തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേത് തെറ്റായ കീഴ് വഴക്കമാണെന്ന് രാജ്ഭവൻ. ദേശീയ ഗാനത്തിനിടെയാണ് മന്ത്രി ഇറങ്ങിപ്പോയതെന്നും ഗവർണറെ മന്ത്രി അപമാനിച്ചെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
മന്ത്രി പരിപാടിക്ക് വൈകിയാണ് എത്തിയത്. നേരത്തെ പോകുകയും ചെയ്തു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും രാജ്ഭവന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്‌കാര ചടങ്ങിലാണ് ഭാരതാംബയെയും ഗവർണറെയും ദേശീയഗാനത്തെയും അപമാനിച്ച് മന്ത്രി ശിവൻ കുട്ടി ഇറങ്ങിപ്പോയത്.
സാധാരണ ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മറ്റുള്ളവർ ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് തന്നെ എത്തണമെന്നാണ് പ്രോട്ടോക്കോൾ. ഗവർണർ എത്തിയാലുടൻ ദേശീയഗാനം ആലപിക്കും. എന്നാൽ ഈ സമയത്തൊന്നും മന്ത്രി ശിവൻ കുട്ടി വേദിയിലെത്തിയിരുന്നില്ല. ചടങ്ങുകൾ തുടങ്ങിയതിന് ശേഷമായിരുന്നു മന്ത്രിയെത്തിയത്. ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ മടങ്ങുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: