Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബിഷപ്പുമാര്‍ പറഞ്ഞതും പറയാത്തതും

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Aug 2, 2025, 09:11 am IST
in Article

ഭാരതത്തില്‍ പതിനൊന്ന് സംസ്ഥാനത്ത് ശക്തമായ മതപരിവര്‍ത്തന നിരോധനനിയമമുണ്ട്. അതില്‍ കുറച്ചുകൂടി ശക്തമായതാണ് ഛത്തിസ്ഗഡിലെ നിയമമെന്ന് പറയേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗമേഖലയടക്കമുള്ള സ്ഥലത്ത് നിയമം പാസാക്കിയത് ബിജെപിയല്ല. ബിജെപി രൂപം കൊള്ളുന്നതിന് എത്രയോ മുന്‍പ് 1967 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. 2023 വരെ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഛത്തിസ്ഗഡ്. രണ്ട് കന്യാസ്ത്രീകള്‍ അറസ്റ്റുചെയ്യപ്പെട്ട് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. കേരളത്തില്‍ ചാനലുകളും മറ്റ് മാധ്യമങ്ങളും രാഷ്‌ട്രീയ പാര്‍ട്ടികളുമെല്ലാം ഉടുതുണിക്ക് തീപിടിച്ച വെപ്രാളത്തിലും വേവലാതികളിലും പെട്ടുഴലുകയാണ്. ഇവിടുത്തെ എംപിമാരും എംഎല്‍എമാരും ഇതില്‍പ്പെടാത്തവരും കിടന്നോടുന്നു. വാര്‍ത്താസമ്മേളനം നടത്തുന്നു. പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി രംഗം കൊഴുപ്പിക്കുന്നു. ഛത്തിസ്ഗഡിലേക്കോടുന്നു.

അവിടെ മുഖ്യപ്രതിപക്ഷമാണ് കോണ്‍ഗ്രസ്. അവരുടെ ഒരു പ്രസ്താവനയും പ്രതിഷേധവും കണ്ടില്ല. കമ്യൂണിസ്റ്റുകാരെക്കുറിച്ച് കേട്ടിട്ടില്ല. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസുകാരും എംപിമാരും കമ്യൂണിസ്റ്റ് എം.പി.മാരുമെല്ലാം വീണുകിട്ടിയ കോളുപോലെ ഇട്ടലയ്‌ക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിമാരുമെല്ലാം പെട്ടുപോയി എന്ന വേവലാതിയാണവര്‍ പ്രകടിപ്പിക്കുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ആക്ഷേപിച്ചു, അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കുകയാണ്. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് ഒരധിക്ഷേപവും സഹിക്കേണ്ടി വന്നിട്ടില്ല എന്നാണ് നേരിട്ടവരെ കണ്ട അനൂപ് ആന്റണിയും സംഘവും പറഞ്ഞത്. കേരളത്തിലെ എസ്എഫ്‌ഐക്കാര്‍ എഐഎസ്എഫുകാരോട് പറഞ്ഞതുപോലുള്ള ഒരു കാര്യവും നടന്നിട്ടില്ല. വസ്ത്രം വലിച്ചുകീറുകയോ തലപ്പാവഴിച്ച് നോക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ വിട്ടയയ്‌ക്കാന്‍ കഴിയാത്തത് നിലവിലുള്ള നിയമത്തിന്റെ നൂലാമാലകൊണ്ടാണ്.

രാജീവ്ചന്ദ്രശേഖര്‍ ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രിയേയും പ്രധാനമന്ത്രിയോയും കണ്ടതിന്റെ ഗുണം ഉണ്ടായി. അതിന്റെ ഫലം അറിയിക്കാനാണ് തൃശൂര്‍ ബിഷപ്പിനെ കണ്ടത്. കേക്ക് നല്‍കാനും ചായകുടിക്കാനും മാത്രമല്ല, ഇത്തരം പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടെന്ന് കാട്ടാനുമാണദ്ദേഹം ശ്രമിച്ചത്. അത് വോട്ടിനുവേണ്ടിയുള്ള പ്രയത്‌നമല്ല. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും അതുണ്ടാകും. കെ.സി. വേണുഗോപാല്‍ പറയുന്നു, ന്യൂനപക്ഷ വിരോധമാണ് ബിജെപിയുടെ ഡിഎന്‍എ എന്ന്. അതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ബിജെപിയുടെ ചായകുടിയും കേക്കുതീറ്റയുമൊന്നും ഇനി ഇല്ലെന്ന് ചില കേന്ദ്രങ്ങള്‍ കൂകിവിളിക്കുന്നതും കേട്ടു. അത് കേട്ടാസ്വദിക്കുന്നതും കണ്ടു. ഒരു തിരുമേനിയേയും നികൃഷ്ട ജീവിയായി ബിജെപി വിശേഷിപ്പിച്ചിട്ടില്ല. കടക്കുപുറത്ത് എന്ന് പറഞ്ഞിട്ടുമില്ല. മൂന്നുവര്‍ഷം മുന്‍പ് മൂന്നു കന്യാസ്ത്രീകളെ തൃശൂരില്‍ ഇതേ കേസില്‍ പിടിച്ച് ജയിലിലിട്ടതല്ലേ.! അന്നൊന്നും ഇന്നത്തെ പോലെ പ്രതിഷേധം കണ്ടില്ലല്ലോ. പ്രതികരണം കേട്ടില്ലല്ലോ. ഒരച്ഛനും ഇമ്മാതിരി അഭിപ്രായ പ്രടനവും നടത്തിയിട്ടില്ലല്ലോ!

ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയായതും കന്യാസ്ത്രീ വിഷയത്തില്‍ ഇടപെട്ടതിലുമാണ് ചാനലുകള്‍ക്ക് കലിപ്പ്. 40 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ് കുര്യനെ പഠിപ്പിക്കാനാണ് ചില ചാനല്‍ വിശാരദന്മാരുടെ അദ്ധ്വാനം. ജോര്‍ജ് കുര്യനെ ഹിന്ദി പഠിപ്പിക്കാനും ഇംഗ്ലീഷ് പ്രയോഗം അഭ്യസിപ്പിക്കാനുമാണവരുടെ പ്രയത്‌നം. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന 2008 ലാണ് മലേഗാവ് സ്‌ഫോടനം നടന്നത്. പ്രജ്ഞാസിങ് ഠാക്കൂര്‍ ഉള്‍പ്പെടെ എട്ടു പേര്‍ 17 വര്‍ഷമായി തടവിലായിരുന്നു. ഒരാളെപ്പോലും 11 വര്‍ഷമായി വിട്ടയക്കാന്‍ മോദി ശ്രമിച്ചില്ല. ഇപ്പോള്‍ കുറ്റക്കാരല്ലെന്നുകണ്ട് കോടതിവിട്ടയച്ചു. ഇതൊക്കെ ബിഷപ്പുമാരും കാണണം. നിയമം നിയമത്തിന്റെ വഴിക്ക്. അത് തുറന്നുപറയാനും പറയാതിരിക്കാനും കഴിയണം. പ്രജ്ഞാ സിങ് ഠാക്കൂര്‍ സംന്യാസിനിയാണ്. കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചു. മര്‍ദ്ദിച്ചു. എടിഎസ് ആണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. ഒടുവിലത് എന്‍ഐഎയ്‌ക്ക് വിട്ടു. അതാണിപ്പോള്‍ തീര്‍പ്പായത്.

Tags: Chattisgrah nun's issue@Rajeev_GoIRajiv Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം
Kerala

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

Main Article

ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും

Kerala

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം
Kerala

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ലാസ്റ്റ് ഡാന്‍സിന് ഇവര്‍

ഫിഫ ലോകകപ്പ് 2026: സംഗീതമഴ പെയ്യിക്കാന്‍ ഷക്കീറ

വൻ തോൽവിക്ക് കാരണം സിപിഎം നേതാക്കളാണ്, ജില്ലാ കമ്മിറ്റികളല്ല: ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

പ്രധാനമന്ത്രിയെ ക്ഷീണിതനായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല, അദ്ദേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു: നരേന്ദ്ര മോദിയെ പ്രശംസിച്ച് ചന്ദ്രബാബു നായിഡു 

തൃണമൂൽ കോൺഗ്രസിന് പുതിയ തിരിച്ചടി : രാജ്യസഭാ എംപി പ്രകാശ് ബറൈക് രാജിവച്ചു 

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

ചെറിയ ആൺകുട്ടികളെ അച്ഛന്റെ സഹോദരൻ ഹരിപ്പാട്ടെത്തിച്ച് ഭിക്ഷാടനം നടത്തി; കളക്ഷൻ കുറഞ്ഞതിന് കുട്ടികൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം

കോൺഗ്രസ് ലയന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ; രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.