Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എവിടെ പോറ്റി വളര്‍ത്തിയ ഹെസ്ബുള്ള, ഹൂതി, ഹമാസ് ശക്തികള്‍? ഒറ്റപ്പെട്ട് ഇറാനും ആയത്തൊള്ള ഖമേനിയും

1989 മുതല്‍ ഇസ്ലാമിക തീവ്രവാദശൃംഖലകളെ പോറ്റിവളര്‍ത്തി ഇസ്രയേലിനെയും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളെയും വെല്ലുവിളിച്ചു നിന്ന ആയത്തൊള്ള ഖമേനിയുടെ യുഗം തീരുകയാണോ? അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധം നല്‍കുന്ന സൂചന ആയത്തൊള്ള ഖമേനിയുടെ കാലം അവസാനിക്കും എന്നാണ്. കാരണം ഇസ്രയേലിന് അനുകൂലമായി യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 07:32 pm IST
in World
ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി

ഇറാന്‍റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി

ടെഹ്റാന്‍: 1989 മുതല്‍ ഇസ്ലാമിക തീവ്രവാദശൃംഖലകളെ പോറ്റിവളര്‍ത്തി ഇസ്രയേലിനെയും യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളെയും വെല്ലുവിളിച്ചു നിന്ന ആയത്തൊള്ള ഖമേനിയുടെ യുഗം തീരുകയാണോ? അഞ്ച് ദിവസമായി തുടരുന്ന ഇസ്രയേല്‍-ഇറാന്‍ യുദ്ധം നല്‍കുന്ന സൂചന ആയത്തൊള്ള ഖമേനിയുടെ കാലം അവസാനിക്കും എന്നാണ്. കാരണം ഇസ്രയേലിന് അനുകൂലമായി യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു.

ഇതുവരെ പോറ്റിവളര്‍ത്തിയ തീവ്രവാദസംഘടനകള്‍ ആരും കൂടെയില്ല. പലസ്തീനിലെ ഹമാസ്, ലെബനോണിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലും സിറിയയിലും ആയി പ്രവര്‍ത്തിച്ചിരുന്ന ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദഗ്രൂപ്പുകള്‍ തുടങ്ങി ഒരു വലിയ തീവ്രവാദ ശൃംഖല തന്നെ ആയത്തൊള്ള ഖമേനി കെട്ടിപ്പൊക്കിയിരുന്നു. ഈ തീവ്രവാദ ശക്തികളെ വെച്ച് ലോകത്തെ വെല്ലുവിളിക്കുകയായിരുന്നു ഇറാന്‍. പക്ഷെ ഇന്ന് ഈ തീവ്രവാദഗ്രൂപ്പുകള്‍ ആരും ഇറാന് വേണ്ടി യുദ്ധരംഗത്തില്ല. കാരണം ഹമാസിനെയും ഹെസ്ബുള്ളയെയും ഹൂതിയേയും ആക്രമിച്ച് ദുര്‍ബ്ബലപ്പെടുത്തിയ ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരെ തിരിഞ്ഞത്.

ഇറാന്റെ പ്രതിരോധത്തിന്റെ അച്ചുതണ്ട്
മധ്യേഷയില്‍ ഇറാന്റെ ചൊല്‍പ്പടിക്ക് നിന്ന് പ്രവര്‍ത്തിക്കുന്ന തീവ്രവാദ, രാഷ്‌ട്രീയഗ്രൂപ്പുകളെ പ്രതിരോധത്തിന്റെ അച്ചുതണ്ട് (ആക്സിസ് ഓഫ് റെസിസ്റ്റന്‍സ് ) എന്നാണ് വിളിക്കുന്നത്. മധ്യേഷയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും സ്വാധീനത്തെ എതിര്‍ക്കാന്‍ വേണ്ടി ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമേനി 1989 മുതല്‍ ഈ പ്രതിരോധത്തിന്റെ അച്ചുതണ്ട് ഉപയോഗിച്ചിരുന്നു. പലസ്തീനിലെ ഹമാസ്, ലെബനോണിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇറാഖിലും സിറിയയിലും ആയി പ്രവര്‍ത്തിച്ചിരുന്ന ഐഎസ്ഐഎസ് ഉള്‍പ്പെടെയുള്ള വിവിധ തീവ്രവാദഗ്രൂപ്പുകള്‍ എന്നിവ ഈ പ്രതിരോധത്തിന്റെ അച്ചുതണ്ടില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ആ ചരിത്രം എന്നെന്നേയ്‌ക്കുമായി മായുകയാണോ?

റഷ്യയും ചൈനയും കൂടെയില്ല

ഇറാനെ പരോക്ഷമായി സഹായിക്കുന്ന രണ്ട് ശക്തികളായിരുന്നു റഷ്യയും ചൈനയും. പക്ഷെ റഷ്യയെ ഉക്രൈനെതിരായ യുദ്ധത്തില്‍ ഒരു വര്‍ഷമായി കുടുക്കിയിട്ടതിനാല്‍ ഇറാനെ സഹായിക്കാന്‍ റഷ്യയ്‌ക്കാവില്ല. ചൈനയാകട്ടെ യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും വന്‍ ബിസിനസുകള്‍ ഉള്ളതിനാല്‍ ചൈന ഒരു യുദ്ധത്തിലും പരസ്യമായി പക്ഷം പിടിക്കാറുമില്ല. ഇതും ഇറാനെ ഒറ്റപ്പെടുത്തിയിരിക്കുന്നു. ഇറാന് വേണ്ടി തീവ്രവാദികളെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്നതില്‍ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദും ഒരു പങ്കുവഹിച്ചിരുന്നു. പക്ഷെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് 2024 ഒക്ടോബറില്‍ സിറിയയുടെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ചിരുന്നു. ഹയാത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്) ഉള്‍പ്പെടെയുള്ള സിറിയയ്‌ക്കുള്ളിലെ വിവിധ ഇസ്ലാമിക തീവ്രവാദിഗ്രൂപ്പുകളെ കൂട്ടുപിടിച്ചാണ് അമേരിക്കയും ഇസ്രയേലും തുര്‍ക്കിയുടെ കൂടി സഹായത്തോടെ ബാഷര്‍ അല്‍ അസ്സാദിനെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്തത്. അതിനാല്‍ ഇപ്പോള്‍ ആയത്തൊള്ള ഖൊമേനിയെ സഹായിക്കാന്‍ ബാഷര്‍ അല്‍ അസ്സാദും ഇല്ല. അതായത് ഇസ്രയേലും അമേരിക്കയും മറ്റ് പാശ്ചാത്യ ശക്തികളും ചേര്‍ന്ന് വളരെ ഗൂഢമായി മധ്യേഷ്യയിലെ ഇസ്ലാമിക തീവ്രവാദ അച്ചുതണ്ടിനെ മുച്ചൂടും നശിപ്പിക്കാന്‍ നടത്തിയ വിദഗ്ധമായ ആസൂത്രണത്തിന്റെ ഫലമാണ് കാണുന്നത്.

ഇനി വീഴാനുള്ളത് ഇറാന്റെ ആയത്തൊള്ള ഖൊമേനി മാത്രം

മധ്യേഷ്യയില്‍ ആയത്തൊള്ള ഖൊമേനി കെട്ടിപ്പൊക്കിയ ചെറുത്തുനില്‍പിന്റെ അച്ചുതണ്ട് ഏതാണ് തകര്‍ന്നുകഴിഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ആയത്തൊള്ള ഖൊമേനി കൂടി വീഴുന്നതോടെ യുദ്ധം പൂര്‍ത്തിയാകും എന്നാണ്. ഹമാസും ഹെസ്ബുള്ളയും ഹൂതിയും വീണതിന് പിന്നാലെ സിറിയയുടെ ബാഷര്‍ അല്‍ അസ്സാദും വീണു. അറ്റ കൈയ്‌ക്ക് രക്ഷിക്കാന്‍ റഷ്യയുടെ പുടിനും ഇല്ല. ഇനി കീഴടങ്ങല്‍, അതല്ലെങ്കില്‍ വീരമരണം മാത്രമാണ് ആയത്തൊളള ഖൊമേനിയുടെ മുന്‍പില്‍ ഉള്ളതെന്ന് മധ്യേഷ്യയുടെ രാഷ്‌ട്രീയ വിശകലനം ചെയ്യുന്ന വിദഗ്ധര്‍ പറയുന്നു.

 

 

Tags: HamasHezbollahHouthiIsraelIranwarIranIsraelwarBenjaminNetanyahuAyatollahKhamanei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.