ബെംഗളൂരു: നടന്‍ കമല്‍ഹാസന്റെ ‘തഗ്ഗ് ലൈഫി’ന്റെ റിലീസ് കര്‍ണ്ണാടകയില്‍ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി. കര്‍ണ്ണാടകയില്‍ ജൂണ്‍ 10 വരെ സിനിമ റിലീസ് ചെയ്യാന്‍ കഴിയില്ല. ഭാഷാവിവാദത്തില്‍ കമലഹാസന്‍ മാപ്പ് പറയാന്‍ തയ്യാറാകാത്തതാണ് ഇങ്ങിനെ ഒരു വിധി പറയാന്‍ കോടതിയെ പ്രേരിപ്പിച്ചത്.
തമിഴില്‍ നിന്നാണ് കന്നട ഭാഷ ജനിച്ചതെന്ന കമലഹാസന്റെ പ്രസ്താവനയാണ് വിവാദമായത്. കമല്‍ഹാസന്‍ ക്ഷമാപണം നടത്താത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇനി ജൂണ്‍ 10ന് വീണ്ടും കോടതി ഈ കേസില്‍ വാദം കേള്‍ക്കും.
രാജ്യത്തെ സംസ്ഥാനരൂപീകരണം ഭാഷാടിസ്ഥാനത്തിലാണ് നടന്നത്. അതിനാല്‍ അത്തരമൊരു പ്രസ്താവന നടത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കമല്‍ഹാസനായാലും മറ്റാരായാലും ജനങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: