മുംബൈ: കേരളീയ വസ്ത്രത്തില്‍ പ്രശോഭിതനായി ബെംഗളൂരുവിലെ ഐബിഎം ഓഫീസില്‍ എത്തിയ ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കിടയിലും കവലയോഗങ്ങളിലും ധരിക്കുന്ന തന്റെ ട്രേഡ് മാര്‍ക്ക് മുണ്ടും കഴുത്തില്ലാത്ത നീല ജൂബ്ബയുമണിഞ്ഞാണ് രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലെ ഐബിഎം ഓഫീസില്‍ എത്തിയത്.
ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്യാനാണ്.രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. ടെക്നോളജിയില്‍ ലോകപ്രശസ്തമായ ഇലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് എഐ അന്നേ ഒരു പാഠ്യവിഷയമായിരുന്നു. അതുകൊണ്ട് തന്നെ ഉദ്ഘാടന വേളയില്‍ അദ്ദേഹം കൃത്യമായി പറഞ്ഞു:”ആഗോള ഏജൻ്റിക് എഐ വിപ്ലവത്തിൽ ഒരു കണ്ണിയാകുന്നതിന് പകരം അതിന് നേതൃത്വം നൽകാൻ ഇന്ത്യ സജ്ജരാണ്”.
ഇതില്‍ നിന്നും വ്യത്യസ്തമായി കോട്ടൂം സ്യൂട്ടുമണിഞ്ഞ് യുഎസില്‍ പ്രത്യക്ഷപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും വേഷവിധാനങ്ങള്‍ താരതമ്യം ചെയ്ത് നിരവധി പരിഹാസങ്ങളും പിണറായിയ്‌ക്കെതിരെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
















