പട്‌ന: ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി ഭാരതത്തില്‍ നിര്‍മിച്ച 150 ലോക്കോമോട്ടീവുകള്‍ ഗുനിയയിലേക്ക് കയറ്റി അയച്ചു. ബീഹാറിലെ മര്‍ഹോറ ഫാക്ടറിയിലാണ് ലോക്കോമോട്ടീവുകള്‍ നിര്‍മിച്ചത്. ഈ വര്‍ഷം 37 ലോക്കോമോട്ടീവുകളും, അടുത്ത സാമ്പത്തിക വര്‍ഷം 82, മൂന്നാം വര്‍ഷം 31 ലോക്കോമോട്ടീവുകളും കയറ്റിയയക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്്.
മികച്ച എമിഷൻ മാനദണ്ഡങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, റഫ്രിജറേറ്റർ, മൈക്രോവേവ്, വെള്ളമില്ലാത്ത ടോയ്‌ലറ്റ് തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള എർഗണോമിക് ക്രൂ ക്യാബിനുകൾ എന്നിവ ലോക്കോമോട്ടീവുകളിൽ ഉണ്ടായിരിക്കുമെന്ന് കുമാർ വിശദമാക്കി.
‘പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ചരക്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും വേണ്ടി ഇവയിൽ വിതരണശക്തി വയർലെസ് നിയന്ത്രണ സംവിധാനം ഘടിപ്പിച്ചിരിക്കുന്നു. ഇത് മാർഹൗറ ഫാക്‌ടറിയെ ലോക്കോമോട്ടീവ് കയറ്റുമതിയുടെ ആഗോള കേന്ദ്രമാക്കി മാറ്റും. ഇത് പ്രാദേശിക തൊഴിലവസരങ്ങള്‍ വർധിപ്പിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.
ഗിനിയയിലെ ഏറ്റവും വലിയ ഇരുമ്പയിര് പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും ഇന്ത്യ-ആഫ്രിക്ക സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനും കയറ്റുമതി സഹായിക്കുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. ‘നവീകരണത്തിലൂടെയും ഗുണനിലവാരമുള്ള ഉത്പാദനത്തിലൂടെയും ആഗോള അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്ന ആത്മനിർഭർ ഭാരതിന്റെ തിളക്കമാർന്ന ഉദാഹരണമാണിത്. ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ഇത്തരത്തിലുള്ള കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’, കുമാർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക