ന്യൂദല്‍ഹി:കേന്ദ്രമന്ത്രിയായിരുന്ന സ്മൃതി ഇറാനി വീണ്ടും ടിവി സീരിയല്‍ അഭിനയത്തിലേക്ക് മടങ്ങുന്നു. ഒരിയ്‌ക്കല്‍ രാഷ്‌ട്രീയത്തിന് വേണ്ടി അഭിനയ ജീവിതം ഉപേക്ഷിച്ച സ്മൃതി ഇറാനി ഇക്കുറി രാഷ്‌ട്രീയം വിടാതെ തന്നെ അഭിനയജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
25 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സ്മൃതി ഇറാനി വീണ്ടും ‘അമ്മായിയമ്മയും ഒരിയ്‌ക്കല്‍ മരുമകളായിരുന്നു’ (ക്യൂംകി സാസ് ഭി കഭി ബഹു ധീ) എന്ന ഹിന്ദിസീരിയലില്‍ തുളസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എത്തുന്നത്. പണ്ട് 1833 എപ്പിസോഡുകള്‍ ഓടി ചരിത്രം സൃഷ്ടിച്ച ഈ ജനപ്രിയ സീരിയലിലെ തുളസി എന്ന മരുമകളുടെ കഥാപാത്രത്തിലൂടെയാണ് സ്മൃതി ഇറാനി ജനഹൃദയം കീഴടക്കിയത്. അതാണ് അവരുടെ രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനത്തിനും തെരഞ്ഞെടുപ്പിലെ ആദ്യ വിജയങ്ങള്‍ക്കും പിന്നില്‍ തുളസി എന്ന ഈ കഥാപാത്രത്തിന്റെ വിജയമാണ് സഹായകരമായത്. പിന്നീട് സ്വന്തം വ്യക്തിത്വവും കഴിവും സ്മൃതി ഇറാനിയെ മന്ത്രിപദത്തിലേക്ക് വരെ എത്തിച്ചു. 2004 മുതല്‍ ഗാന്ധി കുടുംബം കയ്യടക്കിവെച്ചിരുന്ന യുപിയിലെ അമേഠി മണ്ഡലത്തില്‍ 2019ല്‍ 55,120 വോട്ടുകള്‍ക്ക് രാഹുല്‍ഗാന്ധിയെ തോല്‍പിച്ചതോടെയാണ് രാഷ്‌ട്രീയത്തില്‍ സ്മൃതി ഇറാനി ദേശീയതാരമായി മാറിയത്. പക്ഷെ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എൻജിഒകളും വര്‍ഗ്ഗീയകാര്‍ഡിറക്കി, വളഞ്ഞിട്ട് സ്മൃതി ഇറാനിയെ തോല്‍പിക്കുകയായിരുന്നു.മുസ്ലിം വീടുകളില്‍ വീടുവീടാന്തരം വര്‍ഗ്ഗീയത കൊളുത്തുകയായിരുന്നു കോണ്‍ഗ്രസും എന്‍ജിഒകളും.
രാഷ്‌ട്രീയം വയറ്റുപ്പഴപ്പിന്റെ മാര്‍ഗ്ഗമാക്കരുതെന്ന വിശ്വാസക്കാരി കൂടിയാണ് സ്മൃതി ഇറാനി. അതുകൊണ്ട് തന്നെയാണ് തന്റെ പഴയ ജീവിതമാര്‍ഗ്ഗത്തിലേക്ക് മടങ്ങിവരുന്നത്. മറ്റൊരു വലിയ രാഷ്‌ട്രീയ ഉത്തരവാദിത്വം തിരിച്ചെത്തുന്നതുവരെ ടിവി പരമ്പരയിലെ അഭിനയം തുടരാനാണ് പദ്ധതി. പഴയ പരമ്പര അതേ പേരില്‍ രണ്ടാം ഭാഗം എന്ന നിലയ്‌ക്ക് വീണ്ടും ഏക്താ കപൂര്‍ എന്ന സീരിയല്‍ നിര്‍മ്മാണക്കമ്പനി ഉടമ പുറത്തിറക്കുകയാണ്. ടിവി ചാനലുകളില്‍ സീരിയലിന്റെ സംപ്രേഷണം ആരംഭിക്കുന്നതിന് മുന്നോടിയായി സ്മൃതി ഇറാനിയും നിര്‍മ്മാതാവ് ഏക്താ കപൂറും ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. രാജസ്ഥാനിലെ സുപ്രസിദ്ധ കൃഷ്ണക്ഷേത്രമായ നാഥ് വാരാ ടെമ്പിളിലും ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.
















