കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമായാല്‍ കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാവും. സില്‍വര്‍ലൈന്‍ പദ്ധതി അപ്രായോഗികമെന്ന് ഏറെക്കുറെ വ്യക്തമായതിനാല്‍ ബദല്‍ നിര്‍ദേശങ്ങളെ സംസ്ഥാന പിന്തുണച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
13 മണിക്കൂര്‍ കൊണ്ട് മറികടക്കുന്ന ദൂരം, എട്ട് മണിക്കൂര്‍ വന്ദേ ഭാരതിന് വേണ്ടുന്ന ദൂരം മൂന്നേകാല്‍ മണിക്കൂറില്‍ യാത്ര ചെയ്യാനാകും. യാത്രാച്ചെലവ് നിലവില്‍ എസി ചെയര്‍കാറിന് വേണ്ടതിന്റെ ഒന്നര ഇരട്ടി മാത്രം.
തിരുവനന്തപുരം- കണ്ണൂര്‍ 430 കിലോമീറ്റര്‍ യാത്രയ്ക്ക് മൂന്നേകാല്‍ മണിക്കൂര്‍ മതിയാകും. തിരുവനന്തപുരം- കൊച്ചി യാത്രയ്ക്ക് 80 മിനിറ്റ്. തിരുവനന്തപുരം- കോഴിക്കോട് രണ്ടര മണിക്കൂര്‍. വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയാകാം, ശരാശരി 135. ഓരോ 30 കിലോമീറ്ററില്‍ സ്റ്റേഷനുണ്ടാകും.
എട്ട് കോച്ചുകളുള്ള വണ്ടികള്‍, 16 കോച്ചുവരെയാക്കാം. ദല്‍ഹിയില്‍ റാപ്പിഡ് റയില്‍ ട്രാന്‍സിറ്റ് സര്‍വീസില്‍ (ആര്‍ആര്‍ടിഎസ്) ഈ സംവിധാനമാണ്. എട്ട് കോച്ചില്‍ 560 പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ച് മിനിട്ട് ഇടവേളയില്‍ സര്‍വീസ് നടത്താം. അപ്പോള്‍ 6740 പേര്‍ക്ക് ദിവസം യാത്ര ചെയ്യാം. ഇതിനുള്ള വിശദപദ്ധതി 2016 ല്‍ ഡിഎംആര്‍സി വഴി തയാറാക്കി മെട്രോമാന് ഇ. ശ്രീധരന് സംസ്ഥാനത്ത് സമര്‍പ്പിച്ചതാണ്. കിലോമീറ്ററിന് 200 കോടിയാണ് നിര്‍മ്മാണച്ചെലവ്. ആറു വര്‍ഷത്തില്‍ 430 കി.മീ പൂര്‍ത്തിയാകും. 86,000 കോടിയാണ് ചെലവ്. മുഴുവന്‍ കഴിയുമ്പോള്‍ ഒരുലക്ഷം കോടിയാകാം. ഭൂഗര്‍ഭ പാതയാകും, സ്ഥലമേറ്റെടുപ്പ് സ്റ്റേഷന് ഭാഗത്ത് മതി. അതും 20 മീറ്റര്‍ വീതിയില്‍ മാത്രം.
കൊങ്കണ്‍ റയില്‍വേ നിര്‍മ്മിക്കാന്‍ രൂപീകരിച്ച സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) ആയിരിക്കും ധനസമാഹരണ – നിര്‍മ്മാണ മാതൃക. ചെലവ് 51%റയില്‍വേ വഹിക്കും. ബാക്കി സംസ്ഥാനം. പദ്ധതി വിഭാവനം, നിര്‍വഹണം, നടത്തിപ്പ് റയില്‍വേയുടെ എസ്പിവി. 60% ഇക്വിറ്റി വഴി, 40% കടമെടുപ്പിലൂടെ. 30,000 കോടിയേ റയില്‍വേ മുടക്കേണ്ടി വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: