ന്യൂദല്‍ഹി: ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച ബ്രഹ്മോസ് എയ്റോസ്പേസിന്റെ ആദ്യ സിഇഒയും എംഡിയുമായിരുന്നു തമിഴ്നാട്ടുകാരനായ ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ള. 2009 ജനവരി 20ന് രാജസ്ഥാനിലെ പൊഖ്റാനില്‍ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നു. പക്ഷെ അയച്ച ബ്രഹ്മോസ് ലക്ഷ്യം തെറ്റി മറ്റൊരിടത്താണ് വീണത്.
ബ്രഹ്മോസ് ഡയറക്ടര്‍ ശിവതാണുപിള്ള ഇത് കണ്ട് നില്‍പുണ്ടായിരുന്നു. അദ്ദേഹം കൃത്യമായി പ്രശ്നം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:” അവസാനഘട്ടം വരെ ബ്രഹ്മോസിന്റെ പ്രവര്‍ത്തനം കൃത്യമായിരുന്നു. കൃത്യമായ ദിശ പാലിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെ അടിക്കാന്‍ ബ്രഹ്മോസിന് സാധിച്ചില്ല. ഇതില്‍ പ്രശ്നം ഹാര്‍ഡ് വെയറിനല്ല, സോഫ്റ്റ് വെയറിനാണ്.”. കൃത്യമായിരുന്നു ശിവതാണുപിള്ളയുടെ നിരീക്ഷണം. പുതിയ നാവിഗേഷന്‍ സംവിധാനം ബ്രഹ്മോസില്‍ ഉപയോഗിച്ചതിന് ശേഷമുള്ള പരീക്ഷണമായിരുന്നു അത്. ഉപഗ്രഹം നല്‍കുന്ന സഞ്ചാരപഥം സംബന്ധിച്ച നിര്‍ദേശത്തില്‍ കാലതാമസം നേരിട്ടതായി ശിവതാണുപിള്ള കണ്ടെത്തി. അതിന്റെ ഫലമായി 84 സെക്കന്‍റുകള്‍ മാത്രം സഞ്ചരിക്കേണ്ട ബ്രഹ്മോസ് 112 സെക്കന്‍റുകള്‍ സഞ്ചരിച്ചു. ലക്ഷ്യം വെച്ച ദൂരത്തേക്കാള്‍ എഴ് കിലോമീറ്റര്‍ അപ്പുറത്താണ് ബ്രഹ്മോസ് പരീക്ഷണത്തില്‍ ചെന്ന് വീണത്.
ഒരു മാസത്തിനുള്ളില്‍ ശിവതാണുപിള്ളയുടെ നേതൃത്വത്തില്‍ നാവിഗേഷന്‍ സംവിധാനത്തിലെ സോഫ്റ്റ് വെയര്‍ തകരാര്‍ മുഴുവനായി പരിഹരിച്ചു. പിന്നീട് അടുത്ത പരീക്ഷണം നടത്തി. 2009 മാര്‍ച്ച് 29ന് വീണ്ടും ബ്രഹ്മോസ് പരീക്ഷിച്ചു. ഇക്കുറി ദൂരെയുള്ള അനവധി കെട്ടിടങ്ങളില്‍ ഒന്നിനെയാണ് ലക്ഷ്യം വെച്ചത്. സോഫ്റ്റ് വെയര്‍ പ്രശ്നം പരിഹരിച്ച ബ്രഹ്മോസ് വീണ്ടും തൊടുത്തു. രണ്ടര മിനിറ്റാണ് (150 സെക്കന്‍റുകള്‍) സഞ്ചാരസമയം. ബ്രഹ്മോസ് കുതിച്ചു. ഒരു കൂട്ടം വലിയ കെട്ടിടങ്ങളുടെ ഉള്ളിലെ ഒരു ചെറിയ കെട്ടിടമായിരുന്നു ലക്ഷ്യം. തീരെ അപ്രധാനമായ ഒരു കെട്ടിടം. ബ്രഹ്മോസ് കൃത്യമായി അവിടെ പതിച്ചു. ആ കെട്ടിടം തകര്‍ന്നു തരിപ്പണമായി. അങ്ങിനെ ബ്രഹ്മോസ് എന്ന സംഹാരരുദ്രനായ മിസൈല്‍ അവിടെ വിജയിച്ചു.
പിന്നീടും പല പല പരീക്ഷണങ്ങള്‍ നടന്നു. ബ്രഹ്മോസ് കൂടുതല്‍ കൂടുതല്‍ സംഹാരരുദ്രനായി. കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ പ്രാപ്തി നേടി. അതാണ് പാകിസ്ഥാനില്‍ കണ്ട ബ്രഹ്മോസ് താണ്ഡവം. ഇനി ബ്രഹ്മോസ് രണ്ടാം ഭാഗം ഒരുങ്ങാന്‍ പോകുന്നു. കൂടുതല്‍ ദൂരത്തില്‍, കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് പറക്കുന്ന ബ്രഹ്മോസ്. അത് താങ്ങാന്‍ പാകിസ്ഥാനെക്കൊണ്ട് ആകുമെന്ന് തോന്നുന്നില്ല. എങ്കിലും ബ്രഹ്മോസിന് കൃത്യതയും സംഹാരശേഷിയും നല്‍കുന്നതില്‍ ആദ്യകാല ശാസ്ത്രജ്ഞാന ശിവതാണുപിള്ളയുടെ പരിശ്രമങ്ങള്‍ മറക്കാനാവില്ല. അതുകൊണ്ട് തന്നെ അദ്ദേഹംത്തെ ബ്രഹ്മോസിന്റെ നെടുംതൂണ്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: