Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളില്‍ ഫൈവ്സ്റ്റാര്‍ മെനു; നക്ഷത്രമെണ്ണി അദ്ധ്യാപകര്‍, തുകയില്‍ വര്‍ദ്ധനവില്ല, നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍

അനീഷ് അയിലം by അനീഷ് അയിലം
Jun 19, 2025, 11:44 am IST
in Kerala

തിരുവനന്തപുരം: വെജ് ബിരിയാണി, എഗ്ഗ് ഫ്രൈഡ് റൈസ്, കാരറ്റ് റൈസ്, ലെമണ്‍ റൈസ്… മുട്ട റോസ്റ്റ്, കടല മസാല, പനീര്‍ കറി, വെജിറ്റബിള്‍ കുറുമ, വെണ്ടയ്‌ക്ക മപ്പാസ്… പരിഷ്‌കരിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ മെനു വായിച്ച് നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍. ഭക്ഷണ തുക വര്‍ദ്ധിപ്പിക്കാതെ ഫൈവ്സ്റ്റാര്‍ മെനു ഒരുക്കാനുള്ള നിര്‍ദേശത്തില്‍ നക്ഷത്രമെണ്ണി അധ്യാപകരും.

കഴിഞ്ഞ വര്‍ഷം ഉച്ചഭക്ഷണത്തിന് ചോറും മൂന്നുകറികളും തൊടുകറിയും ആയിരുന്നു. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് അതിന് സര്‍ക്കാര്‍ അനുവദിച്ചതാക്കട്ടെ ഒരുകുട്ടിക്ക് എല്‍പി വിഭാഗത്തില്‍ (ഒന്നുമുതല്‍ അഞ്ചുവരെ) 6.78 രൂപയും യുപി വിഭാഗത്തില്‍ (ആറു മുതല്‍ എട്ടുവരെ) 10.17 രൂപയും. അതിന് പുറമെ സംസ്ഥാന പോഷാഹാര പദ്ധതിയിലൂടെ പാലും മുട്ടയും കൂടി നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ ഇട്ട വിലയാകട്ടെ ഒരു കുട്ടിക്ക് 4.32 രൂപയും. ഒരുമുട്ട പോലും ഈ തുകയ്‌ക്ക് കിട്ടില്ല. എന്നിട്ടും അദ്ധ്യാപകര്‍ കടംവാങ്ങി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി. പക്ഷെ സര്‍ക്കാര്‍ പണം നല്‍കാതെ കുടിശ്ശികയാക്കി. ഇതോടെ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ആധാരം പണയപ്പെടുത്തിയ അദ്ധ്യാപകര്‍വരെയുണ്ട്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് കുടിശ്ശിക അനുവദിച്ചത്.

ഇതിന് പിന്നാലെയാണ് ഈവര്‍ഷം 6.78 രൂപയ്‌ക്കും 10.17 രൂപയ്‌ക്കുമൊക്കെ ബിരിയാണിയും മുട്ട ഫ്രൈഡ് റൈസുമൊക്കെ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബിരിയാണിയും ഫ്രൈഡ് റൈസും എന്നാണെന്ന ചോദ്യവുമായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരോട് ചോദിച്ചും തുടങ്ങി. കൂടാതെ കഞ്ഞിയും പയറും നല്‍കിയിരുന്ന കാലത്തെ കണക്ക് അനുസരിച്ചാണ് ഇപ്പോഴും പാചകതൊഴിലാളികളെ നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. എന്നാല്‍ പുതിയ മെനു അനുസരിച്ച് 100 കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ രണ്ട് പാചകത്തൊഴിലാളിയെങ്കിലും വേണം. ഇപ്പോഴത്തെ വേതനം
തന്നെ കുറവായതിനാല്‍ പാചകത്തൊഴിലാളികള്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്കക്കുരുവുണ്ടോ കുറച്ചെടുക്കാന്‍…?
പതിമൂന്നാം ദിവസം ചക്കക്കുരു പുഴുക്ക് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇപ്പോള്‍ത്തന്നെ ചക്കക്കുരു കിട്ടാനില്ല. ചക്ക സീസണ്‍ കഴിഞ്ഞാല്‍ ചക്കക്കുരു കാണാന്‍പോലും കിട്ടില്ല. ഓരോ കുട്ടിയുടെ വീട്ടിലും അയല്‍പ്പക്കത്തുമൊക്കെ ചക്കക്കുരു അന്വേഷിച്ച് അദ്ധ്യാപകര്‍ കയറി ഇറങ്ങേണ്ടിവരും. അതുപോലെതന്നെ ചീരത്തോരനും കോവയ്‌ക്കായുമൊക്കെ സംഘടിപ്പിക്കാനും അരിഞ്ഞെടുക്കാനുമെല്ലാം പെടാപ്പാടുപെടും. പനീറും വേണ്ടത്ര സുലഭമല്ല. കൂടാതെ തേങ്ങയ്‌ക്ക് കിലോയ്‌ക്ക് 80നോടടുത്ത് വിലയുണ്ട്. ഇത്രയും കുട്ടികള്‍ക്ക് തേങ്ങാചമ്മന്തി ഒരുക്കാന്‍തന്നെ നല്ലൊരു തുക ചെലവാകും.

Tags: Kerala GovernmentFive-star menu at schooNo increase in amount
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.