ചെന്നൈ : ഹിന്ദുവിരുദ്ധ പ്രസ്താവനയുമായി നടനും, എം പിയുമായ കമൽഹാസൻ . സനാതന ധർമ്മത്തെ വിദ്യാഭ്യാസം കൊണ്ട് തകർത്തെറിയണമെന്നാണ് കമൽഹാസന്റെ പ്രസ്താവന . ചെന്നൈയിൽ നടന്ന അഗരം ഫൗണ്ടേഷൻ പരിപാടിയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.
“സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ പൊട്ടിക്കാൻ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്. മറ്റൊന്നും നിങ്ങളുടെ കൈകളിൽ എടുക്കരുത്, വിദ്യാഭ്യാസം മാത്രം. അതില്ലാതെ നമുക്ക് വിജയിക്കാൻ കഴിയില്ല, കാരണം ഭൂരിപക്ഷത്തിന് നിങ്ങളെ തോൽപ്പിക്കാൻ കഴിയും. ഭൂരിപക്ഷ വിഡ്ഢികൾ നിങ്ങളെ തോൽപ്പിക്കും; അതുകൊണ്ടാണ് നമ്മൾ അത് മുറുകെ പിടിക്കേണ്ടത്. വിദ്യാഭ്യാസം.” എന്നാണ് കമലിന്റെ പ്രസ്താവന.
വിദ്യാഭ്യാസത്തിന്റെ മേന്മകൾ പറയാൻ എന്തിന് വേണ്ടിയാണ് ഹിന്ദുമതത്തെ കമൽ താഴ്‌ത്തികെട്ടിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് . കമലിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ രംഗത്ത് വന്നു.
‘ കമൽഹാസൻ സ്വന്തം കേഡർമാരേക്കാൾ ഡിഎംകെയോട് നന്ദിയുള്ളവനാണ്. ആദ്യം, അദ്ദേഹം ഭാഷാ പ്രശ്‌നം ഉന്നയിച്ചു, വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിച്ചു. ഇപ്പോൾ, മതവികാരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭിന്നത സൃഷ്ടിക്കാൻ അദ്ദേഹം മതപരമായ പ്രശ്‌നം ഉന്നയിക്കുന്നു. നിങ്ങൾ എന്തിനാണ് സനാതനെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഞാൻ ചോദിക്കുന്നു. അദ്ദേഹം സനാതനത്തെക്കുറിച്ച് സംസാരിച്ചാൽ ഉദയനിധിയും സ്റ്റാലിനും സന്തോഷിക്കും. എന്നാൽ, തമിഴ്‌നാട് ജനത അസന്തുഷ്ടരാകും, തമിഴ്‌നാട്ടിലെ മാത്രമല്ല, ആ പ്രത്യയശാസ്ത്രം പിന്തുടരുന്ന എല്ലാ ഇന്ത്യക്കാരുടെയും വികാരങ്ങൾ വ്രണപ്പെടും… ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു…”തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു.
















