അടിയന്തരാവസ്ഥയുടെ 50 ാം വാര്‍ഷികത്തിന്റെ ഭാഗമായി അടിയന്തരാവസ്ഥ ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതി സമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദുഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
തേഞ്ഞിപ്പലം: ഇന്ദിരയുടെ സ്വേച്ഛാധിപത്യം സ്വതന്ത്ര ഭാരതത്തിന് കൂച്ചുവിലങ്ങായി എന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50 ാം വാര്‍ഷികത്തിന്റെ ഭാഗമായി 1975 അടിയന്തരാവസ്ഥ ജനാധിപത്യ സംരക്ഷണ പോരാട്ട സ്മൃതി സമിതി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ അധികാര മോഹവും സ്വേച്ഛാധിപത്യ മനോഭാവവുമാണ് ഭാരതത്തെ ഇരുണ്ട യുഗത്തിലേക്ക് നയിച്ചത്. എതിര്‍ത്തവരെയെല്ലാം അവര്‍ അടിച്ചമര്‍ത്തി. തുടര്‍ന്നാണ് കോണ്‍ഗ്രസ് പിളര്‍ന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു എന്നു പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇന്ദിര കുനിയാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞവരാണെന്നും അടിയന്തരാവസ്ഥക്കെതിരെ പ്രവര്‍ത്തിച്ച ജയപ്രകാശ് നാരായണനെ പോലുള്ളവര്‍ക്കൊപ്പം ഉറച്ചുനിന്ന് ഭാരതത്തില്‍ മുഴുവന്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചത് സംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയ്‌ക്കെതിരെ സമരം നയിച്ച ടി.വി. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: ശങ്കു ടി. ദാസ് അദ്ധ്യക്ഷനായി. കുമാരി അനഘയുടെ വന്ദേമാതര ആലാപനത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത പോരാളികളെ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ സമ്മാനദാനവും നടന്നു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ. ചാരു, വിഭാഗ് സഹകാര്യവാഹ് കെ. കൃഷ്ണകുമാര്‍, ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക