ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍
ന്യൂദല്‍ഹി: പാകിസ്ഥാന്റെ വ്യോമാക്രമണമുണ്ടായാല്‍ തലസ്ഥാനത്തെ ജനങ്ങള്‍ക്ക് കയറിയൊളിക്കാനുള്ള ഭൂഗര്‍ഭ അറകളാക്കി ദല്‍ഹി മെട്രോയുടെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളെ മാറ്റാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മ്മനി ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലെല്ലാം നഗരങ്ങളിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സുരക്ഷാകേന്ദ്രങ്ങളാണ്. റഷ്യയുടെ ബോംബാക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉക്രൈനിലെ കീവിലെ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉപയോഗിച്ചത്.
71 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഇന്ത്യയില്‍ ഉള്ളത്. യെല്ലോ ലൈന്‍ സ്റ്റേഷനുകള്‍ക്ക് 20 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ചൗരി ലെയിനും ഹോസ് ഖാസും വരെ ഉള്‍പ്പെടുന്നു. 40 കിലോമീറ്റര്‍ ദൂരമുള്ള മജന്ത ലൈനില്‍ 15 ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനുകള്‍ ഉണ്ട്. 59.2 കിലോമീറ്റര്‍ ദൂരമുള്ള പിങ്ക് ലൈനിന് 12 ഭൂഗര്‍ഭ സ്റ്റേഷനുകള്‍ ഉണ്ട്. അതുപോലെ വയലെറ്റ് ലൈനിലാകട്ടെ 11 ഭൂഗര്‍ഭസ്റ്റേഷനുകള്‍ ഉണ്ട്.
അതുപോലെ ചില സ്വകാര്യ കമ്പനികള്‍ ഭൂഗര്‍ഭ സുരക്ഷാഅറകള്‍ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ചില കെട്ടിടങ്ങളുടെ ബേസ് മെന്‍റുകള്‍ ജനങ്ങള്‍ക്ക് ഒളിക്കാവുന്ന കേന്ദ്രങ്ങളാക്കാമെന്ന് ദല്‍ഹി പൊലീസ് വിലയിരുത്തുന്നു.
അംബാലയിലുണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍
ദല്‍ഹിയിലെ അംബാലയിലാണ് ഇന്ത്യയുടെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ ഉള്ളത്. ഇന്ത്യയിലെ റഫാല്‍ യുദ്ധവിമാനങ്ങള്‍ എല്ലാം പാര്‍ക്ക് ചെയ്തിരിക്കുന്നത് ദല്‍ഹിയിലെ അംബാലയിലുള്ള ഈ എയര്‍ഫോഴ്സ് സ്റ്റേഷനിലാണ്. ശത്രുക്കളുടെ ആക്രമണമുണ്ടായാല്‍ അംബാലയില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരും. ഇന്തോ-പാക് അതിര്‍ത്തിയിലാണ് അംബാല എയര്‍ഫോഴ്സ് സ്റ്റേഷന്‍ നിലകൊള്ളുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യോമബേസാണ് ഇത്. ‘ഗോള്‍ഡന്‍ ഏരോസ്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനയുടെ 17 സ്ക്വാഡ്രന്‍ പ്രവര്‍ത്തിക്കുന്നത് അംബാല എയര്‍ബേസിലാണ്. 1919ല്‍ ആണ് ആദ്യമായി ഇവിടെ ഒരു എയര്‍ബേസ് സ്ഥാപിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക