Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകികളെ അണുബോംബുണ്ടാക്കാന്‍ അനുവദിച്ച ഇന്ദിരാഗാന്ധിയുടെ ഇന്ത്യയല്ല; ഇത് പാകിസ്ഥാനെതിരെ ജാഗ്രതയോടെ പടയൊരുക്കം നടത്തുന്ന സര്‍ക്കാര്‍

1971 ലെ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. കിഴക്കാന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിച്ചു. 1974ല്‍ പൊഖ്റാനില്‍ അണുബോംബ് സ്ഫോടനം നടത്തി വീണ്ടും ഇന്ത്യ കരുത്തുകാട്ടി. പക്ഷെ അതിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഭരണം എന്താണ് ചെയ്തത്? 1971ലെ യുദ്ധവിജയത്തിന്റെ വീരഗാഥകൾ അയവിറക്കി, പൊഖ് റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഭരണാധികാരികൾ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 10:49 pm IST
in India

ന്യൂദല്‍ഹി: 1971 ലെ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചു. കിഴക്കാന്‍ പാകിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകരിച്ചു. 1974ല്‍ പൊഖ്റാനില്‍ അണുബോംബ് സ്ഫോടനം നടത്തി വീണ്ടും ഇന്ത്യ കരുത്തുകാട്ടി. പക്ഷെ അതിന് ശേഷം ഇന്ദിരാഗാന്ധിയുടെ ഭരണം എന്താണ് ചെയ്തത്? 1971ലെ യുദ്ധവിജയത്തിന്റെ വീരഗാഥകൾ അയവിറക്കി, പൊഖ് റാന്‍ ബോംബ് പൊങ്ങച്ചവും വെടിവെട്ടവുമായി ചടഞ്ഞിരിക്കുകയായിരുന്നു ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യൻ ഭരണാധികാരികൾ. ആ അഹങ്കാരം പിന്നീട് അടിയന്തരാവസ്ഥയുടെ അഴിഞ്ഞാട്ടത്തിലേക്ക് പോയി. പിന്നീട് കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് വന്ന ജനതാപാർട്ടിയാകട്ടെ കസേരകളിയിലേക്ക്പോയി.

അപ്പോള്‍ പാകിസ്ഥാന്‍ എന്ത് ചെയ്യുകയായിരുന്നു? ഇന്ദിരാഗാന്ധിയോ ജനതാപാര്‍ട്ടിയോ ഒന്നും പാകിസ്ഥാൻ അണുവായുധം വികസിപ്പിക്കുന്നതിലേക്ക് വളരുന്നത് തടയാൻ ഒരു ശ്രമവും നടത്തിയതേയില്ല. 1974ല്‍ ഇന്ത്യ പൊഖ്റാന്‍ ആണവസ്ഫോടനം നടത്തിയപ്പോള്‍ രോഷവും സങ്കടവും അടക്കാനാവാതെ പാകിസ്ഥാന്റെ ഭരണാധികാരിയായ സുൽഫിക്കർ അലി ഭൂട്ടോ പറഞ്ഞതെന്തെന്നോ? പുല്ല് തിന്നിട്ടാണെങ്കിലും ഞങ്ങൾ അണുബോംബ് നിർമ്മിച്ചിരിക്കും.

പ്രൊജക്ട് 06 എന്നായിരുന്നു പാകിസ്ഥാന്റെ അണുബോംബുണ്ടാക്കാനുള്ള പദ്ധതിയുടെ പേര്. അമേരിക്കയ്‌ക്ക് അണുബോംബുണ്ടാക്കിയത് ഓപ്പണ്‍ ഹെയ്‌മറാണ്. അദ്ദേഹം അണുബോംബുണ്ടാക്കിയത് മാൻഹാറ്റൻ പദ്ധതിയിലൂടെയാണ്. അതേ മാതൃകയിലാണ് പാകിസ്ഥാനും ന്യൂക്ലിയർ ബോംബ് വികസിപ്പിച്ചത്. പാകിസ്താന്റെ ശ്രമം വെറും 7വർഷം കൊണ്ട് വിജയം കണ്ടു. ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയും സൗദി വഹാബികളും ഇസ്ലാമിക അണുബോംബിനായി എണ്ണപ്പണം വാരിക്കോരി നല്കിയിരുന്നതായി പറയുന്നു.
പാകിസ്ഥാനിലെ കഹൂട്ടയിലെ ലബോറട്ടറിയിൽ എ.ക്യു ഖാന്‍ എന്ന പാക് ശാസ്ത്രജ്ഞനും സംഘവും ഫിഷൻ ബോംബിന് വേണ്ടി യൂറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള സെൻട്രിഫ്യൂജുകൾ ഒരുക്കി.

പാകിസ്ഥാന്‍ ബോംബുണ്ടാക്കുന്നത് തടയാന്‍ കഴിയാത്ത ഇന്ദിരാഗാന്ധി

ആണവശേഷി കൈവരിക്കുന്നതില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ ഇന്ദിരാഗാന്ധിയ്‌ക്ക് സാധിച്ചില്ല എന്നത് ഇന്ത്യയുടെ വലിയ വീഴ്ച തന്നെയാണ്. ഒരു ദുരന്തം തന്നെയാണ്. കാരണം പാകിസ്ഥാനേക്കാള്‍ എത്രയോ വലിപ്പമുള്ള രാജ്യമാണ്. ഇന്ത്യ. പക്ഷെ അണുബോംബുണ്ടാക്കിയതോടെ ഇന്ത്യയെ വെല്ലുവിളിക്കുന്ന ആണവശക്തിയായി പാകിസ്ഥാന്‍ മാറി. പാകിസ്ഥാൻ സ്വന്തമായി അണുബോംബ് നിർമ്മിച്ചതോടെ ഇന്ത്യയുടെ  മേൽക്കൈ നഷ്ടമായി. വമ്പൻ രാഷ്‌ട്രത്തെ വിരട്ടാനും വിറപ്പിക്കാനും ആണവായുധം സ്വന്തമായുള്ള ചെറിയ രാജ്യത്തിന് കഴിയും.  ഉത്തരകൊറിയയെ തൊടാൻ അമേരിക്ക ഭയക്കുന്നത് ഇതേ കാരണത്താലാണ്.

പാകിസ്ഥാന്റെ ഇസ്ലാമിക അണുബോംബ് ഭാവിയിൽ ഭീഷണിയാകുമെന്ന് ഇസ്രായേൽ അന്നേ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ ചില ചെറിയ വിജയങ്ങളുടെ അഹങ്കാരത്തില്‍ നടക്കുന്ന ഗാന്ധി കുടുംബത്തിലെ ഭരണാധികാരികള്‍ക്ക് അതിന്റെ അപകടം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അന്ന് ഇന്ത്യ പാകിസ്ഥാനെതിരെ ഇസ്രയേലിനെ പിന്തുണച്ചിരുന്നെങ്കില്‍ പാകിസ്ഥാന്റെ കഹൂട്ട ആണവനിലയം കത്തിച്ചാമ്പലാകുമായിരുന്നു.

പകരം ഇന്ദിരാഗാന്ധിയും കൂട്ടരും എന്താണ് ചെയ്തത്? കഹൂട്ട ആണവനിലയം ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി പിന്തുണയ്‌ക്കാതെ യാസർ അറഫാത്തിനും കൂട്ടർക്കും മട്ടൻ ബിരിയാണി വിളമ്പുകയും പാലസ്തീന് ജയ് വിളിക്കുകയുമായിരുന്നു.

ഇറാൻ ന്യൂക്ലിയർ പവറായി മാറുന്നത് തടയാൻ ഇസ്രായേൽ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ പണ്ട് ഇന്ത്യ കൈക്കൊണ്ടിരുന്നെങ്കിൽ പാകിസ്താൻ മിലിട്ടറി നമ്മുടെ മുന്നിൽ മുട്ടുകാലിൽ നില്ക്കുമായിരുന്നു.
ആണവശക്തിയായി പാകിസ്താൻ മാറിയതിന് ശേഷമാണ് കാശ്മീർ സമ്പൂർണമായി ഭീകരതയുടെ പിടിയിലമർന്നത്. IC814 ഹൈജാക്കും പാർലമെന്‍റ് അറ്റാക്കും മുംബൈ ഭീകരാക്രമണവും ഉറിയും പുൽവാമയും പെഹൽഗാമും ഉൾപ്പെടെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ എല്ലാ ടെറർ അറ്റാക്കും നടന്നത് പാകിസ്താൻ ന്യൂക്ലിയർ ശേഷി കൈവരിച്ചതിന് ശേഷമാണ്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയശേഷവും ജാഗ്രത കൈവിടാതെ മോദി സര്‍ക്കാര്‍

എന്തായാലും മോദി സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് ശേഷം അതീവജാഗ്രതയിലാണ്. പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ആയുധങ്ങള്‍ പുതുക്കുന്നു. കയ്യിലുള്ള ആയുധങ്ങളെ ആധുനിക സോഫ്റ്റ് വെയറും എഐയും ഉപയോഗിച്ച് പുതുക്കിയിരിക്കുന്നു. ആത്മനിര്‍ഭര്‍ഭാരതിന് പ്രാധാന്യം നല്‍കി തദ്ദേശീയമായി വികസിപ്പിച്ച 110 ബ്രഹ്മോസും 89 മീഡിയം റേഞ്ച് ദീര്‍ഘ പറക്കല്‍ശേഷിയും ഉള്ള മെയില്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളും വാങ്ങുകയാണ്. മിഗ് എന്ന പഴയ യുദ്ധവിമാനങ്ങള്‍ക്ക് പകരം പുതിയ തലമുറയില്‍പ്പെട്ട തേജസ് യുദ്ധവിമാനങ്ങള്‍ ഇറക്കുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ സ്പെയിനില്‍ നിന്നുള്ള 16ഓളം സി-295 വിഭാഗത്തില്‍പ്പെട്ട സൈനിക ചരക്ക് ഗതാഗതത്തിനുള്ള വിമാനം എത്തി. മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്ന വിഭാഗത്തിലാണ് സി295 ഉള്‍പ്പെടുക. ഇനി ഏത് പ്രാന്തപ്രദേശത്തും മുക്കുമൂലയിലും പട്ടാളക്കാരെയും പടക്കോപ്പുകളും എത്തിക്കാനാകും എന്നതാണ് സി295ന്റെ പ്രത്യേകത. അമേരിക്കയില്‍ നിന്നും ചോപ്പര്‍ വിഭാഗത്തില്‍പെട്ട മൂന്ന് അപാച്ചെ ഹെലികോപ്റ്ററുകള്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. പുതിയ ബ്രഹ്മോസിന്റെ പതിപ്പായ ഭാരം കൂറഞ്ഞ, എന്നാല്‍ ശബ്ദത്തേക്കാള്‍ എട്ട് മടങ്ങ് വേഗതയില്‍ കുതിക്കുന്ന ബ്രഹ്മോസ് എന്‍ജിയും പുതിയ പിനാകയും ഒരുങ്ങുന്നുണ്ട്. എസ് 400നേക്കാള്‍ ശക്തിയുള്ള വ്യോമപ്രതിരോധസംവിധാനം 2028ലെങ്കിലും പുറത്തിറക്കാന്‍ വേണ്ടി പ്രൊജക്ട് കുശ എന്ന പദ്ധതി അവിരാമം അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

Tags: AQ KhanSulfikkarAliBhuttomodipakistanIndiragandhiBrahmosOperation SindoorIndiaPak warMALE Drone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.