India

ഇന്ത്യയ്‌ക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ട്, ഇന്ത്യയ്‌ക്കുള്ളത് 180 ആണവായുധങ്ങള്‍: സിപ്രി

ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്നും 2025ല്‍ ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നിട്ടുണ്ടെന്നും സ്റ്റോക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

Published by

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് പാകിസ്ഥാന്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്നും 2025ല്‍ ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നിട്ടുണ്ടെന്നും സ്റ്റോക് ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI).

2024ല്‍ ഇന്ത്യയ്‌ക്ക് 172 ആണവായുങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2025ല്‍ ആണവായുധങ്ങളുടെ 180 ആയി ഉയര്‍ന്നു. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇന്ത്യയ്‌ക്കുണ്ട്. അതിന്റെ സാങ്കേതികവിദ്യ ഇന്ത്യ കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.- സിപ്രി റിപ്പോര്‍ട്ട് പറയുന്നു.

ചൈനയും അവരുടെ ആണവായുധശേഷി അതിവേഗം വര്‍ധിപ്പിക്കുകയാണെന്നും സിപ്രി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കാനിസ്റ്ററൈസ് ഡ് മിസൈലുകള്‍ ആണവശേഷിയുള്ള മിസൈലുകളുടെ സുരക്ഷ ഉറപ്പാക്കുന്നു.സമാധാനനാളുകളില്‍ ഈ മിസൈലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മെച്ചം. ഭാവിയില്‍ ഈ മിസൈലുകള്‍ക്ക് നിരവധി ആണവായുധങ്ങള്‍ ഒരേ സമയം വഹിക്കാനുള്ള ശേഷിയുണ്ടാകും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക