വാഷിംഗ്ടണ്‍: പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിനെ യുഎസ് പ്രസിഡന്‍റ് സ്വീകരിച്ചതിന് പിന്നില്‍ ഇന്ത്യയെ തോല്‍പിക്കലല്ല, പകരം ഇറാനെ ഒറ്റപ്പെടുത്തലാണെന്ന് നയതന്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ നയതന്ത്രം പുറത്ത് നിന്നും ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്ന ഒന്നല്ലെന്നും അവരുടെ ഓരോ നീക്കങ്ങള്‍ക്ക് പിന്നിലും നിഗൂഢമായ നിരവധി ലക്ഷ്യങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകുമെന്നും ലോകനയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു.
ലോകത്തിലെ ഏക ആണവശക്തിയായ മുസ്ലിം രാജ്യമാണ് എന്നതാണ് പാകിസ്ഥാന്റെ സവിശേഷത. ഈ ആണവശക്തിയായ മുസ്ലിം രാജ്യത്തെ ഇറാനില്‍ നിന്നും അകറ്റി യുഎസ്, ഇസ്രയേല്‍ പക്ഷത്ത് നിലനിര്‍ത്തലാണ് അടിയന്തരമായി അസിം മുനീറിനെ വിളിച്ചുവരുത്തി സ്വീകരിച്ചതിന് പിന്നില്‍ എന്ന് പറയപ്പെടുന്നു. ഇസ്രയേല്‍ ഇറാനെതിരെ ആണവായുധം പ്രയോഗിച്ചാല്‍ പാകിസ്ഥാന്‍ ഇസ്രയേലിനെതിരെ ആണവായുധം കൊണ്ട് മറുപടി കൊടുക്കുമെന്ന് ഈയിടെ ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ജനറലായ മൊഹ്സന്‍ റസായി പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്ക് പിന്നാലെ പാകിസ്ഥാന്റെ പ്രതിരോധമന്ത്രി ഖ്വാജാ ഇത് തള്ളിക്കളയുകയും പാകിസ്ഥാന്‍ ഇതില്‍ ഇടപെടില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്തായാലും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇസ്രയേലിനെതിരെ എന്ത് പ്രകോപനമുണ്ടായാലും ആണവായുധം പ്രയോഗിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന താല്‍പര്യം അമേരിക്കയ്‌ക്കുണ്ട്. അതിന് പാകിസ്ഥാനെയും ഇപ്പോള്‍ പാക് ആണവബട്ടണ്‍ കയ്യാളിയിരിക്കുന്ന അവിടുത്തെ പട്ടാളമേധാവിയെയും കയ്യിലെടുക്കലാണ് ട്രംപിന്റെ ലക്ഷ്യം.
ട്രംപിന്റെ ലക്ഷ്യം ഇറാനെതിരെ മുസ്ലിം രാഷ്‌ട്രങ്ങളുടെ അച്ചുതണ്ട്
ഇറാനെതിരെ ഒരിയ്‌ക്കലും സംഭാവ്യമല്ലെന്ന് കരുതുന്ന മുസ്ലിം രാഷ്‌ട്രങ്ങളും ഒരു അച്ചുതണ്ട് രൂപപ്പെടുത്തുകയാണ് ട്രംപിന്റെ ലക്ഷ്യം. പാകിസ്ഥാന്‍ ഇപ്പോള്‍ അമേരിക്കയുടെ കൂടെയുണ്ട്. അതുപോലെ തുര്‍ക്കിയും അമേരിക്കയ്‌ക്കൊപ്പം ഇറാനെതിരെ നിലകൊള്ളുന്നു. ജോര്‍ദാന്‍ എപ്പോഴേ ഇസ്രയേലിനൊപ്പമുണ്ട്. ഗള്‍ഫ് രാഷ്‌ട്രങ്ങളായ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയവ എല്ലാം ഇസ്രയേലിന് എതിരല്ല.
അടച്ചിട്ട മുറിയില്‍ ലഞ്ച് എന്നല്ലാതെ, അസിം മുനീറിന്റെ പേര് പറയാതെ യുഎസ്
അസിം മുനീറിന് എത്രമാത്രം അപ്രധാനമായ സ്ഥാനമേ അമേരിക്ക നല്‍കിയിരിക്കുന്നത് എന്നതിന് തെളിവാണ് ട്രംപും അസിം മുനീറും ചേര്‍ന്നുള്ള ഉച്ചഭക്ഷണത്തെക്കുറിച്ച് പറയുന്ന വൈറ്റ് ഹൗസിന്റെ ഷെഡ്യൂര്‍. പാകിസ്ഥാന്റെ ചീഫ് ഓഫ് ആര്‍മി സ്റ്റാഫുമായി അടച്ചിട്ട മുറിയില്‍ ഉച്ചഭക്ഷണം എന്നേ ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ളൂ. ഇതില്‍ അസിം മുനീര്‍ എന്ന പേര് പരാമര്‍ശിച്ചിട്ടേ ഇല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ഇതിന് മുന്‍പ് ഒരിയ്‌ക്കലും ഒരു വിദേശരാജ്യത്തിന്റെ പട്ടാളമേധാവിയുമായി അടച്ചിട്ട മുറിയില്‍ ഉച്ചഭക്ഷണം കഴിച്ചിട്ടില്ല. രാജ്യത്തിന്റെ അധികാരം അട്ടിമറിയിലൂടെ കയ്യാളിയ അയൂബ് ഖാന്‍, സിയാ ഉള്‍ ഹഖ്, പര്‍വേസ് മുഷറഫ് എന്നിവരുമായി മുന്‍പ് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണത്തെ മാറിയ ഭൗമരാഷ്‌ട്രീയ സാഹചര്യമാണ് ട്രംപിനെ പതിവുകള്‍ തെറ്റിക്കാന്‍ പ്രേരിപ്പിച്ചത്.
അസിം മുനീറിനെ ക്ഷണിച്ചതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍
ഇറാനെതിരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുക എന്നതാണ് അമേരിക്കയുടെ ആദ്യലക്ഷ്യം. ഇറാന്‍ ഇസ്ലാമിക രാഷ്‌ട്രങ്ങളുടെ വലിയൊരു അച്ചുതണ്ട് രൂപപ്പെട്ടുത്തുന്നത് തടയുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഇറാനെതിരെ ഇസ്രയേല്‍ സൈനിക നീക്കം നടത്തുമ്പോള്‍ പാകിസ്ഥാന്‍ നിഷ്പക്ഷത പുലര്‍ത്തി മൗനം പാലിച്ചിരിക്കണം എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അത് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: