Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പുറത്തുനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബിജെപി രാഷ്‌ട്രപതിയാക്കി, ബ്രഹ്മോസിനും ആകാശിനും പിന്നിലുണ്ട് കലാമിന്റെ കയ്യൊപ്പ്

മിസൈല്‍ മാന്‍ എന്നാണ് എ.പി.ജെ അബ്ദുള്‍ കലാമിനെ വിളിച്ചിരുന്നത്. ബുദ്ധന്‍ വീണ്ടും ചിരിച്ചുവെന്ന് ഇന്ത്യയുടെ ആണവവിസ്ഫോടനത്തെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ് പേയിയ്‌ക്ക് സന്ദേശം നല്‍കിയതും ഇതേ കലാം തന്നെ. കരുത്തുറ്റ മിസൈലും ആണവായുധങ്ങളും ഉണ്ടെങ്കിലേ ഒരു രാജ്യത്തിന്റെ കരുത്ത് മറ്റ് രാഷ്‌ട്രങ്ങളോട് വിളിച്ചോതാന്‍ കഴിയൂ എന്ന് വിശ്വസിച്ച ശാസ്ത്രജ്ഞനാണ് എ.പി. ജെ. അബ്ദുള്‍ കലാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 10:15 pm IST
in India, Defence

ന്യൂദല്‍ഹി: മിസൈല്‍ മാന്‍ എന്നാണ് എ.പി.ജെ അബ്ദുള്‍ കലാമിനെ വിളിച്ചിരുന്നത്. ബുദ്ധന്‍ വീണ്ടും ചിരിച്ചുവെന്ന് ഇന്ത്യയുടെ ആണവവിസ്ഫോടനത്തെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ് പേയിയ്‌ക്ക് സന്ദേശം നല്‍കിയതും ഇതേ കലാം തന്നെ. കരുത്തുറ്റ മിസൈലും ആണവായുധങ്ങളും ഉണ്ടെങ്കിലേ ഒരു രാജ്യത്തിന്റെ കരുത്ത് മറ്റ് രാഷ്‌ട്രങ്ങളോട് വിളിച്ചോതാന്‍ കഴിയൂ എന്ന് വിശ്വസിച്ച ശാസ്ത്രജ്ഞനാണ് എ.പി. ജെ. അബ്ദുള്‍ കലാം.

ഇന്ത്യയുടെ പല രംഗത്തുള്ള കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്ന അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കണമെന്ന് ബിജെപി നിര്‍ദേശിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ ശ്രമിച്ചത് സോണിയാഗാന്ധിയാണ്. അങ്ങിനെ കോണ്‍ഗ്രസ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി സെഗാളിനെ തോല്‍പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.പി.ജെ. അബ്ദുള്‍ കലാം 2002ല്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയായി.രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് തന്റെ കുടുംബാംഗങ്ങള്‍ ദല്‍ഹിയില്‍ എത്തിച്ചേരുന്നതിനുള്ള വിമാനടിക്കറ്റ് സ്വന്തം പോക്കറ്റിലെ പണം കൊണ്ട് അബ്ദള്‍ കലാം വാങ്ങിക്കോടുത്തതാണെന്നത് ഈ മനുഷ്യന്റെ സത്യസന്ധതയ്‌ക്ക് ഒരു ചെറിയ ഉദാഹരണം മാത്രം. 2007ല്‍ രണ്ടാമതും എ.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടെങ്കിലും സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനെ എതിര്‍ത്തു.അപ്പോഴേക്കും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിരുന്നു. അന്ന് സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ കലാം എതിര്‍ത്തു. വിദേശവനിത ഇന്ത്യന്‍ പ്രധാനമന്ത്രിയാകേണ്ട എന്നതായിരുന്നു രാഷ്‌ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന്റെ നിലപാട്. അങ്ങിനെ മന്‍മോഹന്‍സിങ്ങ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി. അന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ തമിഴ്നാട്ടിലെ ഡിഎംകെ കേന്ദ്രത്തില്‍ നിര്‍ണ്ണായകശക്തിയായിരുന്നിട്ടും തമിഴ്നാട്ടുകാരനായ കലാം രാഷ്‌ട്രപതിയായി വീണ്ടും വരുന്നതിനെ പിന്തുണച്ചില്ല.

അഗ്നി, പൃഥ്വി, ത്രിശൂല്‍, ആകാശ്, നാഗ് എന്നീ മിസൈലുകള്‍ക്ക് പിന്നില്‍ കലാം

മിസൈല്‍ മാന്‍ എന്നാണ് അബ്ദുള്‍ കലാം വിളിക്കപ്പെട്ടത്. 1990കളില്‍ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ഡലവപ് മെന്‍റ് ഓര്‍ഗനൈസേഷന്‍ ) ഡയറക്ടറായിരുന്ന കാലത്ത് കലാം ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ് മെന്‍റ് പ്രോഗ്രാം (ഐ ജിഎംഡിപി) മേധാവിയായി എത്തി. ഇന്ത്യയ്‌ക്കാവശ്യമായ മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ദൗത്യമാണ് പിന്നീട് അഗ്നി, പൃഥ്വി, ത്രിശൂല്‍, ആകാശ്, നാഗ് എന്നീ മിസൈലുകള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. ഈ മിസൈലുകള്‍ പ്രതിരോധരംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചു. ബ്രഹ്മോസ് ക്രൂയിസ് മിസൈലും ആകാശ് ഭൂതല-വ്യോമ മിസൈലും വികസിപ്പിച്ചത്.

കലാം ഡിആര്‍ഡിഒയില്‍ ഇരിയ്‌ക്കുമ്പോള്‍ മിടുക്കരായ യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരികയും പ്രചോദിപ്പിക്കുകയും ചെയ്തു. അതില്‍ ഒരാളാണ് ഡോ. പ്രഹ്ളാദ രാമ റാവു. കലാമാണ് ഡോ. പ്രഹ്ളാദ രാമ റാവുവിനെ ആകാശ് മിസൈല്‍ പദ്ധതിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് പ്രഹ്ളാദ രാമ റാവു ആകാശ് മിസൈല്‍ പദ്ധതിയുടെ ഡയറക്ടറായി. അധികം വൈകാതെ ഇന്ത്യയുടെ ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ഹ്രസ്വ-മധ്യദൂര മിസൈലായ ആകാശ് വികസിപ്പിച്ചു.

ബ്രഹ്മോസും കലാമും

ബ്രഹ്മോസ് 2 ക്രൂയിസ് മിസൈലിന് കലാമിനെ സ്മരിച്ചുകൊണ്ട് ബ്രഹ്മോസ് 2 (കെ) എന്നാണ് പേര് നല്‍കിയത്. ഇന്ത്യയ്‌ക്ക് ഒരു ക്രൂയിസ് മിസൈല്‍ അത്യാവശ്യമാണെന്ന ആശയം കലാമിന്‍റേതായിരുന്നു. ‘ലോകത്ത് ആദ്യമായി ഇന്ത്യ നിര്‍മ്മിച്ചത്’ എന്നറിയപ്പെടുന്ന ഒരു ആയുധം നിര്‍മ്മിക്കുക എന്നത് അബ്ദുള്‍ കലാമിന്റെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. പക്ഷെ ആ പേര് ഇന്ത്യയ്‌ക്ക് കിട്ടണമെങ്കില്‍ സ്വന്തമായ ഒരു ആയുധം ഇന്ത്യ നിര്‍മ്മിച്ചിരിക്കണം. പക്ഷെ അത് ചെയ്യണമെങ്കില്‍ ഹാര്‍വാഡില്‍ പോയി പഠിയ്‌ക്കണം എന്ന് ജൂനിയര്‍ ശാസ്ത്രജ്ഞനായ ശിവതാണുപിള്ളൈയ്‌ക്ക് അബ്ദുള്‍കലാം നല്‍കിയ ഉപദേശമാണ് പിന്നീട് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈലിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്.

1991ല്‍ ശിവതാണുപിള്ളൈ കലാമിന്റെ ഉപദേശത്തോടെ ഹാര്‍വാഡില്‍ പോയി. അന്ന് ഗള്‍ഫ് യുദ്ധം നടക്കുന്ന സമയമായിരുന്നു. സ്വാഭാവികമായും ശിവതാണുപിള്ളൈയുടെ ശ്രദ്ധ ഗള്‍ഫ് യുദ്ധത്തിലായി. എന്തൊക്കെ ആയുധങ്ങളാണ് അമേരിക്ക പുറത്തെടുക്കുന്നത് എന്ന് നോക്കിക്കാണുകയായിരുന്നു ശിവതാണുപിള്ളൈ. ആ യുദ്ധത്തില്‍ ഹീറോ ആയത് അമേരിക്കയുടെ ടോമഹോക് മിസൈല്‍ ആയിരുന്നു. അത് ക്രൂയിസ് മിസൈല്‍ ആയിരുന്നു. ശത്രുവിനെ നിസ്സാഹായമാക്കണമെങ്കില്‍ ഇന്ത്യയ്‌ക്കും ഒരു ക്രൂയിസ് മിസൈല്‍ വേണം എന്ന ചിന്ത അന്നാണ് ശിവതാണുപിള്ളൈയുടെ മനസ്സില്‍ ഉണ്ടായത്. ഉടനെ അദ്ദേഹം ഹാര്‍വാഡില്‍ നിന്നും ഇക്കാര്യം അബ്ദുള്‍ കലാമിനെ വിളിച്ചുപറഞ്ഞു. ആദ്യം നിങ്ങള്‍ കോഴ്സ് പൂര്‍ത്തിയാക്കൂ എന്നിട്ട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു അബ്ദുള്‍ കലാമിന്റെ നിലപാട്. ഒരു ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ സഹകരണം ഉറപ്പാക്കിയതിന് പിന്നില്‍ കലാമായിരുന്നു. റഷ്യയുമായി ചേര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് ആരും ഭയപ്പെടുന്ന ഒരു സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കാനാകുമെന്ന് ഡിആര്‍ഡിഒ ഡയറക്ടറായിരുന്നു കലാമിന് ഉറപ്പായിരുന്നു. അങ്ങിനെ ഡോ. എ.പി.ജെ അബ്ദുള്‍ കലാമും റഷ്യയുടെ എന്‍.എ. മിഖൈലൊവും ചേര്‍ന്ന് 1998ല്‍ ഒപ്പുവെച്ച കരാറിലൂടെയാണ് ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സ്ഥാപനം ഉണ്ടാവുന്നത്. ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രൊയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭം. ഹാര്‍വാഡില്‍ കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ചുവന്ന ശിവതാണുപിള്ളൈയെ ബ്രഹ്മോസ് എയ്റോസ്പേസിന്റെ ചുമതല അബ്ദുള്‍ കലാം ഏല്‍പിച്ചു. ബ്രഹ്മോസ് പൂര്‍ത്തിയാക്കിയത്.ഡോ. ശിവതാണുപിള്ളൈ തന്റെ ‘കലാമിനൊപ്പം 40 വര്‍ഷങ്ങള്‍:പറയാത്ത കഥകള്‍’ (40 Years with Abdul Kalam: Untold stroies) എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

അബ്ദുള്‍ കലാം വിടപറഞ്ഞിട്ട് ഈ ജൂലായ് 27ന് പത്ത് വര്‍ഷം തികയും. 2015 ജൂലായ് 27നാണ് കലാം ലോകത്തോട് വിടപറഞ്ഞത്. ഐഐഎം ഷില്ലോംഗില്‍ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക് തുണയായതില്‍ കലാമിന്റെ കയ്യൊപ്പ് പതിഞ്ഞ ആകാശും ബ്രഹ്മോസും ഉണ്ടായിരുന്നു.

Tags: DR. APJ Abdul KalamDRDOBrahmos MissileAPJ AbdulKalamMissile manShiv Thanupillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

ഏത് വിമാനത്തിലും സ്ഥാപിക്കാൻ കഴിയുന്ന പുതിയ തലമുറ ബ്രഹ്മോസാണ് ഇന്ത്യയുടെ ലക്ഷ്യം : നീക്കം വ്യക്തമാക്കി ഡി ആർ ഡി ഒ

India

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.