ന്യൂദല്‍ഹി: ഇന്ത്യയുടെ ദേശീയ ഭാഷ ഏതാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാതെ ഡിഎംകെ നേതാവ് കനിമൊഴി. ഇന്ത്യയുടെ ദേശീയ ഭാഷ യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി (നാനാത്വത്തില്‍ ഏകത്വം- Unity in Diversity) എന്ന അവ്യക്തമായ ഉത്തരമാണ് കനിമൊഴി പറഞ്ഞത്. ഈ ഉത്തരത്തിന് സ്പെയിനില്‍ ഉയര്‍ന്ന സുദീര്‍ഘമായ കയ്യടി എന്‍ജിഒ-മാധ്യമപ്രവര്‍ത്തക കൂട്ടുകെട്ടിന്റെ ആസൂത്രിതനീക്കം തന്നെയാണെന്ന് പറയപ്പെടുന്നു.
22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്. ഹിന്ദിയും ഇംഗ്ലീഷും എന്ന ഉത്തരം വേണമെങ്കില്‍ പറയാമായിരുന്നു. 2011ലെ സെന്‍സസ് പ്രകാരം 52.83 കോടി പേരെങ്കിലും ഹിന്ദി സംസാരിക്കുന്നതായി കണക്കുകള്‍ പറയുന്നു. 12.9 കോടി പേര്‍ ഇംഗ്ലീഷും സംസാരിക്കുന്നുണ്ട് ഇന്ത്യയില്‍.
ഈ ചോദ്യം ചില എന്‍ജികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ആസൂത്രിതമായ ചോദ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമപ്രവര്‍ത്തകന്റെ ഈ ചോദ്യംവും കനിമൊഴിയുടെ ഉത്തരവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്‍റേതുള്‍പ്പെടെയുള്ള എന്‍ജിഒകള്‍ വന്‍ പ്രചാരണമാണ് അഴിച്ചുവിടുന്നത്.
ഡിഎംകെയുടെ തമിഴ്നാട്ടിലും കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകയിലും ഭാഷാവിവാദം ഉയര്‍ത്തിവിട്ടും കന്നടയും തമിഴും പ്രോത്സാഹിപ്പിച്ചും എന്‍ജിഒകള്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ അഴിച്ചുവിടുകയാണ്. ഭാഷയും ജാതിയും ആണ് ഇവര്‍ ബിജെപിയെ ദുര്‍ബലമാക്കാന്‍ കണ്ടെത്തിയിരിക്കുന്ന ടൂളുകള്‍.
ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളെ വേറിട്ട ഒരു രാജ്യം പോലെ തന്നെ ഭാവിയില്‍ വേര്‍പ്പെടുത്താനുള്ള പദ്ധതി വിദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ രഹസ്യഅജണ്ടയാണ്. അതിന്റെ ഭാഗമാണ് കട്ടിംഗ് സൗത്ത് എന്ന വാദം. ഇന്ത്യ എന്ന രാജ്യത്തെ ഒരൊറ്റ രാഷ്‌ട്രമാക്കി, ശക്തമായ രാജ്യമാക്കി മാറ്റുന്നതിനെ തുരങ്കം വെയ്‌ക്കുകയാണ് ഈ അജണ്ടയ്‌ക്ക് പിന്നില്‍. വിഭജനത്തിന്റെ അജണ്ട തയ്യാറാക്കുന്നതിനായി ചൈനയും അമേരിക്കയിലേതുള്‍പ്പെടെയുള്ള എന്‍ജിഒകളും നല്ല ഫണ്ടിംഗും നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് സ്പെയിനില്‍ എന്‍ജിഒകള്‍ ആസൂത്രണം ചെയ്ത ഈ ചോദ്യവും ഉത്തരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: