India

കുംഭമേളയില്‍ 60 പേര്‍ കൊല്ലപ്പെട്ടുവെന്ന് സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

ബെംഗ്ലൂരു സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ കുംഭമേളയിലെ മരണത്തെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാത്രമല്ല, കുംഭമേളയില്‍ വരെ 50-60 പേര്‍ മരിച്ചുവെന്ന പച്ചയായ നുണയും വാര്‍ത്താസമ്മേളനത്തില്‍ സിദ്ധരാമയ്യ നിരത്തി. വാസ്തവത്തില്‍ 66 കോടി പേര്‍ പങ്കെടുത്ത പ്രയാഗ് രാജിലെ കുംഭമേളയില്‍ ഒരു ദിവസം നടന്ന തിക്കിലും തിരക്കിലും 30 പേര്‍ മാത്രമാണ് മരിച്ചത്.

Published by

ബെംഗ്ലൂരു :ബെംഗ്ലൂരു സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ കുംഭമേളയിലെ മരണത്തെ കൂട്ടുപിടിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മാത്രമല്ല, കുംഭമേളയില്‍ വരെ 50-60 പേര്‍ മരിച്ചുവെന്ന പച്ചയായ നുണയും വാര്‍ത്താസമ്മേളനത്തില്‍ സിദ്ധരാമയ്യ നിരത്തി. വാസ്തവത്തില്‍ 66 കോടി പേര്‍ പങ്കെടുത്ത പ്രയാഗ് രാജിലെ കുംഭമേളയില്‍ ഒരു ദിവസം നടന്ന തിക്കിലും തിരക്കിലും 30 പേര്‍ മാത്രമാണ് മരിച്ചത്.

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നല്‍കിയ സ്വീകരണത്തിന് 35000 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന ബെംഗളൂരുവിലെ സ്റ്റേഡിയത്തില്‍ രണ്ട് മൂന്ന് ലക്ഷം പേര്‍ തടിച്ചുകൂടിയതാണ് തിക്കിനും തിരക്കിനും കാരണമായത്. ഇതാണ് 11 പേര്‍ മരിക്കാനും 50 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായത്.

ഈ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴും അതില്‍ രാഷ്‌ട്രീയം കൊണ്ടുവരാനും ബിജെപിയെ കുത്താനും ശ്രമിക്കുകയായിരുന്നു സിദ്ധരാമയ്യ. “രാജ്യത്ത് തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങള്‍ നിറയെ നടക്കുന്നുണ്ട്.”- കുംഭമേളയെ ഉദ്ദേശിച്ചുകൊണ്ട് സിദ്ധരാമയ്യ പറഞ്ഞു. പിന്നീടാണ് കുംഭമേളയില്‍ 50-60 പേര്‍ മരിച്ചുവെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചത്. 30 പേര്‍ മാത്രം മരിച്ച സംഭവത്തിലെ മരണസംഖ്യയാണ് നേരെ ഇരട്ടിയാക്കി സിദ്ധരാമയ്യ പറഞ്ഞുത്. മാത്രമല്ല, താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ട് കാര്യങ്ങള്‍ കൂടിയാണ് സിദ്ധരാമയ്യ താരതമ്യം ചെയ്തത്.

ബെംഗളൂരു സ്റ്റേഡിയത്തിന് മുന്നിലെ അഴുക്കുചാലിന് മുകളിലുള്ള ഒരു സ്ലാബ് തകര്‍ന്നതാണ് തിക്കിനും തിരക്കിനും കാരണമായത്. അതാണ് മരണത്തിലേക്ക് നയിച്ചത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക