കൊച്ചി: കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ക്ക് തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവുമായി ലവ് ജിഹാദിനെതിരെ പൊരുതുന്ന ക്രിസ്തീയ സംഘടനയായ കാസ. കേരളത്തില്‍ ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തുര്‍ക്കിയുമായി അടുത്ത ബന്ധമുണ്ടെന്നും ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ തുര്‍ക്കിയുടെ സാമ്പത്തിക സഹായത്തോടെയാണെന്നും കാസ ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താനും കാസ ആവശ്യപ്പെട്ടിട്ടുണ്ട്.
‘ബോയ് കോട്ട് തുര്‍ക്കി’ എന്ന കാമ്പയിന്‍ ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് കാസ ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങള്‍ അവരുടെ സമൂഹമാധ്യമപേജില്‍ പങ്കുവെയ്‌ക്കുന്നത്. ഇന്ത്യയിലെ വിമാനക്കമ്പനികളായ എയറിന്ത്യയും ഇന്‍ഡിഗോയും തുര്‍ക്കിയുടെ വിമാനക്കമ്പനികളെ ബഹിഷ്കരിച്ചിരിക്കുകയാണ്. മുംബൈ വിമാനത്താവളമുള്‍പ്പെടെയുള്ളവര്‍ തുര്‍ക്കിയില്‍ നിന്നുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് കമ്പനിയായ ചെലബിയെ ബഹിഷ്കരിക്കാന്‍ തയ്യാറായെങ്കിലും ചെലബി ഹൈക്കോടതിയെ സമീപിച്ചതിനാല്‍ കേസ് നടക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള പല ബിസിനസുകാരും തുര്‍ക്കിയില്‍ നിന്നും മാര്‍ബിള്‍ ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. തുര്‍ക്കിയിലേക്കുള്ള ടൂറിസ്റ്റ് യാത്രകള്‍ പല ഇന്ത്യക്കാരും ബഹിഷ്കരിച്ചിട്ടുണ്ട്.
ഇതിനിടെയാണ് കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ക്ക് നേരെയും ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരെയും കാസ തുര്‍ക്കി ബന്ധം ആരോപിക്കുന്നത്. ഇതേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കണമെന്നും കാസ ആവശ്യപ്പെടുന്നു. മുസ്ലിംലീഗിന്‍റേതുള്‍പ്പെടെ ചില നേതാക്കളുടെ തുര്‍ക്കി ബന്ധവും അന്വേഷണവിധേയമാക്കണമെന്ന് കാസ ആവശ്യപ്പെടുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കി സഹായിച്ച രാജ്യമായ തുര്‍ക്കിയുമായി ജെഎന്‍യു സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ളവര്‍ ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതിനിടയിലാണ് ചില ഇസ്ലാമിക വിദ്യാഭ്യാസസംഘടനകള്‍ തുര്‍ക്കിയില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ നേടിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: