Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹൈക്കോടതിയിലെ തിരിച്ചടി സര്‍ക്കാരിന് പാഠമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 11:51 am IST
in Editorial

സംസ്ഥാനത്തെ ‘കീം’ പരിക്ഷാ നടപടികളില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്. അതാകട്ടെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടുണ്ടായതുമാണ്. കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ പ്രതിസന്ധിയിലായത് എഞ്ചിനീയറിംഗ്, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്. പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പു മാത്രമാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തിന് പുതിയ ഫോര്‍മുല പുറത്തിറക്കിയത്. റാങ്ക് പട്ടിക റദ്ദാക്കാനുള്ള പ്രധാനകാരണമായി കോടതി ചൂണ്ടിക്കാട്ടിയതും ഇതാണ്. പ്രോസ്പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ അധികാരമുണ്ടെന്നാണ് അപ്പീല്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വാദിച്ചത്. ഈ വാദം ഡിവിഷന്‍ ബെഞ്ച് തള്ളുകയാണുണ്ടായത്. മുന്നൊരുക്കമില്ലാതെയും വേണ്ടത്ര കൂടിയാലോചനകളില്ലാതെയും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കിട്ടുന്ന തിരിച്ചടിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.

ഈ വിഷയത്തില്‍ വീണ്ടും അപ്പീലുമായി പോകില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. ആഗസ്ത് 14നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നടപ്പാക്കേണ്ടതിനാലാണത്രെ മേല്‍ക്കോടതിയെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്. മാര്‍ക്ക് ഏകീകരണത്തില്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാനായാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പരിഷ്‌കാരം നടപ്പിലാക്കിയപ്പോള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷമായെങ്കിലും കേന്ദ്ര സിലബസ് പഠിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്പക്ടസില്‍ വരുത്തിയ മാറ്റം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. പരിഷ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു അത് കോടതികയറുമെന്ന്. എന്നാല്‍ ആ ദീര്‍ഘവീക്ഷണം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവച്ചത്. പഴയ ഫോര്‍മുലപ്രകാരമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ പട്ടികയാകെ മാറിമറിയുന്നത് വീണ്ടും വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുമെന്നത് ഉറപ്പാണ്.

ഇതുവരെ പിന്തുടര്‍ന്നിരുന്ന മാര്‍ക്ക് ഏകീകരണ ഫോര്‍മുലയില്‍ പരാതികളുയരുകയും അതില്‍ മാറ്റം വേണമെന്നു സര്‍ക്കാരിനു ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫോര്‍മുല അവതരിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ എന്തിനു വൈകിയെന്ന ചോദ്യമാണ് ഉയരുന്നത്. പരീക്ഷ നടത്തിയതിനുശേഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സര്‍ക്കാരിന് തോന്നും പോ്യുലെ കാര്യങ്ങള്‍ ചെയ്യാമെന്ന മോഹത്തിനേറ്റ തിരിച്ചടികൂടിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് കീം പരീക്ഷ സംബന്ധിച്ച പ്രോസ്പക്ടസ് പ്രസിദ്ധീകരിച്ചത്. അതിനു മുന്‍പെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഉണ്ടാകുമായിരുന്നില്ല. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും ഐഐടി പ്രഫസര്‍മാരും അടങ്ങിയ നാലംഗസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിഷ്‌കാരം കൊണ്ടുവന്നതെന്നാണ് വാദം. എന്നാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതരത്തിലായിരുന്നു നടപടികള്‍.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയാകെ പ്രതിസന്ധിയിലാണ്. സിപിഎമ്മിന്റെ വഴിവിട്ട ഇടപെടല്‍ വിദ്യാഭ്യാസമേഖലയാകെ തകര്‍ത്തിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പേരുകേട്ട കേരളത്തിലെ വിദ്യാഭ്യാസ രംഗമാകെ പൂര്‍ണ്ണമായി തകര്‍ത്തത് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണമാണ്. ഇപ്പോള്‍ സംസ്ഥാനത്തെ സംഘര്‍ഷമെല്ലാം വിദ്യാഭ്യാസ മേഖലയില്‍ സിപിഎമ്മിന്റെ ഇംഗിതത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും വഴങ്ങാത്തവര്‍ക്കെതിരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി, യുവജനവിഭാഗങ്ങള്‍ നടത്തിവരുന്ന അക്രമസമരങ്ങളെ തുടര്‍ന്നുണ്ടാകുന്നതാണ്. ഈ ധാര്‍ഷ്ട്യം ആരും അംഗീകരിച്ചുകൊടുക്കില്ല. പുതുതലമുറയ്‌ക്ക് ഭാവികരുപ്പിടിപ്പിക്കാനുള്ള വാതിലുകളാണ് പ്രവേശന പരീക്ഷകള്‍. അതെങ്കിലും മായം ചേര്‍ക്കാതെയും നടപടിക്രമങ്ങള്‍ വ്യക്തമായി പാലിച്ചും നടപ്പാക്കാനുള്ള സന്മനസ് സര്‍ക്കാരിനുണ്ടാകണം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ വ്യവഹാരങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഇല്ലാതാകുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ്.

Tags: Kerala GovernmentKerala High courtKEAM Exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

Kerala

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.