Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിന്റെ അബദ്ധങ്ങള്‍ നിരത്തി നിഷികാന്ത് ദുബെ നെഹ്രു രാഹുലിന്റെയും പ്രിയങ്കയുടെയും സ്വകാര്യസ്വത്തല്ലെന്നും ദുബെ

ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുകൊടുത്തതും കശ്മീരിന് പ്രത്യേക പദവി നല്‍കിയതും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്ക് തുടക്കമിട്ടതും ഉള്‍പ്പെടെ ജവഹര്‍ലാല്‍ എന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചെയ്ത അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപി എംപി നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 07:43 pm IST
in India
ജവഹര്‍ലാല്‍ നെഹ്രു (ഇടത്ത്) പ്രിയങ്ക, രാഹുല്‍ (നടുവില്‍) ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്)

ജവഹര്‍ലാല്‍ നെഹ്രു (ഇടത്ത്) പ്രിയങ്ക, രാഹുല്‍ (നടുവില്‍) ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്)

ന്യൂദല്‍ഹി: ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുകൊടുത്തതും കശ്മീരിന് പ്രത്യേക പദവി നല്‍കിയതും കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്ക് തുടക്കമിട്ടതും ഉള്‍പ്പെടെ ജവഹര്‍ലാല്‍ എന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചെയ്ത അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തി ബിജെപി എംപി നിഷികാന്ത് ദുബെ.

“മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തങ്ങളുടെ കുടുംബസ്വത്താണെന്നും അദ്ദേഹത്തിന്റെ എല്ലാ ചെയ്തികളിലും തങ്ങള്‍ക്ക് മാത്രമാണ് അവകാശമെന്നും ഉള്ള രീതിയില്‍ ആണ് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സഭയില്‍ പെരുമാറുന്നത്. രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ നെഹ്രുവിന്റെ വാക്കുകളും പ്രവര്‍ത്തികളും വിലയിരുത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. “-നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടു.

ക്രൂരനായ മുഹമ്മദ് ഗസ്നിയെ യുദ്ധവീരന്‍ എന്ന് വിശേഷിപ്പിച്ച നെഹ്രു

“പഴയ കാലങ്ങളെ വെറുതെ വിടൂ എന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. അത് ശരിയാവില്ല. ഭൂതകാലം മറക്കുന്ന സമൂഹവും വ്യക്തിയും സമുദായവും നശിക്കും. ഭൂതകാലത്തില്‍ നിന്നും പഠിച്ച് നമ്മള്‍ വര്‍ത്തമാനകാലത്ത് ജീവിക്കണം. കശ്മീരിനെക്കുറിച്ചും ചൈനയെക്കുറിച്ചുമാണ് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുന്നത്. നെഹ്രു നിങ്ങളുടെ അപ്പൂപ്പനായിരിക്കാം. പക്ഷെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനാല്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിമര്‍ശിക്കാന്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്‌ക്ക് എനിക്ക് അവകാശമുണ്ട്. നിങ്ങള്‍ക്ക് (രാഹുലിനും പ്രിയങ്കയ്‌ക്കും) നെഹ്രുവിന് മേല്‍ സവിശേഷ അധികാരമൊന്നുമില്ല. നെഹ്രുവിന്റെ രചിച്ച “ലോകചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം” (ഗ്ലിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി- Glimpses of World History) എന്ന കൃതിയില്‍ മുഹമ്മദ് ഗസ്നിയെ ഒരു യുദ്ധവീരന്‍ എന്ന നിലയ്‌ക്കാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം ചിന്തകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ത് തരം മാനസികാവസ്ഥയാണ് ഇപ്പോഴും തുടരുന്നതെന്ന് കാണാന്‍ കഴിയും. 1001 മുതല്‍ 1027 വരെയുള്ള കാലഘട്ടത്തില്‍ പല തവണ ഇന്ത്യയെ ആക്രമിച്ച് ഇവിടുത്തെ നഗരങ്ങളെയും സമ്പന്ന ക്ഷേത്രങ്ങളെയും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്ത് ക്രൂരനാണ് മുഹമ്മദ് ഗസ്നി (മഹ്മൂദ് ഗസ്നി എന്നും വിളിക്കും.)- നിഷികാന്ത് ദുബെ പറഞ്ഞു.

കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടപ്പാക്കിയത് നെഹ്രു

“ഇന്ത്യാ വിഭജനത്തിന് പിന്നില്‍ മുഹമ്മദലി ജിന്നയും ലിയാഖത്ത് അലിഖാനുമാണ്. പക്ഷെ അതിന് പിന്നില്‍ നെഹ്രു കോണ്‍ഗ്രസില്‍ കുടുംബവാഴ്ച നടപ്പാക്കിയയും ഒരു കാരണമാണ്. കോണ്‍ഗ്രസിന്റെ കുടുംബരാഷ്‌ട്രീയം എങ്ങിനെയാണ് രാജ്യത്തെ ബാധിച്ചത് എന്നതിന് ഒരു ഉദാഹരണം പറയാം. നെഹ്രു തന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റിനെ മോസ്കോയിലെ ഇന്ത്യന്‍ അംബാസഡറാക്കി. ഇത് വിദേശത്ത് വിദ്യാഭ്യാസം കഴിഞ്ഞുവന്ന മിടുക്കനായ അഭിഭാഷകന്‍ കൂടിയായ ലിയാഖത്ത് അലിഖാനില്‍ വല്ലാത്ത വിഷമം ഉണ്ടാക്കി. അതാണ് അദ്ദേഹം ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയത്. ഇന്നും ഈ കുടുംബവാഴ്ച തന്നെയാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. അതാണ് കോണ്‍ഗ്രസിനെയും രാജ്യത്തെയും ഈ അധോഗതിയിലാക്കിയത്” – നിഷികാന്ത് ദുബെ പറഞ്ഞു.

കശ്മീരിന് മാത്രം പ്രത്യേകാവകാശം നല്‍കിയ നെഹ്രു

“1942ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടൂ എന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ശക്തമാക്കി. പക്ഷെ “കശ്മീര്‍ രാജാവ് കശ്മീര്‍ വിടൂ” എന്ന രീതിയിലേക്ക് ഷേഖ് അബ്ദുള്ള കശ്മീരിലെ ക്വിറ്റിന്ത്യാ സമരത്തെ മാറ്റി. പക്ഷെ ജിന്ന കശ്മീര്‍ രാജാവിനെ പിന്തുണച്ചു. ഷേഖ് അബ്ദുള്ളയുടെ സുഹൃത്തായ നെഹ്രു തന്നെ പിന്തുണച്ചേക്കില്ലെന്ന് കശ്മീര്‍ രാജാവ് കരുതി. അതുകൊണ്ടാണ് ഇന്ത്യയില്‍ ചേരണോ വേണ്ടയോ എന്ന തീരുമാനം കശ്മീര്‍ രാജാവ് നീട്ടിക്കൊണ്ടുപോയത്. അത് ഇന്ത്യയ്‌ക്ക് ശാപമായി മാറി. കശ്മീരിന് 370ാം വകുപ്പ് പ്രകാരം പ്രത്യേക അവകാശങ്ങള്‍ നല്‍കാനുള്ള നെഹ്രുവിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. മറ്റ് 600 രാജഭരണപ്രദേശം പോലെ തന്നെയാണ് കശ്മീര്‍ രാജാവും ഇന്ത്യയില്‍ ലയിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശിലെയോ മണിപ്പൂരിലെയോ മറ്റ് പ്രദേശങ്ങളിലെയോ നാട്ടുരാജാങ്ങള്‍ക്ക് നല്‍കാത്ത പ്രത്യേക അവകാശം ജമ്മു കശ്മീരിന് മാത്രം നല്‍കിയത് എന്തിനാണ് നെഹ്രു നല്‍കിയത്?കശ്മീരിന്റെ ഇന്നത്തെ ദുരവസ്ഥയ്‌ക്ക് നെഹ്രുവും ഗാന്ധിയും ആണ് കാരണക്കാര്‍ എങ്കില്‍ അവരെ അതിന് ഞങ്ങള്‍ ഉത്തരവാദികളാക്കും. അതിന് രാഹുലും പ്രിയങ്കയും കോപിക്കുന്നത് എന്തിനാണ്?” നിഷികാന്ത് ദുബെ ചോദിക്കുന്നു.
ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുനല്കിയ നെഹ്രുവിന്റെ പരമാബദ്ധം

അതുപോലെ ടിബറ്റിനെ ചൈനയ്‌ക്ക് വിട്ടുകൊടുത്തതിന് പിന്നില്‍ നെഹ്രുവാണെനനും നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. അതാണ് ചൈനയ്‌ക്ക് ഇന്ത്യന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ധൈര്യം പകര്‍ന്നത്.- നിഷികാന്ത് ദുബെ പറഞ്ഞു.

Tags: chinaTibetNishikant DubeyNehruJawaharlalNehruKashmir KashmirkingRahul Priyanka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

നൂറിലധികം ഉപഗ്രഹങ്ങൾ അടങ്ങുന്ന ചൈനയുടെ ‘ജിലിൻ-1’ സാറ്റലൈറ്റ് ശൃംഖല യുഎസിന്റെ താളം തെറ്റിച്ചു; റഷ്യ അമേരിക്ക നടത്തിയ ചതികള്‍ തുറന്നുകാട്ടി

World

അന്ന് പാകിസ്ഥാനെ പറ്റിച്ചു , പിന്നെ വെനിസ്വേല, ഇപ്പോൾ ഇറാനെയും : ചങ്കിലെ ചൈനയുടെ ആയുധങ്ങൾ തകർത്ത് തരിപ്പണമാക്കി യുഎസും , ഇസ്രായേലും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.