വാഷിംഗ്ടണ്‍: യുഎൻ ഭീകരവാദത്തിനെതിരായ സമിതിയുടെ ഉപാധ്യക്ഷസ്ഥാനം പാകിസ്ഥാന് നല്‍കിയത് യുഎന്‍ പൂച്ചയെ പാലിന് കാവല്‍ നിര്‍ത്തുന്ന ഏര്‍പ്പാടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. കാരണം പാകിസ്ഥാന് തീവ്രവാദത്തെ വളര്‍ത്തുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ചരിത്രമുണ്ട്. ഇത് അങ്ങേയറ്റം ഞെട്ടിക്കുന്നതും പരസ്പരവിരുദ്ധവുമായി തീരുമാനമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഡെറാഡൂണില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ് നാഥ് സിംഗ്.
ഈ ഭീകരവാദ വിരുദ്ധ സമിതി ഉണ്ടാക്കിയത് തന്നെ അമേരിക്കയില്‍ സെപ്തംബര്‍ 11ന് ഒസാമ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദ നടത്തിയ ആക്രമണത്തിന് ശേഷമാണ്. ഇതിന് കാരണക്കാരനായ ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനാണ് സംരക്ഷിച്ചത്. അതേ പാകിസ്ഥാന് തന്നെ ഭീകരവാദത്തിനെതിരായി പ്രവര്‍ത്തിക്കുന്ന സമിതിയുടെ ഉപാധ്യക്ഷസ്ഥാനം നല്‍കുന്നത് പൂച്ചയെ പാല്‍ കുടിക്കാന്‍ ഏല്‍പിക്കുന്നതിന് തുല്ല്യമാണ് – രാജ് നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യാ ചരിത്രത്തില്‍ ഭീകരവാദത്തിനെതിരായി നടന്ന ഏറ്റവും വലിയ പ്രതികരണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ ഗാം ആക്രമണത്തിന് എതിരായാണ് ഈ ആക്രമണം നടന്നത്. നിരവധി വര്‍ഷങ്ങളായി ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. – രാജ് നാഥ് സിങ്ങ് പറഞ്ഞു.
ഇന്ത്യ ജനാധിപത്യത്തിന്റെ അമ്മയാണ്. അതേ സമയം പാകിസ്ഥാനാകട്ടെ ആഗോള തീവ്രവാദത്തിന്റെ പിതാവായി മാറിയിരിക്കുന്നു. -രാജ് നാഥ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: