Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

Janmabhumi Online by Janmabhumi Online
Jun 24, 2025, 11:25 am IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ടെഹ്‌റാന്‍: ഇറാനിലെ യുഎസിന്റെ അതിശക്തമായ ആക്രമണത്തില്‍ ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഫൊര്‍ദോയില്‍ യുഎസ് ആറ് എംഒപി ബോംബുകള്‍ വര്‍ഷിച്ചതിലൂടെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) വെളിപ്പെടുത്തി.

യുഎസ് ആക്രമണത്തിന് പിന്നാലെ ഫൊര്‍ദോ ആണവ കേന്ദ്രത്തിനു നേര്‍ക്ക് വീണ്ടും ആക്രമണമുണ്ടായെന്ന് ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് പറയുന്നു. ഇറാനിലെ ശക്തമായ ആക്രമണത്തില്‍ ആറ് വിമാനത്താവളങ്ങള്‍ ആക്രമിച്ചതായും പതിനഞ്ചിലധികം ഇറാനിയന്‍ വ്യോമ സേനാ വിമാനങ്ങള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ആസ്ഥാനം തകര്‍ത്തതായി ഐഡിഎഫ് വക്താവ് ജനറല്‍ എഫി ഡെഫ്‌റിന്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ ഇന്നലത്തെ ആക്രമണത്തില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലിന്റെ കവാടം തകര്‍ന്നു.

ഐഎഇഎയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അടിയന്തര യോഗത്തിലാണ് ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായതായി അറിയിച്ചത്.

ഫൊര്‍ദോ സൈറ്റിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതില്‍നിന്ന് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂമിക്കുള്ളിലേക്ക് തുളച്ചുകയറുന്ന യുദ്ധോപകരണങ്ങളുടെ പ്രയോഗത്തില്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ള ഗര്‍ത്തങ്ങളാണിത്. വ്യോമാക്രമണത്തില്‍ അമേരിക്ക ഉപയോഗിച്ചിരിക്കുന്ന സ്‌ഫോടനാത്മക പേലോഡും സെന്‍ട്രിഫ്യൂജുകളുടെ കനത്ത വൈബ്രേഷന്‍ സെന്‍സിറ്റീവ് സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ വിവരിക്കാന്‍ കഴിയാത്ത വലിയ നാശനഷ്ടമുണ്ടായിരിക്കാന്‍ സാധ്യതയുള്ളതായി റാഫേല്‍ ഗ്രോസി അഭിപ്രായപ്പെട്ടു.

അതേസമയം, മാസീവ് ഓര്‍ഡനന്‍സ് പെനിട്രേറ്റര്‍ (എംഒപി) ബോംബുകള്‍ ഭൂമിക്കടിയില്‍ ആഴത്തിലുള്ള കേന്ദ്രത്തിന് കനത്ത ആഘാതമേല്‍പ്പിച്ചെന്നാണ് വിലയിരുത്തല്‍. ബങ്കര്‍ തകര്‍ക്കുന്ന ബോംബുകള്‍ മല തുളച്ചുകയറിയതായി തോന്നുന്ന ആറ് ഗര്‍ത്തങ്ങളും മണ്ണിളകുകയും പൊടിയില്‍ മൂടപ്പെടുകയും ചെയ്ത പ്രതലവും ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്നുണ്ട്.

ഇറാനിലെ ഫൊര്‍ദോ ആണവ നിലയത്തിന് നേരേയുണ്ടായ യുഎസ് ആക്രമണം അവിടെ സ്ഥാപിച്ചിരുന്ന യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകള്‍ക്കു കനത്ത നാശനഷ്ടമുണ്ടാക്കിയെന്നും ഒരുപക്ഷേ, പൂര്‍ണമായി നശിപ്പിച്ചെന്നും ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതായി വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍, ഇതിന് സ്ഥിരീകരണമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂമിക്കടിയിലുണ്ടായ നാശനഷ്ടം ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാകില്ലെന്ന് ഉപഗ്രഹ ചിത്രീകരണത്തില്‍ വൈദഗ്ധ്യം നേടിയ സിഎന്‍എ കോര്‍പറേഷന്‍ അസോസിയേറ്റ് ഗവേഷകന്‍ ഡെക്കര്‍ ഈവ്ലെത്ത് അഭിപ്രായപ്പെട്ടു. നൂറുകണക്കിന് സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിച്ചിരുന്ന ഹാളിന്റെ ഉപഗ്രഹ ചിത്രീകരണത്തെ അടിസ്ഥാനമാക്കി മാത്രം നാശനഷ്ട തോത് വിലയിരുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags: Massive damageUS attack on IranFordow nuclear facility
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ ആണവ കേന്ദ്രത്തിൽ നിന്ന് വികിരണ ചോർച്ചയുണ്ടോ ? ഔദ്യോഗിക പ്രസ്താവനയിറക്കി ടെഹ്‌റാൻ 

World

ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണത്തിൽ പ്രതികരിച്ച് ഐക്യരാഷ്‌ട്രസഭ ; ലോകത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അന്റോണിയോ ഗുട്ടെറസ് 

World

ഇറാനില്‍ യുഎസ് ആക്രമണം: മൂന്ന് ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ട്രംപ്; ആക്രമണം ബി 2 ബോംബറുകള്‍ ഉപയോഗിച്ച്

Kerala

കാലവര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ്, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

World

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഭീതിയില്‍ ഫ്‌ലോറിഡ; വന്‍ നാശം

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies