Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആയത്തൊള്ള ഖമേനി എവിടെ? സുരക്ഷിതമായി ഒളിവിലോ? അതോ… ആശങ്ക പടരുന്നു

ഒരാഴ്ചയ്‌ക്ക് മേലെയായി ആയത്തൊള്ള ഖമേനി എന്ന ഇറാന്റെ അനിഷേധ്യനേതാവ് അപ്രത്യക്ഷനായിട്ട്. ഇതുവരെയും ഖമേനി തിരിച്ചുവരാത്തതില്‍ അസ്വസ്ഥത പടരുകയാണ്. 86 വയസ്സായ ആയത്തൊള്ള ഖമേനിയുടെ അസാന്നിധ്യം നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പല വിധ കിംവദന്തികള്‍ക്കും കാരണമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 06:37 pm IST
in World

ടെഹ് റാന്‍ : ഒരാഴ്ചയ്‌ക്ക് മേലെയായി ആയത്തൊള്ള ഖമേനി എന്ന ഇറാന്റെ അനിഷേധ്യനേതാവ് അപ്രത്യക്ഷനായിട്ട്. ഇതുവരെയും ഖമേനി തിരിച്ചുവരാത്തതില്‍ അസ്വസ്ഥത പടരുകയാണ്. 86 വയസ്സായ ആയത്തൊള്ള ഖമേനിയുടെ അസാന്നിധ്യം നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും പല വിധ കിംവദന്തികള്‍ക്കും കാരണമാവുകയാണ്.

ഖമേനിയുടെ ഓഫീസിലെ സീനിയര്‍ ഉദ്യോഗസ്ഥനായ മെഹ്ദി ഫസേലിയോട് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഖമേനി എവിടെ എന്ന ചോദ്യം ചോദിച്ചിരുന്നു. “ഇറാനിലെ ജനങ്ങള്‍ക്ക് ഖമേനിയെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹം എവിടെയാണെന്ന് പറയാന്‍ താങ്കള്‍ക്ക് കഴിയുമോ?” എന്ന ചോദ്യത്തിന് മെഹ്ദി ഫസേലിയുടെ ഉത്തരം ഇതായിരുന്നു:”ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. അദ്ദേഹത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തവര്‍ അത് ഭംഗിയായി നിര്‍വ്വഹിക്കുമെന്ന് കരുതുന്നു”- മെഹ്ദി ഫസേലി പറഞ്ഞു.

വാലി യെ അമര്‍ എന്ന ഇറാന്‍ റെവലൂഷണറി ഗാര്‍ഡുകളുടെ പ്രത്യേക സംഘത്തിന്റെ സംരക്ഷണയില്‍ കഴിയുകയാണ് ആയത്തൊള്ള ഖമനേയിയും കുടുംബാംഗങ്ങളും എന്ന് ഒരു ഉന്നത സൈനികോദ്യോഗസ്ഥന്‍ പറയുന്നു.

ഖമേനിയുടെ ഫോട്ടോകളോ വീഡിയോകളോ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നില്ല. ഒരു രഹസ്യ ഭൂഗര്‍ഭഅറയില്‍ ഖമേനിയെ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇറാന്‍ സൈനികമേധാവികള്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി ഏകാന്തതയിലാണ് ഖമേനി കഴിയുന്നത്. കാരണം ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ഉപഗ്രഹം വഴി ലൊക്കേഷന്‍ കണ്ടെത്തിയാണ് ഇസ്രയേല്‍ അവരുടെ ശത്രുക്കളെ വധിക്കുന്നത്.

ഖമേനിയെ വധിക്കരുതെന്ന ട്രംപിന്റെ വാക്കുകള്‍ പോലും തള്ളിക്കളഞ്ഞാണ് ഏത് വിധേനെയും ഖമേനിയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഈ വധഭീഷണി ഇതുവരെയും നെതന്യാഹു പിന്‍വലിച്ചിട്ടില്ല. ഇസ്രയേലിന്റെ ഉള്ളില്‍ കടന്നുകയറി ഒമ്പതോളം ആണവശാസ്ത്രജ്ഞരെയും നിരവധി സൈനികമേധാവികളെയും വധിച്ച ഇസ്രയേലിന്റെ രഹസ്യ ഏജന്‍റുമാരായ മൊസ്സാദ് ഏത് നിമിഷവും ഈ ലക്ഷ്യം കൈവരിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ഇസ്രയേലും യുഎസും ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ ബോംബിട്ട നിര്‍ണ്ണായക സമയങ്ങളില്‍ എല്ലാം ഖമേനി ഒളിവിലായിരുന്നു. പിന്നീട് ഇറാന്‍ ഖത്തറിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ ബലിസ്റ്റിക് മിസൈലുകള്‍ അയയ്‌ക്കുമ്പോഴും ഖമേനി കാണാമറയത്തായിരുന്നു. ആയത്തൊള്ള ഖമേനിയെ വധിക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണിയാണ് ആശങ്കകള്‍ക്ക് കാരണമായത്. ഇസ്രയേലിന്റെ പ്രതിരോധമന്ത്രി കാറ്റ് സ് പറയുന്നത് എത്രഅന്വേഷിച്ചിട്ടും ഖമേനിയെ കണ്ടെത്താനായില്ല എന്നാണ്.

കഴിഞ്ഞ ദിവസം ഇസ്രയേലിനും യുഎസിനും എതിരായി നടന്ന പ്രകടനങ്ങളില്‍ സ്ത്രീകള്‍ ഖമേനിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചിരുന്നു. ആരുടെയും നിര്‍ദേശമൊന്നുമില്ലാതെ തന്നെ ഇത് ചെയ്യുന്നത് ഖമേനിയ്‌ക്ക് ഇന്നും ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള അംഗീകാരത്തിന്റെ ലക്ഷ്ണമാണ്.

“അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ അസാന്നിധ്യം ഞങ്ങളെ അസ്വസ്ഥരാക്കുന്നു. ഇനി അദ്ദേഹം മരിച്ചാല്‍ തന്നെ വിപുലമായ സംസ്കാരച്ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടും.”- ഖനേമന്‍ എന്ന ഇറാനിലെ പത്രത്തിന്റെ എഡിറ്റര്‍ മൊഹ്സെന്‍ ഖലീഫ പറയുന്നു.

നേരത്തെ ഖമേനി തന്നെ തന്റെ പിന്‍ഗാമിയെ കണ്ടെത്തേണ്ട ചുമതല ഒരു മൂന്നംഗകമ്മിറ്റിയെ ഏല്‍പിച്ചിരുന്നു. അവര്‍ ആ പണികള്‍ സജീവമാക്കിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. മിക്കവാറും ആയത്തൊള്ള ഖമേനിയുടെ മകന്‍ മൊജ് താബയോ കൂടുതല്‍ മിതവാദിയായ ഹസ്സന്‍ ഖൊമേനിയോ പിന്‍ഗാമി ആയേക്കാം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവചിക്കുന്നത്.

 

Tags: Hassan KhomeiniMojtabaMossadIsraelBenjamin NetanyahuusAyatollah KhameneiKhamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

News

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

World

നാല് വർഷത്തിലേറെയായി നിന്ന യുക്രൈൻ യുദ്ധം അവസാനിപ്പിച്ച് റഷ്യ; മധ്യസ്ഥത വഹിച്ച അമേരിക്കക്ക് നന്ദി പറഞ്ഞ് പുടിൻ

Kerala

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

കെഎസ്ആര്‍ടിസി സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.