട് ആഘോഷിച്ചിരുന്നത്. ചെറിയ പൂക്കളം ഒരുക്കുന്ന ചടങ്ങുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഉണ്ണിയപ്പം ഈ ദിനത്തിലെ പ്രധാന വിഭവമാണ്. പണ്ടുകാലങ്ങളില്‍ ഓണത്തിന്റെ ഒരുക്കങ്ങള്‍ ഈ ദിനം മുതലായിരുന്നു ആരംഭിച്ചിരുന്നത്.

ദുരിതവും പട്ടിണിയും തുടര്‍ച്ചയായി പെയ്യുന്ന മഴയും ഇരുട്ടും നിറഞ്ഞ കര്‍ക്കടക നാളുകളായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. കള്ളക്കര്‍ക്കടക മഴയെ ശപിച്ച് ഉത്സാഹം നഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന ബാല്യങ്ങള്‍ അന്നു കാത്തിരുന്നത് പിള്ളേരോണമായിരുന്നു. വരാനിരിക്കുന്ന സമൃദ്ധിക്ക് വേണ്ടി തയ്യാറാകാന്‍, മലയാള കലണ്ടറിലെ ആദ്യമാസമായ ചിങ്ങം പുലരുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ് കര്‍ക്കടകത്തിലെ തിരുവോണദിനം മുതല്‍ തുടങ്ങുമായിരുന്നു.

പഴയകാലത്ത് ഈ ദിവസം മുതല്‍ പൂവിടല്‍ തുടങ്ങുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. ആദ്യദിനം ഒരു വളയത്തില്‍ തുടങ്ങി ഇരുപത്തേഴ് ദിവസം ആകുമ്പോള്‍ ഇരുപത്തേഴ് വളയങ്ങള്‍ പൂവിടുമായിരുന്നു എന്നു പഴമക്കാരായ മുത്തശ്ശിമാര്‍ പറയുന്നു. പൂവ് തികയാതെ വരുമ്പോള്‍ നാട്ടില്‍ ലഭ്യമായ മത്തന്‍, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെ ഇലകളും കുട്ടികള്‍ ഉപയോഗിച്ചിരുന്നു. തിരുവോണ ദിവസം മണ്ണ് കുഴച്ച് ഉണ്ടാക്കുന്ന ഓണത്തപ്പനു കണ്ണായി കുട്ടികള്‍ വെച്ചിരുന്നത് മഞ്ചാടിക്കുരു ആണ്.

കുട്ടികള്‍ ഉത്തരവാദിത്വമുള്ളവരായി വളരാനുള്ള പരിശീലനം കൂടിയായിരുന്നു പിള്ളേരോണം. ഈ ദിവസം വീടുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. അന്നു വീട് നടത്താനുള്ള ഉത്തരവാദിത്വം അവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കിയിരുന്നു. ഇതിലൂടെ വരാനിരിക്കുന്ന പൊന്നിന്‍ ചിങ്ങത്തിരുവോണത്തെ വരവേല്‍ക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ഉത്സാഹവും ഊര്‍ജ്ജവും ലഭിച്ചിരുന്നു. കൂടാതെ കുട്ടികളില്‍ ആചാരപരമായ ബോധവും സംസ്‌കാരവും വളര്‍ത്താനും ഈ ചെറിയ വലിയ ആഘോഷം ഉപകരിച്ചിരുന്നു. ഉച്ചയൂണ് കഴിഞ്ഞാല്‍ വീട്ടിലെ കാരണവര്‍ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കുമായിരുന്നു. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന ആ കാലത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു ഈ ഓണക്കോടി. അതുമായി തുന്നല്‍ക്കാരനെ തേടിയോടുന്ന കഥകളൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഓണം സെയിലില്‍ ‘ബൈ ടു ഗെറ്റ് വണ്‍ ഫ്രീ’യില്‍ അടിച്ചു പൊളിക്കുന്ന കുട്ടികള്‍ ഇങ്ങനെയും ഒരു കാലമോ എന്ന് അത്ഭുതം കൂറുന്നു.

പിള്ളേരോണം എന്ന മറന്നു തുടങ്ങിയ ആഘോഷം നമ്മുടെ പുതുതലമുറയ്‌ക്കായി വീണ്ടെടുക്കാം. സദ്യവട്ടങ്ങളും ചെറുപൂക്കളവും ഒക്കെയായി നന്നായി ആഘോഷിച്ചു തുടങ്ങാം.

Tags: ThiruvonamKarkidakamPilleronamപിള്ളേരോണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വര്‍ണ കൊടിമരത്തിന് അരികില്‍നിന്ന് ക്ഷേത്രം ഊരാളന്‍
മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ശ്രീഗുരുവായൂരപ്പനെ വണങ്ങുന്നു
Samskriti

പൊന്നുണ്ണിക്കണ്ണന്റെ തിരുവോണക്കോടി

Varadyam

ഒന്നായോണം പൊന്നോണം

Samskriti

തിരുവോണതത്വം

Kerala

നാടും നഗരവും ആഘോഷത്തിമിര്‍പ്പില്‍, മലയാളികള്‍ക്ക് ഇന്ന് പൊന്നോണം

Kerala

മുല്ലപ്പെരിയാര്‍ പ്രശ്‌നം; തിരുവോണ ദിവസം ഉപവസിക്കുമെന്ന് സമര സമിതി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.