പാലക്കാട് : പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം സംസ്ഥാന നേതൃത്വം.മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്നാണ് നിര്‍ദേശം. ഫോണില്‍ വിളിച്ചാണ് പി കെ ശശിയെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, പി. കെ ശശിയെ ചൊല്ലി തര്‍ക്കം മണ്ണാര്‍ക്കാട്ടില്‍ ശക്തമായി തുടരുകയാണ്. കൊലവിളി മുദ്രാവാക്യവും ഭീഷണി പ്രസംഗവുമായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന് ഇറങ്ങിയത് വലിയ ചര്‍ച്ചയായി. എസ്എഫ്‌ഐ മുന്‍സ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രസംഗം അതിര് കടന്നെന്നാണ് വിലയിരുത്തല്‍. ഇതില്‍ വലിയ അമര്‍ഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിനില്ലെന്ന നിലപാടിലാണ് പി.കെ ശശി. നേതൃത്വം പറയട്ടെ എന്നാണ് ശശിയുടെ നിലപാട്.
അതിനിടെ പാലക്കാട്ടെ സിപിഎം നേതൃത്വവുമായി ഇടഞ്ഞ പി കെ ശശിയെ സ്വാഗതം ചെയ്തും ന്യായീകരിച്ചും യു ഡി എഫ് രംഗത്തെത്തി.
അതേസമയം ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തി.മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാര്‍ക്കാട് അരിയൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ പി കെ ശശിക്ക് പങ്കുണ്ടെന്നാണ് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: