കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ 66 പേരെ കൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള എഡിഎഫ് എന്ന സഖ്യകക്ഷി സേനയാണ് ഈ ഭീകരമായ ആക്രമണം നടത്തിയതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉഗാണ്ടൻ അതിർത്തിയോട് ചേർന്നുള്ള ഇരുമു പ്രദേശത്താണ് ആക്രമണം നടന്നത്. വലിയ കത്തികൾ ഉപയോഗിച്ചാണ് അക്രമികൾ ആളുകളെ കൊലപ്പെടുത്തിയത്. ആക്രമണകാരികൾ സ്ത്രീകളെ പോലും വെറുതെ വിട്ടില്ലെന്ന് പ്രാദേശിക സിവിൽ സൊസൈറ്റി പ്രസിഡന്റ് മാർസെൽ പാലുക്കു പറഞ്ഞു. ഇതിനുപുറമെ എത്ര പേരെ തട്ടിക്കൊണ്ടുപോയെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
അതേ സമയം യുഎൻ മിഷൻ വക്താവ് ജീൻ ടോബി ഒകല ഈ ആക്രമണത്തെ രക്തപ്രവാഹം എന്ന് വിശേഷിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വാൽസെ വോങ്കുട്ടു ചീഫ്‌ഡോമിൽ ഏകദേശം 30 പേർ കൊല്ലപ്പെട്ടു. എന്നാൽ ഇപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരണസംഖ്യ 66 ആയി ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോംഗോ, ഉഗാണ്ടൻ സൈന്യങ്ങൾ ഞായറാഴ്ച ആരംഭിച്ച ബോംബാക്രമണത്തിനുള്ള മറുപടിയായിരിക്കാം ഈ ആക്രമണം എന്ന് വിശ്വസിക്കപ്പെടുന്നുമുണ്ട്. 2019 മുതൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതും ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ സജീവമായി പ്രവർത്തിക്കുന്നതുമായ ഒരു ഉഗാണ്ടൻ ഇസ്ലാമിക ഗ്രൂപ്പാണ് എഡിഎഫ്.
ഈ ഗ്രൂപ്പിലെ തീവ്രവാദികൾ നിരന്തരം അക്രമത്തിൽ ഏർപ്പെടുകയും നിരവധി ആളുകളെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. കോംഗോയിലെ ജനസംഖ്യയുടെ 10 ശതമാനം മുസ്ലീങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: