അഹമ്മദാബാദ് : 241 യാത്രക്കാരും മരണപ്പെട്ട എയറിന്ത്യ വിമാനത്തിന്റെ രണ്ടെണ്ണത്തില്‍ ഒരു ബ്ലാക് ബോക്സ് വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. വിമാനം തകര്‍ന്ന് വീണ ബിജെ മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ തറച്ചുനിന്ന വിമാനത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഈ ബ്ലാക് ബോക്സ് കണ്ടെത്തിയത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് ബ്ലാക് ബോക്സ് കണ്ടെടുത്തത്. അതേ സമയം വിമാനത്തിന്റെ മുന്‍ഭാഗത്തെ ബ്ലാക് ബോക്സ് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ആണ് ബ്ലാക് ബോക്സ് തിരച്ചിലില്‍ കണ്ടെടുത്തത്. ഗുജറാത്ത് സര്‍ക്കാരിലെ 40 ഉദ്യോഗസ്ഥരും ഇവരെ അന്വേഷണത്തില്‍ സഹായിക്കാനുണ്ടായിരുന്നു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (സിജിസിഎ) ഈ ബ്ലാക് ബോക്സ് വീണ്ടെടുത്ത് ഇതിലെ റെക്കോഡിംഗുകള്‍ പരിശോധിക്കും.
എന്താണ് ബ്ലാക് ബോക്സ്?
ഒരു വിമാനത്തിന്റെ മുഴുവന്‍ വിവരങ്ങളും റെക്കോഡ് ചെയ്യുന്ന ഉപകരണമാണ് ബ്ലാക് ബോക്സ്. 1950കളിലാണ് ബ്ലാക് ബോക്സ് ആദ്യമായി രൂപകല്‍പന ചെയ്തത്. കടുത്ത ഓറഞ്ച് നിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള ചതുരാകൃതിയിലുള്ള ബോക്സാണിത്. തീയിലോ, സ്ഫോടനത്തിലോ വെള്ളത്തിന്റെ അതീവ സമ്മര്‍ദ്ദത്തിലോ ഇടിയുടെ ആഘാതത്തിലോ ഒന്നും ഈ ബോക്സ് തകരില്ല. ബ്ലാക് ബോക്സില്‍ ഒരു വോയ് സ് റെക്കോഡര്‍ ഉണ്ടാകും. പൈലറ്റിന്റെ ശബ്ദ വും കോക്പിറ്റിലെ ശബ്ദവും റെക്കോഡ് ചെയ്യാനാണ് ഈ വോയ്സ് റെക്കോഡര്‍. ഇതിന് പുറമെ ഒരു ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും ഉണ്ട്.
രണ്ട് ബ്ലാക് ബോക്സുകളും കണ്ടെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാവും. കോക് പിറ്റ് വോയ് സ് റെക്കോഡറും ഫ്ലൈറ്റ് ഡേറ്റ റെക്കോഡറും കിട്ടിയാല്‍ സത്യം പുറത്തുവരും. വിമാനത്തെ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തായിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാനാവും. ഇതിലെ ഡേറ്റ വിശകലനം ചെയ്ത് നിഗമനത്തിലെത്താന്‍ 10-15 ദിസവങ്ങള്‍ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: