ഡിഎംകെ എംപിയായ കനിമൊഴി. വിദേശത്ത് ഇന്ത്യയെ ന്യായീകരിക്കാന്‍ എത്തിയ പ്രതിപക്ഷപാര്‍ട്ടികളുടെ സംഘത്തിലെ അംഗമായിരുന്നു കനിമൊഴി
ന്യൂദല്‍ഹി:ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാനാതെ ഡിഎംകെ നേതാവ് കനിമൊഴി. ഹിന്ദി എന്ന് പറയാതെ ഇന്ത്യയുടെ ദേശീയ ഭാഷ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി (നാനാത്വത്തില്‍ ഏകത്വം) എന്ന അവ്യക്തമായ ഉത്തരമാണ് കനിമൊഴി പറഞ്ഞത്. ഈ ഉത്തരത്തിന് സ്പെയിനില്‍ ഉയര്‍ന്ന സുദീര്‍ഘമായ കയ്യടി എന്‍ജിഒ-മാധ്യമപ്രവര്‍ത്തക കൂട്ടുകെട്ടിന്റെ ആസൂത്രിതനീക്കം തന്നെയാണെന്ന് പറയപ്പെടുന്നു.
ഈ ചോദ്യം ചില എന്‍ജികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആസൂത്രിതമായ ചോദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യംവും കനിമൊഴിയുടെ ഉത്തരവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റേതുള്‍പ്പെടെയുള്ള എന്‍ജിഒകള്‍ വന്‍ പ്രചാരണമാണ് അഴിച്ചുവിടുന്നത്.
ഡിഎംകെയുടെ തമിഴ്നാട്ടിലും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയിലും ഭാഷാവിവാദം ഉയര്‍ത്തിവിട്ടും കന്നടയും തമിഴും പ്രോത്സാഹിപ്പിച്ചും എന്‍ജിഒകള്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ അഴിച്ചുവിടുകയാണ്. ഭാഷയും ജാതിയും ആണ് ഇവര്‍ ബിജെപിയെ ദുര്‍ബലമാക്കാന്‍ കണ്ടെത്തിയിരിക്കുന്ന ടൂളുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക