Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നതെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

ഇത്രയും കാലം താന്‍ എക്സ് മുസ്ലിം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോ. ആരിഫ് ഹുസൈന്‍. കാരണം ജിഹാദ് എന്നത് ഏറ്റവും മോശമായ കാര്യമാണെന്നും അവിടെ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് താന്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് ഇനി വേണ്ടതെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

Published by

തിരുവനന്തപുരം:: ഇത്രയും കാലം താന്‍ എക്സ് മുസ്ലിം എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഡോ. ആരിഫ് ഹുസൈന്‍. കാരണം ജിഹാദ് എന്നത് ഏറ്റവും മോശമായ കാര്യമാണെന്നും അവിടെ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കിയാണ് താന്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് ഇനി വേണ്ടതെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജിഹാദ് എന്ന നിര്‍ദേശം വരുന്നത് ഖുറാനില്‍ നിന്നാണ്. ഹമാസിന്റെ ചാര്‍ട്ടറില്‍ ജിഹാദിനെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ട്. ഇതറിയാതെയാണ് കള്ളിയുള്ള മുണ്ട് തലയില്‍ ഇട്ട് ഇടത് പക്ഷക്കാര്‍ ഉള്‍പ്പെടെ ഹമാസ് എന്ന് പറഞ്ഞ് നടക്കുന്നത്. ലോകം മുഴുവന്‍ ഇസ്ലാമിന്റെ കീഴിലേക്ക് വരുന്നത് വരെ യുദ്ധം ചെയ്യുക ജിഹാദ് ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. ജിഹാദിന്റെ കാരണം മതം തന്നെയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിന് പിന്നിലും ജിഹാദാണ്. ഇത് മതഭീകരതായണ്. ഇത് ഇസ്ലാമിക ഭീകരതയാണ്. അതിന്റെ വക്താക്കളാണ് പോപ്പുലര്‍ ഫ്രണ്ടിലെ ആളുകള്‍ എന്ന് പറയുന്നത്. – ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹിറ്റ് ലിസ്റ്റിനെക്കുറിച്ച് വിവരം കിട്ടിയത്. എന്തായാലും ഇസ്ലാമില്‍ അതാണ് പറയുന്നത്. ലോകത്തെ മുഴുവന്‍ ഒരു ഇസ്ലാമിക ലോകമാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. ഇതിനായി ഒന്നുകില്‍ മതം മാറ്റും. അല്ലെങ്കില്‍ നിങ്ങള്‍ കാഫിറുകളെങ്കില്‍ കൊല്ലപ്പെടുക എന്നതാണ് സംഭവിക്കുക. -ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

ജോസഫ് മാഷുടെ കൈകളും കാലുകളും വെട്ടിയതും മതഗ്രന്ഥത്തില്‍ പറഞ്ഞ സൂക്തം അനുസരിച്ചാണ്. അല്ലാഹുവിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൈകാലുകള്‍ വിപരീത ദിശയില്‍ വെട്ടുക എന്നാണ് മത സൂക്തത്തില്‍ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമ്പോള്‍ ഇവര്‍ പറയുക എങ്കില്‍ ആര്‍എസ്എസിനെയും നിരോധിക്കുക എന്നാണ്. പക്ഷെ ആര്‍എസ് എസ് രാജ്യപുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ആരിഫ് ഹുസൈന്‍ പറയുന്നു. എന്നാല്‍ ഒരു പോപ്പുലര്‍ ഫ്രണ്ടുകാരന്റെ ലക്ഷ്യം ഷഹീദാവുക എന്നതാണ്. അതായത് മരിക്കുക എന്നത് തന്നെയാണ്. ആര്‍എസ്എസുകാര്‍ക്ക് പക്ഷെ എല്ലാ മുസ്ലിങ്ങളെയും വെട്ടിക്കൊല്ലുക എന്ന യാതൊരു പദ്ധതിയുമില്ല. ഇത് അറിയുമ്പോഴാണ് പോപ്പുലര്‍ ഫ്രണ്ടുകാരെല്ലാം ആടുമേയ്‌ക്കാന്‍ സിറിയയ്‌ക്കും ഇറാഖിലേക്കും പോകുന്നത്. അവിടെ പടവെട്ടി മരിയ്‌ക്കാം എന്ന ലക്ഷ്യത്തോടെ. ഇത് താന്‍ മനസ്സിലാക്കിയത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു തന്നെ പുറത്തുവന്നവരുമായി സംസാരിച്ചപ്പോഴാണെന്നും ഡോ. ആരിഫ് ഹുസൈന്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക