Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 04:30 pm IST
in Thiruvananthapuram, Lifestyle

ബാലരാമപുരം: തിരുവനന്തപുരം- കന്യാകുമാരി ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ കണ്ണുടക്കുന്ന കാഴ്‌ച്ചയാണ് ബാലരാമപുരത്തെ കളിമണ്ണില്‍ തീര്‍ത്ത കമനീയ ശില്പങ്ങളുടെ അപൂര്‍വ ശേഖരവും വില്പനയും. ബാലരാമപുരം സ്വദേശി സുരേഷാണ് ഇവിടെ കച്ചവടം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. മണ്‍പാത്ര വില്പന നടത്തുന്ന ഈ സ്ഥലത്തിന് ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്.

മണ്‍പാത്രങ്ങള്‍ക്ക് പുറമെ ബുദ്ധന്റെ പ്രതിമ, മണ്ണില്‍ തീര്‍ത്ത മറ്റ് ശില്പങ്ങള്‍, മണ്ണില്‍ തീര്‍ത്ത വിളക്കുകള്‍, വിവിധ വലുപ്പമുള്ള കൂജകള്‍, പൂച്ചെട്ടികള്‍, തുളസിത്തറകള്‍, ശിലയില്‍ തീര്‍ത്ത അമ്മി, ഇടികല്ല്, ഭരണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. കാവിയും കറുപ്പും നിറങ്ങളില്‍ പല വലുപ്പത്തില്‍ നിരന്നിരിക്കുന്ന മണ്‍ പ്രതിമകള്‍ അച്ചില്ലാതെ കൈകൊണ്ട് നിര്‍മ്മിച്ചിരിക്കുന്നവയാണ്. അതിനാല്‍ ഇതിന് ആവശ്യക്കാരെറെയാണ്.

ശില്പങ്ങള്‍ പ്രധാനമായും കൊൽക്കത്ത, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തുന്നത്. ചെടിച്ചെട്ടിയും, മണ്‍കലങ്ങളും നെയ്യാറ്റിന്‍കര തൊഴുക്കലില്‍ നിന്നുമാണെത്തിക്കുന്നത്. കച്ചവടം കൂടുതല്‍ നടക്കുന്നത് ആറ്റുകാല്‍ പൊങ്കാലയ്‌ക്കാണെന്ന് സുരേഷ് പറയുന്നു. വിദേശികളുള്‍പ്പെടെ ഉല്പന്നങ്ങള്‍ വാങ്ങാനെത്താറുണ്ട്. അടുത്ത കാലത്ത് പ്രചാരം നേടിയ പ്ലാസ്റ്റര്‍ ഓഫ് പാരീസ് നിര്‍മ്മിത ശില്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ലാത്തതിനാല്‍ മണ്ണില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്.

കച്ചവടത്തില്‍ നിന്ന് വലിയ ലാഭമൊന്നും ലഭിക്കുന്നില്ലെങ്കിലും ഇഷ്ടം കൊണ്ട് ചെയ്യുന്ന ജോലിയാണിതെന്ന് സുരേഷ് പറയുന്നു. ബാലരാമപുരത്തെ തന്റെ കടയില്‍ പലതവണ ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇടിച്ചുകയറി അപകടമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മൂമ്മ മരണപ്പെട്ടതും ഇതേ കടയിലേക്ക് ഇടിച്ചുകയറിയ ബസപകടത്തിലാണ്. ഇവിടെ റോഡ് വികസനം വരുന്നുണ്ട്. തനിക്കും രണ്ട് സഹോദരങ്ങള്‍ക്കുമായുള്ളത് ഒന്‍പത് സെന്റ് ഭൂമിയാണ്, വികസനത്തിനായി നാലുസെന്റ് പോകും അഞ്ചുസെന്റ് അവശേഷിക്കും.അപ്പോഴും മുന്‍പില്‍ മണ്‍പാത്ര കടയുണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് സുരേഷ് പറയുന്നു.

ഒരു പക്ഷേ താനായിരിക്കും ഈ പരമ്പരാഗത വ്യവസായത്തിലെ അവസാന കണ്ണി. മക്കള്‍ക്ക് ഇതിനോട് താല്പര്യമില്ല. എങ്കിലും മക്കളെ പഠിപ്പും പട്ടിണിയില്ലാതെ കുടുംബവും മുന്നോട്ടു നയിക്കാന്‍ തുണച്ച മണ്‍പാത്ര വ്യവസായത്തെ മരണം വരെ ചേര്‍ത്തുപിടിക്കുമെന്ന് സുരേഷ് പറയുന്നു.

ഹരി പെരുങ്കടവിള

Tags: sureshBalaramapuramCraftsmanship in clayDelight to the eyeEverything is handmadeWithout a moldHigh demand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

അച്ഛന്റെ തണലില്‍ രാഷ്‌ട്രീയ നേതാവായ വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍,രാഷ്‌ട്രീയത്തിലേക്ക് വന്നത് കിങ്ങിണിക്കുട്ടനായിട്ടല്ല- എസ്. സുരേഷ്

Kerala

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിലെ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയത് സെക്സ് റാക്കറ്റ്

Kerala

പിണറായിയുടെ സിസ്റ്റത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിയ ഡോക്ടറെ വേടയാടാന്‍ അനുവദിക്കില്ല: ബിജെപി

Kerala

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

പുതിയ വാര്‍ത്തകള്‍

സായോണി മമതയെ കൈവിട്ടത് നിയമിച്ച് ദിവസങ്ങള്‍ക്കകം, പകരക്കാര്‍ എത്രകാലം തുടരും!

ക്രിക്കറ്റിലെ വൈഭവ് അല്ല ഈ വൈഭവ്, ലളിതാസഹസ്രനാമം ഇംഗ്ലീലേക്ക് വിവര്‍ത്തനം ചെയ്ത 13കാരന്‍ വൈഭവിന് കയ്യടി ഉയരുന്നു…

റോജി എം. ജോണ്‍ എംഎല്‍എ

ആര്‍ എസ് എസ് പരിപാടിയില്‍വി സി മാര്‍ പങ്കെടുത്തത് അത്യന്തം ഗുരുതരമായ പ്രശ്‌നമെന്ന് മന്ത്രി റോജി എം ജോണ്‍

വടക്കന്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്‍റെ ചിത്രം

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാര്‍ മാപ്പ് പറയുന്നതിന് മുന്‍പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സതീശന്‍ മാപ്പ് പറയണം

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.