ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജയിലിലാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2026 ലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യാനായി അസമിൽ എത്തിയതാണ് രാഹുൽ .
‘ ഹിമന്ത അധികകാലം അധികാരത്തിൽ ഉണ്ടാകില്ല. അദ്ദേഹം ജയിലിലാകുന്നത് കോൺഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് അസമിലെ ജനങ്ങൾ അദ്ദേഹത്തെ അയയ്‌ക്കുന്നതിനാലാണ്. ആസാമിലെ ജനങ്ങൾക്ക് സത്യം അറിയാം… ഉടൻ തിരഞ്ഞെടുപ്പ് ഉണ്ടാകും, കോൺഗ്രസ് ആ തിരഞ്ഞെടുപ്പുകൾ തൂത്തുവാരും. ഞങ്ങൾ ഇവിടെ ഒരു പുതിയ ടീമിനെ സൃഷ്ടിച്ചു… ഞങ്ങൾ പ്രവർത്തനം ആരംഭിച്ചു, അസമിലെ ജനങ്ങൾ ഉടൻ ഫലം കാണും. കോൺഗ്രസ് എന്നാണ് സത്യസന്ധരാണെന്നും ‘ രാഹുൽ പറഞ്ഞു.
എന്നാൽ രാഹുലിന്റെ വാക്കുകളെ പുച്ച്ഛിച്ച് തള്ളുകയായിരുന്നു ഹിമന്ത ശർമ്മ . രാജ്യത്തുടനീളം നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നവർ മറ്റുള്ളവരെ ജയിലിലേക്ക് അയയ്‌ക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു .
‘ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ ജാമ്യത്തിലാണെന്ന് രാഹുൽ ഗാന്ധി സൗകര്യപൂർവ്വം മറന്നു. രാഹുൽ ഇപ്പോൾ അസമിന്റെ ആതിഥ്യം ആസ്വദിക്കൂ . എന്നെ ജയിലിലേക്ക് അയയ്‌ക്കാൻ ആവശ്യപ്പെടാൻ വേണ്ടി മാത്രമാണ് രാഹുൽ ഗാന്ധി അസമിൽ വന്നതെന്ന് തോന്നുന്നു ‘ സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ ഹിമന്ത ബിശ്വ ശർമ്മ എഴുതി.
സൈനികരെ അപമാനിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് രാഹുലിന് കോടതി ജാമ്യം നൽകിയത്.
















