India

ഗുരു സാക്ഷാല്‍ പരബ്രഹ്മ….ഗുരുവിന് ദക്ഷിണയായി ഇന്ത്യയിലെ രണ്ട് വന്‍ബിസിനസുകാര്‍; ഒരാള്‍ നല്‍കിയത് 151 കോടി; മറ്റൊരാള്‍ 12 കോടിയും

ഭാരതീയ സങ്കല്‍പത്തില്‍ ഗുരുവിന് ദൈവത്തിന്‍റെ സ്ഥാനം തന്നെയാണ് നല്‍കിയിരിക്കുന്നത്. തന്‍റെ സകല ജീവിതവിജയത്തിനും കാരണക്കാരനായ ഒരു ഗുരു ഉണ്ടെന്നും ആ ഗുരുവിന് വേണ്ടി എന്തും ദക്ഷിണയായി നല്‍കണമെന്നതും ഭാരതത്തിന്‍റെ തത്വചിന്ത തന്നെയാണ്. അതാണ് സ്വന്തം തള്ളവിരല്‍ ഏകലവ്യന്‍ ഗുരുവായ ദ്രോണാചാര്യര്‍ക്ക് നല്‍കിയതുള്‍പ്പെടെ എത്രയോ കഥകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം.

Published by

മുംബൈ: ഭാരതീയ സങ്കല്‍പത്തില്‍ ഗുരുവിന് ദൈവത്തിന്റെ സ്ഥാനം തന്നെയാണ് നല്‍കിയിരിക്കുന്നത്. തന്റെ സകല ജീവിതവിജയത്തിനും കാരണക്കാരനായ ഒരു ഗുരു ഉണ്ടെന്നും ആ ഗുരുവിന് വേണ്ടി എന്തും ദക്ഷിണയായി നല്‍കണമെന്നതും ഭാരതത്തിന്റെ തത്വചിന്ത തന്നെയാണ്. അതാണ് സ്വന്തം തള്ളവിരല്‍ ഏകലവ്യന്‍ ഗുരുവായ ദ്രോണാചാര്യര്‍ക്ക് നല്‍കിയതുള്‍പ്പെടെ എത്രയോ കഥകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം.

പ്രതിഭാധനനായ തന്റെ അധ്യാപകന് ഗുരുദക്ഷിണയായി റിലയന്‍സ് ഗ്രൂപ് ചെയര്‍മാന്‍ മുകേഷ് അംബാനി നല്‍കിയത് 151 കോടി രൂപ. താൻ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിക്കാണ് (ഐ.സി.ടി) 151 കോടി രൂപ സംഭാവന നൽകിയത്. തന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന പ്രൊഫസർ എം.എം. ശർമ്മയുടെ സ്മരണാർത്ഥമാണ് ഈ വലിയ തുക സംഭാവന ചെയ്തത്. പ്രൊഫസർ ശർമ്മയുടെ ആത്മകഥ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അംബാനി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങിൽ പ്രൊഫസർ ശർമ്മ തനിക്കെടുത്ത ക്ലാസുകളെക്കുറിച്ച് മുകേഷ് അംബാനി വികാരാധീനനായി. പിതാവായ ധീരുഭായ് അംബാനിയെപ്പോലെ, ഇന്ത്യൻ വ്യവസായ രംഗത്തെ ആഗോള തലത്തിലേക്ക് ഉയർത്താൻ പ്രൊഫസർ ശർമ്മ ആഗ്രഹിച്ചിരുന്നതായി അംബാനി ഓര്‍മ്മിച്ചു. മുകേഷ് അംബാനിയുടെ ഗുരുവായ പ്രൊഫസർ ശർമ്മ തന്റെ 27-ാം വയസ്സിലാണ് മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി സേവനമാരംഭിച്ചത്.

ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തി ഗുരുവിന്റെ പേരില്‍ നല്‍കിയത് 12 കോടി
തന്നെ പഠിപ്പിച്ച ഗുരു പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യയുടെ പേരിലാണ് ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തി 12 കോടി രൂപ സ്കോളര്‍ഷിപ്പിനായി നല്‍കുന്നത്. തന്റെ ഗുരു തന്നെ പഠിപ്പിച്ചിരുന്ന സ്ഥാപനമായ ഐഐഎം അഹമ്മദാബാദിനാണ് നാരായണമൂര്‍ത്തി ഈ പണം നല്‍കുന്നത്.

മികച്ച മാര്‍ക്ക് വാങ്ങുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് മെറിറ്റ് മാത്രം അടിസ്ഥാനമാക്കി സ്കോളര്‍ഷിപ്പ് നല്‍കുക. തന്റെ ജീവിതവും ഔദ്യോഗിക ജീവിതവും കരുപ്പിടിപ്പിച്ച ഗുരുവിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനെന്ന് നാരായണമൂര്‍ത്തി. ഐഐഎം അഹമ്മദാബാദിലെ വിലപ്പെട്ട പാഠങ്ങളാണ് നാരായണമൂര്‍ത്തിയെ പിന്നീട് സ്വന്തമായി ഇന്‍ഫോസിസ് എന്ന കമ്പനിയുണ്ടാക്കാന്‍ സഹായിച്ചത്.

പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ മെറിറ്റ് സ്കോളര്‍ഷിപ്പ് എന്നാണ് പേര് പോലും നല്‍കിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക