Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

ഭൂമി തുരന്ന് 100 അടിയോളം വരെ താഴേക്ക് പോയതിന് ശേഷം ഉഗ്രസ്ഫോടനം നടത്തുന്ന അഗ്നി 5 എന്ന പുത്തന്‍ ബോംബ് ഇന്ത്യ തയ്യാറാക്കുന്നത് പാകിസ്ഥാന്റെ ഭൂമിയ്‌ക്കടിയിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനെന്ന് സംശയം. ഏകദേശം 3000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അഗ്നി 5 എന്ന ബലിസ്റ്റില്‍ മിസൈല‍് ബോംബ് ഭൂമി തുരന്ന് ഭൂമിയ്‌ക്കുള്ളില്‍ രഹസ്യ ബങ്കറുകള്‍ തുളച്ച് തകര്‍ക്കാന്‍ കഴിവുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 12:13 am IST
in India, World, Defence

ന്യൂദല്‍ഹി: ഭൂമി തുരന്ന് 100 മീറ്ററോളം വരെ താഴേക്ക് പോയതിന് ശേഷം ഉഗ്രസ്ഫോടനം നടത്തുന്ന അഗ്നി5ന്റെ പുത്തന്‍ പതിപ്പായ ബലിസ്റ്റിക് മിസൈല്‍ ഇന്ത്യ തയ്യാറാക്കുന്നത് പാകിസ്ഥാന്റെ ഭൂമിയ്‌ക്കടിയിലെ ആണവകേന്ദ്രങ്ങള്‍ തുരന്ന്  തകര്‍ക്കാനെന്ന് സംശയം. ഏകദേശം 2500 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അഗ്നി 5 എന്ന ബലിസ്റ്റില്‍ മിസൈല്‍ ബോംബ് ഭൂമി തുരന്ന് ഭൂമിയ്‌ക്കുള്ളില്‍ രഹസ്യ ബങ്കറുകള്‍ തുളച്ച് തകര്‍ക്കാന്‍ കഴിവുള്ളതാണ്.

ഡിആര്‍ഡിഒ ആണ് അഗ്നി5ന്റെ പുതിയ പതിപ്പായ ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബലിസ്റ്റിക് മിസൈല്‍ ഒരുക്കുന്നത്. 2479 കോടിയോളം രൂപയാണ് ഈ അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കുന്നതിനുള്ള ചെലവ്. ഒരു അഗ്നി 5 ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ചെലവ് 51 കോടി രൂപ മുതല്‍ 68 കോടി രൂപയോളം വരും. മണിക്കൂറില്‍ 10,000 മുതല്‍ 24500 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുന്ന അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബലിസ്റ്റിക് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ? കണ്ണുചിമ്മി ത്തുറക്കുമ്പോഴേക്കും ലക്ഷ്യം തകര്‍ത്തുകഴിഞ്ഞിരിക്കും. അതായത് ഇത് മാക് 5നേക്കാള്‍ വേഗത കൂടിയതിനാല്‍ ഒരു ഹൈപ്പര്‍സോണിക് ബോംബാണ്.

പാകിസ്ഥാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്ഥിതി ചെയ്യുന്നത് കിരാന കുന്നുകള്‍ക്കുള്ളിലാണ്. ഈ കുന്നുകള്‍ക്കുള്ളില്‍ ദൃഡീകരിച്ച കോണ്‍ക്രീറ്റ് അറകള്‍ക്കുള്ളിലാണത്രെ പാകിസ്ഥാന്റെ ആണവപരീക്ഷണവും ആണവബോംബുകളും. ഇപ്പോള്‍ ഇത് തകര്‍ക്കാന്‍ പുതിയ അഗ്നി 5ന് സാധിക്കും. കാരണം ഇതിന് 2500 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാവും എന്നതിനര്‍ത്ഥം, പാകിസ്ഥാന്റെ ഏത് പ്രദേശത്തെയും അഗ്നി 5ന്റെ പുതിയ പതിപ്പിന് ലക്ഷ്യം വെയ്‌ക്കാന്‍ കഴിയും എന്നത് തന്നെയാണ്. ഇന്ത്യയും കിരാന കുന്നുകളും തമ്മിലുള്ള ദൂരം 1409 കിലോമീറ്റര്‍ മാത്രമാണ്. അതായത് പാകിസ്ഥാന്റെ കിരാന കുന്നുകളെ തകര്‍ത്തു തരിപ്പണമാക്കാന്‍ അഗ്നി 5 എന്ന ബലിസ്റ്റിക് മിസൈല്‍ ബോംബിന് സാധിക്കും.

അഗ്നി 5 ന്റെ മറ്റൊരു ശേഷി എന്തെന്നാല്‍ അതിന് ഭൂമിയ്‌ക്കുള്ളിലേക്ക് 100 മീറ്ററോളം വരെ ആഴത്തില്‍ തുളച്ചുകയറാം എന്നതാണ്. അതായത് കിരാന കുന്നുകളുടെ ഉള്ളിലുള്ള ഭൂഗര്‍ഭ അറകളെപ്പോലും തുരന്ന് ചെല്ലാന്‍ സാധിക്കും എന്നര്‍ത്ഥം.

ഇനി സ്ഫോടനശേഷിയുടെ കാര്യമെടുത്താലോ? ബോംബുകളുടെ അമ്മ എന്ന് അറിയപ്പെടുന്നതാണ് ഈയിടെ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് കൊണ്ടിച്ച ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ഇതിന്റെ സ്ഫോടനം നടത്താനുദ്ദേശിക്കുന്ന പോര്‍മുനയില്‍ എത്ര കിലോ സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്? 2000 കിലോഗ്രാം വരെ. ഇത്രയും സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ ശക്തി എത്രയെന്ന് ഊഹിക്കാന്‍ പോലുമാവില്ല. ഒരു വന്‍നഗരം തന്നെ നാമാവശേഷമാകും.

ഇന്ത്യ വികസിപ്പിക്കുന്ന അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പോര്‍മുനയ്‌ക്കുള്ളില്‍ 7500 മുതല്‍ 8000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാന്‍ സാധിക്കും. അതായത് യുഎസിന്റെ ജിബിയു57നേക്കാള്‍ മൂന്നിരട്ടിയിലധികം ശക്തിയുള്ള സ്ഫോടനം നടത്താന്‍ അഗ്നി 5ന് സാധിക്കും. കിരാന കുന്നിന്റെ ഒരുഭാഗം തന്നെ ഈ സ്ഫോടനത്തില്‍ തകര്‍ന്നേക്കാമെന്നര്‍ത്ഥം. കിരാന കുന്നിന് പുറമെ, കഹൂട്ട ന്യൂക്ലിയര്‍ കേന്ദ്രം, നൂര്‍ഖാന്‍ എയര്‍ബേസ്, മസൂര്‍ എയര്‍ബേസ് എന്നിവയാണ് പാകിസ്ഥാന്റെ മറ്റ് ആണവകേന്ദ്രങ്ങള്‍. ഇവയെല്ലാം ഭൂമിയ്‌ക്കടിയിലാണ്. ഇതെല്ലാം തകര്‍ത്തു തരിപ്പണമാക്കാന്‍ ഇന്ത്യയുടെ പുതിയ അഗ്നി 5ന് സാധിക്കും. എന്തായാലും ഈ ഇന്ത്യയുടെ ബങ്കര്‍ബസ്റ്റര്‍ ബോംബ് പാകിസ്ഥാന്റെ ഉറക്കം കെടുത്തും. എന്തിന്, ഇത്തരമൊരു ബോംബ് ഇസ്രയേലിന് പോലുമില്ല.

അഗ്നി5ന് 5500 കിലോമീറ്റര്‍ ദൂരത്തേക്ക് കുതിക്കാന്‍ ശേഷിയുണ്ട്, പുതിയ അഗ്നി5ന് 2500 കിലോമീറ്റര്‍ മാത്രം ശേഷിയാവാന്‍ കാരണം?
പഴയ അഗ്നി 5 പോലെ തന്നെ ഉപരിതലത്തില്‍ നിന്നും ഉപരിതലത്തിലേക്ക് അയയ്‌ക്കാന്‍ കഴിയുന്ന ബലിസ്റ്റിക് മിസൈല്‍ ബോംബ് ആണ് പുതിയ അഗ്നി5ഉം. പഴയ അഗ്നി 5 ന് ഭാരം കുറവായതിനാല്‍, മിസൈല്‍ വിക്ഷേപണവാഹിനിയില്‍ നിന്നും വിക്ഷേപിച്ച് കഴിഞ്ഞാല്‍ 5500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ സാധിക്കും. കാരണം ഇതിന് വഹിക്കേണ്ടിവരുന്നത് കേവലം 1500 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറച്ച പോര്‍മുന മാത്രമാണ്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഈ പോര്‍മുനയാണ് സ്ഫോടനമുണ്ടാക്കുക. എന്നാല്‍ പുതിയ ഭൂമി തുളയ്‌ക്കുന്ന അഗ്നി5ന്റെ പോര്‍മുന വഹിക്കുന്നത് 7500 കിലോഗ്രാം മുതല്‍ 8000 കിലോഗ്രാം വരെ സ്ഫോടകവസ്തുവാണ്. ഇത്രയും ഭാരം വഹിച്ച് കുതിക്കുന്നതിന് പരിമിതിയുള്ളതിനാലാണ് പുതിയ അഗ്നി 5ന്റെ ദൂരപരിധി 3000 കിലോമീറ്റര്‍ ആയി ചുരുങ്ങിയത്. എങ്കിലും ചൈനയുടേയും പാകിസ്ഥാന്റെയും ആണവകേന്ദ്രങ്ങള്‍ ലക്ഷ്യം വെയ്‌ക്കാന്‍ ഈ ദൂരം ധാരാളം.

 

Tags: Kirana HillsNurkhan basePak nuke sitesPakistan nuclear sitesBunker buster bombGBU57Agni5Agni5 bunker buster bombUS bunker buster bomber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

India

അഗ്നി മിസൈലും അഗ്നി 5 മിസൈലും തമ്മിലുള്ള വ്യത്യാസം അറിയാമോ? അഗ്നി മിസൈലുകള്‍ ഇന്ത്യ?യെ സംബന്ധിച്ചിടത്തോളം അതീവപ്രധാനമാണ്

India

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവായുധം സൂക്ഷിക്കുന്ന കിരാനകുന്നുകളെ തകര്‍ക്കാന്‍ തന്നെ…

പാകിസ്ഥാന്‍ വ്യോമബേസില്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാര്‍ ബ്രഹ്മോസ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍. ആറ് മാസമായിട്ടും ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുറിവുകളില്‍ നിന്നും മുക്തരാകാതെ പാകിസ്ഥാന്‍; ബ്രഹ്മോസ് ഏല്‍പിച്ച മുറിവുകള്‍ ഇന്നും പാകിസ്ഥാന്റെ ഉറക്കംകെടുത്തുന്നു

India

ആണവായുധം പ്രയോഗിക്കാന്‍ പ്ലാനുമുണ്ടെങ്കില്‍ ആ കലം വാങ്ങിവെച്ചേയ്‌ക്കൂ…അസിം മുനീറിന് പരോക്ഷ താക്കീത്…അഗ്നി 5 മിസൈല്‍ വിക്ഷേപിച്ച് ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.