Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരം; ഹൈദരാബാദിൽ നിന്നും ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 10:42 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ഡോ.ഹാരിസ് ചിറയ്‌ക്കലിന്റെ വെളിപ്പെടുത്തലുകളൊടെ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്‌ക്ക് പരിഹാരമാകുന്നു. മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. ഹൈദ്രാബാദിൽ നിന്നും ആവശ്യമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചതോടെയാണ് ശസ്ത്രക്രിയകൾ ആരംഭിച്ചത്.

ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെ ആശുപത്രിയില്‍ എത്തിച്ചത്. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണമില്ലാതെ വന്നതോടെയാണ് തിരുവന്തപുരം മെഡിക്കല്‍ കോളജിന്റെ ദയനിയാവസ്ഥ യൂറോളജി വകുപ്പ് മേധാവിയായ ഡോ. ഹാരിസ് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞത്. അതേസമയം, ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുന്നു.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വീഴ്ച ഉണ്ടായി എന്നതാണ് പ്രാഥമിക കണ്ടെത്തല്‍. ഡോക്ടേഴ്‌സ് ദിനമായ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎംസിടിഎ പ്രതിഷേധിച്ചു. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്ത, ആദ്യ ഒപി ടിക്കറ്റ് ആദ്യ പ്രധാനമന്ത്രിയുടെ പേരിലെടുത്ത, സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍കോളജാണ് അനാരോഗ്യത്തിന്റെ അവശതയിൽ നട്ടംതിരിഞ്ഞത്.

അടിക്കടി നിര്‍മാണപ്രവര്‍ത്തനങ്ങളും കോടികളുടെ ഫണ്ട് ചെലവഴിക്കലും നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനസൗകര്യ വികസനവും രോഗീപരിചരണവും അവതാളത്തില്‍. കേടാകുന്ന ഉപകരണങ്ങള്‍ യഥാസമയം മാറ്റാറില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പുതിയ ഉപകരണങ്ങള്‍ എത്തിയാല്‍ വൈകാതെ കേടാകുന്ന അപൂര്‍വപ്രതിഭാസം. സ്വകാര്യ ലാബുകളെയും ആശുപത്രികളെയും സഹായിക്കാനാണിതെന്ന ആരോപണം ശക്തം. വലിയൊരുവിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റുന്നുവെന്നും രോഗികള്‍ ആക്ഷേപമുന്നയിക്കുന്നു.

ഒപിയില്‍ പ്രതിദിനമെത്തുന്നത് അയ്യായിരത്തിലധികം പേര്‍. പുലര്‍ച്ചെ ആറുമണിക്കു മുമ്പ് എത്തിയാലേ ഉച്ചയ്‌ക്ക് മുമ്പ് ഡോക്ടറെ കാണാന്‍ സാധിക്കൂ. ടെസ്റ്റുകള്‍ക്ക് കുറിപ്പടി കൊടുത്താല്‍ പരിശോധനാ ഫലവുമായി വീണ്ടും ഡോക്ടറെ കാണണമെങ്കില്‍ അടുത്ത ആഴ്ചയിലെ ഒപിയില്‍ എത്തണം. വിദൂര ദേശങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ളവരാണ് പലപ്പോഴും എത്തുന്നതെന്നതിനാല്‍ അടുത്ത ഒപി തീയതിവരെ രോഗി ജീവിച്ചിരിക്കുമെന്ന് യാതൊരുറപ്പുമില്ല.

അടിസ്ഥാന സൗകര്യവികസനം ഇഴഞ്ഞുനീങ്ങുന്നു. മൊബൈല്‍ ഡിജിറ്റല്‍ റേഡിയോഗ്രഫി, സി റ്റി സ്‌കാന്‍, മൊബൈല്‍ എക്‌സ്‌റേ മെഷീന്‍, എംആര്‍ഐ മെഷീന്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനുള്ള ഈ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍. ഉള്ളവ പോലും ഉപകാരപ്രദമാക്കാന്‍ സാധിക്കുന്നില്ല. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴുമുള്ളത് 1964 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാര്‍ മാത്രം.

യൂറോളജി, കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നീളുന്നു. റേഡിയോളജി വിഭാഗത്തില്‍ ഒപിയിലെത്തുന്ന രോഗികള്‍ക്ക് എംആര്‍ഐ പരിശോധനയ്‌ക്കായി കാത്തിരിക്കേണ്ടിവരുന്നത് രണ്ടുമാസം വരെ. കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗത്തിലേക്കുള്ള സ്‌റ്റെന്റ്, വാല്‍വ്, പേസ്‌മേക്കര്‍, ബലൂണ്‍, കത്തീറ്റര്‍ വയര്‍, ഗൈഡ്‌വയര്‍ തുടങ്ങിയവയും ആവശ്യത്തിന് ലഭ്യമല്ല.

മരുന്നുകമ്പനികളുടെ കുടിശിക നല്‍കാത്തതിനാല്‍ അവശ്യമരുന്നുകള്‍പോലും രോഗികള്‍ പുറത്തുനിന്ന് വാങ്ങണം. ശസ്ത്രക്രിയകള്‍ക്ക് രോഗികള്‍ വാങ്ങിനല്‍കേണ്ട ചികിത്സാ ഉപകരണങ്ങളുടെ ലിസ്റ്റ് നല്‍കും. ഇവ വാങ്ങാന്‍ സ്വകാര്യ ലാബുകളെ തെരഞ്ഞെടുത്ത് നിര്‍ദ്ദേശിക്കുന്നതും ഡോക്ടര്‍മാരാണ്. പലരും ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം ആശുപത്രിയില്‍ എത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്.

കമ്പനികള്‍ക്ക് നേരിട്ട് പണം നല്‍കി ഉപകരണം വാങ്ങാനുള്ള ഏജന്റുമാര്‍ വാര്‍ഡുകളില്‍ കറങ്ങിനടക്കുന്നുണ്ടാവും. അത്യാഹിതവിഭാഗത്തിലെ നഴ്‌സുമാര്‍ക്ക് വെള്ളം കുടിക്കാന്‍പോലും സമയം കിട്ടാറില്ല.

Tags: HyderabadsolutionThiruvananthapuram Medical CollegeEQUIPMENTPoor conditionLithoclast probe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.