മുംബൈ : ഒമാൻ ഉൾക്കടലിൽ വച്ച് തീപിടിച്ച കപ്പലിൽ രക്ഷാപ്രവർത്തനം നടത്തി ഇന്ത്യൻ നാവിക സേന. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് തബാറാണ് എംടി യി ചെങ് 6 എന്ന കപ്പലിന്റെ രക്ഷകനായത്.
ജൂൺ 29 ഞായറാഴ്ച ഗുജറാത്തിലെ കാണ്ട്ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോകുമ്പോഴാണ് ചരക്ക് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിത്തമുണ്ടായത്. തുടർന്ന് കപ്പലിൽ നിന്നും ഒരു ദുരന്ത സന്ദേശം ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് തബാറിന് ലഭിച്ചു.
ഇന്ത്യൻ വംശജരായ 14 ജീവനക്കാരുമായി ഇന്ത്യയിലെ കാണ്ട്‌ലയിൽ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോകുകയായിരുന്ന കപ്പലിൽ എഞ്ചിൻ മുറിയിൽ വലിയ തീപിടുത്തവും കപ്പലിൽ പൂർണ്ണമായും വൈദ്യുതി തടസ്സവും അനുഭവപ്പെടുന്നു എന്നായിരുന്നു സന്ദേശം. തുടർന്ന് ഐഎൻഎസ് തബാറിൽ നിന്നുള്ള അഗ്നിശമന സംഘങ്ങളും ഉപകരണങ്ങളും തീപിടിത്തമുണ്ടായ കപ്പലിൽ എത്തുകയായിരുന്നു.
13 ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരും 5 ക്രൂ അംഗങ്ങളും നിലവിൽ അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് കപ്പലിലെ തീപിടുത്തത്തിന്റെ തീവ്രത ഗണ്യമായി കുറച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ നാവികസേന എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: