Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെ മുറിവേല്‍പിച്ച അമേരിക്കയുടെ ചാവേര്‍ ഡ്രോണ്‍ തന്ത്രം; ഇറാന്റെ ഡ്രോണായ ഷാഹെദ് 136നെ കോപ്പിയടിച്ച് ഇറക്കിയ ഡ്രോണുകള്‍ ഇറാനെ തകര്‍ത്തു

റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇറാന്റെ ഷാഹെദ്-136 ൽ നിന്ന് അതുപോലെ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇറാന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ഈ ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിലൂടെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 11:43 pm IST
inWorld
അമേരിക്കയുടെ ചാവേര്‍ ഡ്രോണുകളായ ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ സംഘം.

അമേരിക്കയുടെ ചാവേര്‍ ഡ്രോണുകളായ ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ സംഘം.

ടെഹ്റാന്‍: ഇറാനെപ്പോലെ ഭൂവിസ്തൃതിയും ജനങ്ങള്‍ ചിതറിക്കിടക്കുന്ന ഭൗമസവിശേഷതകളും ഉള്ള രാജ്യത്ത് ചാവേര്‍ ഡ്രോണുകളാണ് ഫലപ്രദമാവുക എന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്ക് അനലിസ്റ്റും യുഎസ് നേവിയിലെ മുൻ തന്ത്രപരമായ ആസൂത്രകനുമായ ബ്രയാൻ ക്ലാർക്ക് നേരത്തെ ഉപദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്‍റഗണ്‍ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചു.

സ്വന്തമായി അമരിക്ക ഒരു ചാവേര്‍ ഡ്രോണ്‍ വികസിപ്പിക്കുകയായിരുന്നില്ല. റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിച്ച് ഇറാന്റെ ഷാഹെദ്-136 ൽ നിന്ന് അതുപോലെ ഒരു ചാവേര്‍ ഡ്രോണ്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ഇറാന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ വിജയം നേടാന്‍ കഴിഞ്ഞത് ഈ ചാവേര്‍ ഡ്രോണുകളുടെ ആക്രമണത്തിലൂടെയാണ്.

ഒരു ആയുധത്തെ അതേ പടി അനുകരിച്ച് മറ്റൊന്ന് നിര്‍മ്മിക്കുന്നതിനെയാണ് റിവേഴ്സ് എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നത്. ആയുധനിര്‍മ്മാണ മേഖലയില്‍ ഈ കോപ്പിയടി വലിയ കുറ്റമായി കണക്കാക്കുന്ന ഒന്നാണ്. പക്ഷെ പെന്‍റഗണ്‍ പരസ്യമായി തന്നെയാണ് റിവേഴ്സ് എഞ്ചിനീയറിംഗിലൂടെയാണ് അമേരിക്ക ചാവേര്‍ ഡ്രോണുകള്‍ നിര്‍മ്മിച്ചതെന്ന് തുറന്നടിച്ചത്.

ഈ ചാവേര്‍ ഡ്രോണുകള്‍ ഇറാനെതിരെ ഉപയോഗിക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തിന് പിന്നില്‍ അമേരിക്കയ്‌ക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഒന്ന്, ഇവയ്‌ക്ക് ചെലവ് തീരെക്കുറവാണ്. രണ്ട്, ഇറാന്‍ എന്നത് വലിയൊരു ഭൂപ്രദേശമാണ്. ഇവിടെ 50 നഗരങ്ങളും നിരവധി ഗ്രാമപ്രദേശങ്ങളുമുണ്ട്. ഈ ചിതറിക്കിടക്കുന്ന ഭൂമേഖലയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള വലിയ ആക്രമണങ്ങളല്ല, വിവിധ പ്രദേശങ്ങളില്‍ ചെറിയ ചെറിയ ആക്രമണങ്ങളാണ് ശത്രുവിനെ ക്ഷീണിപ്പിക്കാന്‍ കൂടുതല്‍ ഫലപ്രദമാവുക. മൂന്നാമത്തെ കാരണം ആള്‍നാശം കുറയ്‌ക്കാന്‍ കഴിയും എന്നതാണ്. അമേരിക്കന്‍ പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനില്‍ വലിയ തോതില്‍ കൊല്ലപ്പെട്ടത് അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ വിഷയമായിരുന്നു. ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചത് തന്നെ ഈ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ ആള്‍നാശം കുറച്ചുകൊണ്ടുള്ള യുദ്ധതന്ത്രങ്ങള്‍ക്കാണ് അമേരിക്ക ഊന്നല്‍ നല‍്കുന്നത്. അതില്‍ ആളില്ലാതെ ശത്രുമേഖലയിലേക്ക് പാഞ്ഞുചെന്ന് ആക്രമണം നടത്തുന്ന ചാവേര്‍ ഡ്രോണുകള്‍ക്ക് വലിയ പങ്കുണ്ട്. നാലാമത്തെ മറ്റൊരു കാരണം ഇറാന‍് വ്യോമപ്രതിരോധത്തിലും യുദ്ധവിമാനങ്ങളുടെ കാര്യത്തിലും ദുര്‍ബലമാണ് എന്നതാണ്. ഇക്കാരണങ്ങളാലാണ് അമേരിക്ക ആദ്യമായി ചാവേര്‍ ഡ്രോണുകളെ ഇറാനെതിരെ ഉപയോഗിച്ചത്.

ഇറാന്‍ തന്നെ ഉണ്ടാക്കിയ ചാവേര്‍ ഡ്രോണായ ഷാഹെദ് 136നെ അനുകരിച്ച് നിര്‍മ്മിച്ച ഈ ചാവേര്‍ ഡ്രോണുകള്‍ക്ക് അമേരിക്ക നല്‍കിയ പേര് ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ എന്നാണ്. ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ കൃത്യസ്ഥലം ലോക്ക് ചെയ്ത് അവിടെ ചെന്ന് സ്ഫോടനം നടത്തുന്നതാണ് ഈ ചാവേര്‍ ഡ്രോണുകള്‍. ഒരിയ്‌ക്കല്‍ അയച്ചാല്‍ ഇവ ലക്ഷ്യസ്ഥാനത്ത് ചെന്ന് പൊട്ടിത്തെറിക്കും, അല്ലാതെ തിരിച്ചുവരില്ല. അതിനാല്‍ വണ്‍വേ അറ്റാക്ക് യുഎവി എന്നും വിളിയ്‌ക്കും.

യുഎസിന്റെ പ്രതിരോധ വകുപ്പായ പെന്‍റഗണിന്റെ ആദ്യത്തെ കാമികേസ് ഡ്രോൺ യൂണിറ്റാണ് ഇറാന് വേണ്ടി സജ്ജമായത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഇറാനക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് ഇങ്ങിനെയൊരു ഡ്രോണിന്റെ സാധ്യത പെന്‍റഗണ്‍ മനസ്സിലാക്കിയത്.

ടാസ്‌ക് ഫോഴ്‌സ് സ്കോർപിയോൺ എന്നറിയപ്പെടുന്ന ഈ യൂണിറ്റ്, മുമ്പ് ബഹ്‌റൈനിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പരീക്ഷണാത്മക യുഎസ് നേവി ഡ്രോൺ പ്രോഗ്രാമിൽ നിന്നാണ് പരിണമിച്ചത്. ഇറാനെ ആക്രമിക്കാന്‍ ടാസ്കോഫോഴ്സ് സ്കോര്‍പിയോണ്‍ തയ്യാറാണ് എന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് ബ്ലൂംബെർഗിന് നൽകിയ പ്രസ്താവനയിൽ ഉദ്ധരിച്ചിട്ട് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇറാനെതിരെ ഈ ചാവേര്‍ ഡ്രോണുകള്‍ ആക്രമണത്തിനായി കുതിച്ചു. .

ഇത്തരം ചാവേര്‍ ഡ്രോണുകള്‍ ഇറാനില്‍ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക്-ടാങ്ക് അനലിസ്റ്റും യുഎസ് നേവിയിലെ മുൻ തന്ത്രപരമായ ആസൂത്രകനുമായ ബ്രയാൻ ക്ലാർക്ക് നേരത്തെ അമേരിക്കയ്‌ക്ക് ഉപദേശം നല്‍കിയിരുന്നു. എന്തായാലും ഇറാനെ ഏറ്റവും കൂടുതല്‍ തലവേദനയായത് ഈ ചാവേര്‍ ഡ്രോണുകളെ കൂട്ടത്തോടെ അയച്ചുകൊണ്ടുള്ള അമേരിക്കയുടെ ആക്രമണമായിരുന്നു.

 

Tags: drone attackLatest newsKamikaze droneUS attack on IranSuicide droneTaskforce Scorpion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ചെറുകഥാ മത്സര വിജയിക്ക് അവാർഡ് സമ്മാനിച്ചു

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

മുളകും, മല്ലിയും പൊടിപ്പിച്ചോണ്ട് വരാനായിരിക്കും തൈക്കണ്ടി 85 ലക്ഷം കൊടുത്തത് ; മല്ലി ഓരോന്നായി എണ്ണിയെടുത്ത് പൊടിപ്പിക്കണ്ടേ

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.