Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളില്‍ ഫൈവ്സ്റ്റാര്‍ മെനു; നക്ഷത്രമെണ്ണി അദ്ധ്യാപകര്‍, തുകയില്‍ വര്‍ദ്ധനവില്ല, നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍

അനീഷ് അയിലംbyഅനീഷ് അയിലം
Jun 19, 2025, 11:44 am IST
inKerala

തിരുവനന്തപുരം: വെജ് ബിരിയാണി, എഗ്ഗ് ഫ്രൈഡ് റൈസ്, കാരറ്റ് റൈസ്, ലെമണ്‍ റൈസ്… മുട്ട റോസ്റ്റ്, കടല മസാല, പനീര്‍ കറി, വെജിറ്റബിള്‍ കുറുമ, വെണ്ടയ്‌ക്ക മപ്പാസ്… പരിഷ്‌കരിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ മെനു വായിച്ച് നെഞ്ചത്ത് കൈവച്ച് പാചകത്തൊഴിലാളികള്‍. ഭക്ഷണ തുക വര്‍ദ്ധിപ്പിക്കാതെ ഫൈവ്സ്റ്റാര്‍ മെനു ഒരുക്കാനുള്ള നിര്‍ദേശത്തില്‍ നക്ഷത്രമെണ്ണി അധ്യാപകരും.

കഴിഞ്ഞ വര്‍ഷം ഉച്ചഭക്ഷണത്തിന് ചോറും മൂന്നുകറികളും തൊടുകറിയും ആയിരുന്നു. പാചകവാതകം, അരി കൊണ്ടുവരുന്നതിന്റെ കടത്തുകൂലി, പച്ചക്കറി, പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് അതിന് സര്‍ക്കാര്‍ അനുവദിച്ചതാക്കട്ടെ ഒരുകുട്ടിക്ക് എല്‍പി വിഭാഗത്തില്‍ (ഒന്നുമുതല്‍ അഞ്ചുവരെ) 6.78 രൂപയും യുപി വിഭാഗത്തില്‍ (ആറു മുതല്‍ എട്ടുവരെ) 10.17 രൂപയും. അതിന് പുറമെ സംസ്ഥാന പോഷാഹാര പദ്ധതിയിലൂടെ പാലും മുട്ടയും കൂടി നിര്‍ദേശിച്ചു. അതിന് സര്‍ക്കാര്‍ ഇട്ട വിലയാകട്ടെ ഒരു കുട്ടിക്ക് 4.32 രൂപയും. ഒരുമുട്ട പോലും ഈ തുകയ്‌ക്ക് കിട്ടില്ല. എന്നിട്ടും അദ്ധ്യാപകര്‍ കടംവാങ്ങി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കി. പക്ഷെ സര്‍ക്കാര്‍ പണം നല്‍കാതെ കുടിശ്ശികയാക്കി. ഇതോടെ കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ആധാരം പണയപ്പെടുത്തിയ അദ്ധ്യാപകര്‍വരെയുണ്ട്. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടാണ് കുടിശ്ശിക അനുവദിച്ചത്.

ഇതിന് പിന്നാലെയാണ് ഈവര്‍ഷം 6.78 രൂപയ്‌ക്കും 10.17 രൂപയ്‌ക്കുമൊക്കെ ബിരിയാണിയും മുട്ട ഫ്രൈഡ് റൈസുമൊക്കെ നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ബിരിയാണിയും ഫ്രൈഡ് റൈസും എന്നാണെന്ന ചോദ്യവുമായി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരോട് ചോദിച്ചും തുടങ്ങി. കൂടാതെ കഞ്ഞിയും പയറും നല്‍കിയിരുന്ന കാലത്തെ കണക്ക് അനുസരിച്ചാണ് ഇപ്പോഴും പാചകതൊഴിലാളികളെ നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്നാണ് കണക്ക്. എന്നാല്‍ പുതിയ മെനു അനുസരിച്ച് 100 കുട്ടികള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ രണ്ട് പാചകത്തൊഴിലാളിയെങ്കിലും വേണം. ഇപ്പോഴത്തെ വേതനം
തന്നെ കുറവായതിനാല്‍ പാചകത്തൊഴിലാളികള്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചക്കക്കുരുവുണ്ടോ കുറച്ചെടുക്കാന്‍…?
പതിമൂന്നാം ദിവസം ചക്കക്കുരു പുഴുക്ക് നല്‍കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇപ്പോള്‍ത്തന്നെ ചക്കക്കുരു കിട്ടാനില്ല. ചക്ക സീസണ്‍ കഴിഞ്ഞാല്‍ ചക്കക്കുരു കാണാന്‍പോലും കിട്ടില്ല. ഓരോ കുട്ടിയുടെ വീട്ടിലും അയല്‍പ്പക്കത്തുമൊക്കെ ചക്കക്കുരു അന്വേഷിച്ച് അദ്ധ്യാപകര്‍ കയറി ഇറങ്ങേണ്ടിവരും. അതുപോലെതന്നെ ചീരത്തോരനും കോവയ്‌ക്കായുമൊക്കെ സംഘടിപ്പിക്കാനും അരിഞ്ഞെടുക്കാനുമെല്ലാം പെടാപ്പാടുപെടും. പനീറും വേണ്ടത്ര സുലഭമല്ല. കൂടാതെ തേങ്ങയ്‌ക്ക് കിലോയ്‌ക്ക് 80നോടടുത്ത് വിലയുണ്ട്. ഇത്രയും കുട്ടികള്‍ക്ക് തേങ്ങാചമ്മന്തി ഒരുക്കാന്‍തന്നെ നല്ലൊരു തുക ചെലവാകും.

Tags: Kerala GovernmentFive-star menu at schooNo increase in amount
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

India

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.